Connect with us

Breaking News

ഓട്ടോകൾക്ക് പാസിന് പുറമേ തിരിച്ചറിയൽ കാർഡും: കണ്ണൂരിൽ രാത്രികാല നിയന്ത്രണം കടുപ്പിച്ച് പൊലീസ്

Published

on

Share our post

കണ്ണൂർ: നഗരത്തിലെ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷതൊഴിലാളികൾക്ക് പാസ് ഏർപ്പെടുത്തിയതിനു പിന്നാലെ തിരിച്ചറിയൽ കാർഡ് നൽകാനും പൊലീസ് നീക്കം തുടങ്ങി. ഉടൻ തന്നെ തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടി സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം നടന്ന പൊലീസ്, തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തേണ്ട ആവശ്യം കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരി ചൂണ്ടിക്കാണിച്ചിരുന്നു

കണ്ണൂർ നഗരത്തിൽ രാത്രികാലങ്ങളിൽ മറ്റിടങ്ങളിലെത്തുന്ന ഓട്ടോറിക്ഷകളിൽ സാമൂഹ്യവിരുദ്ധർ മയക്കുമരുന്ന് വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നഗരത്തിലെ ഓട്ടോതൊഴിലാളികൾക്ക് രാത്രികാല പാസ് ഏർപ്പെടുത്തണമെന്ന ആവശ്യം ട്രേഡ് യൂനിയൻ സംഘടനകൾ തന്നെ ഉന്നയിച്ചതാണ്. അതു പൊലീസ് അംഗീകരിക്കുകയായിരുന്നു. രാത്രി പത്തുമണി മുതൽ പുലർച്ചെ അഞ്ചു മണിവരെയാണ്  സ്റ്റാൻഡുകളിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പാസ് ഏർപ്പെടുത്തിയത്. ഇവർ ഡ്യൂട്ടി ചെയ്യുന്ന ദിവസങ്ങളിൽ കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ പോയി ഒപ്പിടണമെന്നാണ് വ്യവസ്ഥ. നാൽപതോളം പേർ ഇത്തരത്തിൽ ഒപ്പിടുന്നുണ്ട്.

രാത്രികാലപാസില്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പദ്ധതിക്ക് തുടക്കത്തിൽ മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽ കാർഡ് കൂടി ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ നാലായിരം ഓട്ടോറിക്ഷകളാണ് സർവീസ് നടത്തിവരുന്നത്. രാത്രികാല പട്രോളിംഗ് ശക്തമാക്കിയാൽ രാത്രികാലത്തുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!