Connect with us

Breaking News

ഇനിയും തുറന്നുപ്രവർത്തിപ്പിക്കാതെ ആറളം മോഡൽ റസിഡൻഷ്യൽ സ്കൂൾ

Published

on

Share our post

ഇരിട്ടി : ആറളം ആദിവാസി പുനരധിവാസ മേഖലയിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടസമുച്ചയം തുറന്നുപ്രവർത്തിപ്പിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നു. പുതിയ അധ്യയനവർഷം ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്നവിധം കെട്ടിടം പൂർത്തിയാക്കി പട്ടികവർഗവികസനവകുപ്പിന് കൈമാറിയെങ്കിലും അടഞ്ഞുകിടക്കുകയാണ്.

കിഫ്ബി ഫണ്ടിൽ 17.39 കോടി രൂപ ചെലവിട്ട് നിർമിച്ച സ്കൂൾ കെട്ടിടസമുച്ചയം എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. കോളേജ് കാമ്പസിന് സമാനമായ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളുമെല്ലാം അനാഥമായി കിടക്കുകയാണ്. ആറളത്ത് പുതിയ എം.ആർ.എസ്. തുറക്കുന്നതിന് പകരം വകുപ്പിന് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ ജി. കാർത്തികേയൻ മെമ്മോറിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ആറളത്തേക്ക് മാറ്റുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലാണ്. സി.ബി.എസ്.ഇ. സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ഇപ്പോൾ ഏഴാം ക്ലാസുവരെയാണുള്ളത്. ഹൈസ്കൂൾ, എച്ച്.എസ്.എസ്. പഠനം ഇവിടെയുള്ള വിദ്യാർഥികൾക്ക് ഇപ്പോൾ വാടക കെട്ടിടത്തിലുള്ള ഈ സ്കൂളിൽ സാധ്യമാകില്ല. പുതിയ കെട്ടിടം നിർമിക്കാൻ കണ്ടെത്തിയ 15 ഏക്കറോളം സ്ഥലം ‍പരിസ്ഥിതിലോല മേഖലയായതിനാൽ നിർമാണ പ്രവർത്തനങ്ങളൊന്നും സാധ്യമാകില്ല. അതിനാൽ, ഈ റസിഡൻഷ്യൽ സ്കൂൾ ആറളത്തേക്ക് മാറ്റി സി.ബി.എസ്.ഇ.ക്ക് പകരം കേരള സിസബസിലേക്ക് മാറുന്ന കാര്യമാണ് വകുപ്പിന്റെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തെ സ്കൂൾ മാറ്റുന്നതിൽ നിലനില്ക്കുന്ന പ്രതിഷേധം കാരണം തീരുമാനം നീണ്ടുപോവുകയാണ്.

ആറളം പുനരധിവാസ മേഖലയിലെ കുട്ടികളുടെ സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനും വീടുകളിൽ പഠിക്കാനുള്ള സാഹചര്യം ഇല്ലാത്ത കുട്ടികളെ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ട നബാർഡ് പദ്ധതിയിൽ വർഷങ്ങൾക്കുമുമ്പ് ഉൾപ്പെട്ട പദ്ധതിയായിരുന്നു ഇത്.

യു.പി.മുതൽ പ്രയോജനം

ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ 3500 കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമിയും വീട് നിർമിക്കാൻ 10 സെന്റ്‌ സ്ഥലവുമാണ് ലഭിച്ചത്. രണ്ടായിരത്തോളം കുടുംബങ്ങൾ ഇവിടെ വീടുവെച്ച് താമസം തുടങ്ങി. പുനരധിവാസമേഖലയിൽ ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ നിലവിലുള്ളതിന് പുറമെയാണ് മോഡൽ റസിഡൻഷ്യൽ സ്കൂൾ. 350 പേർക്ക് താമസിച്ചുപഠിക്കാനാണ് സൗകര്യമുണ്ടാവുക. യു.പി. ക്ലാസ് മുതൽ ഹയർ സെക്കൻഡറിവരെയുള്ള പഠനസംവിധാനം എം.ആർ.എസിൽ ഒരുക്കാനാവും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!