Connect with us

Breaking News

ഓട്ടോകൾക്ക് പാസിന് പുറമേ തിരിച്ചറിയൽ കാർഡും: കണ്ണൂരിൽ രാത്രികാല നിയന്ത്രണം കടുപ്പിച്ച് പൊലീസ്

Published

on

Share our post

കണ്ണൂർ: നഗരത്തിലെ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷതൊഴിലാളികൾക്ക് പാസ് ഏർപ്പെടുത്തിയതിനു പിന്നാലെ തിരിച്ചറിയൽ കാർഡ് നൽകാനും പൊലീസ് നീക്കം തുടങ്ങി. ഉടൻ തന്നെ തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടി സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം നടന്ന പൊലീസ്, തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തേണ്ട ആവശ്യം കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരി ചൂണ്ടിക്കാണിച്ചിരുന്നു

കണ്ണൂർ നഗരത്തിൽ രാത്രികാലങ്ങളിൽ മറ്റിടങ്ങളിലെത്തുന്ന ഓട്ടോറിക്ഷകളിൽ സാമൂഹ്യവിരുദ്ധർ മയക്കുമരുന്ന് വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നഗരത്തിലെ ഓട്ടോതൊഴിലാളികൾക്ക് രാത്രികാല പാസ് ഏർപ്പെടുത്തണമെന്ന ആവശ്യം ട്രേഡ് യൂനിയൻ സംഘടനകൾ തന്നെ ഉന്നയിച്ചതാണ്. അതു പൊലീസ് അംഗീകരിക്കുകയായിരുന്നു. രാത്രി പത്തുമണി മുതൽ പുലർച്ചെ അഞ്ചു മണിവരെയാണ്  സ്റ്റാൻഡുകളിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പാസ് ഏർപ്പെടുത്തിയത്. ഇവർ ഡ്യൂട്ടി ചെയ്യുന്ന ദിവസങ്ങളിൽ കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ പോയി ഒപ്പിടണമെന്നാണ് വ്യവസ്ഥ. നാൽപതോളം പേർ ഇത്തരത്തിൽ ഒപ്പിടുന്നുണ്ട്.

രാത്രികാലപാസില്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പദ്ധതിക്ക് തുടക്കത്തിൽ മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽ കാർഡ് കൂടി ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ നാലായിരം ഓട്ടോറിക്ഷകളാണ് സർവീസ് നടത്തിവരുന്നത്. രാത്രികാല പട്രോളിംഗ് ശക്തമാക്കിയാൽ രാത്രികാലത്തുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!