Connect with us

Breaking News

ടൂറിസ്റ്റ് വാഹനങ്ങൾ ‘ഡാൻസിങ് ഫ്ലോർ’ ആക്കരുത്: ഹൈക്കോടതി

Published

on

Share our post

കൊച്ചി : ഉച്ചത്തിലുള്ള സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസ്സുകൾ, ട്രാവലറുകൾ അടക്കമുള്ള വാഹനങ്ങളുടെ അകം ‘ഡാൻസിങ് ഫ്ലോർ’ ആക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഡ്രൈവറുടെയും റോഡിലുള്ളവരുടെയും ശ്രദ്ധതിരിക്കുന്ന രീതിയിൽ, നിരന്തരം മിന്നിക്കൊണ്ടിരിക്കുന്ന റൊട്ടേറ്റിങ് എൽ.ഇ.ഡി ലൈറ്റുകൾ അടക്കുമുള്ളവ സ്ഥാപിക്കുന്നതിനെതിരെ നടപടിയെടുക്കാനാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെ‍‍‍‍‍‍‍‍‍‍ട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 

ട്രാൻസ്പോർട്ട് കമ്മിഷണറും ഡി.ജി.പി.യും നടപടിയെടുക്കണം. ഇതുസംബന്ധിച്ച് ജനുവരി 10ലെ കോടതി നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. ലൈറ്റ്, ഹോൺ തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ 3 മാസത്തേക്ക് അയോഗ്യരാക്കണം. കുറ്റം ആവർത്തിച്ചാൽ തടവുശിക്ഷയടക്കം നടപടി സ്വീകരിക്കണം.

അപകടങ്ങൾ സംബന്ധിച്ച റിപ്പോർട്ടിനൊപ്പം വാഹനങ്ങളുടെ അകവുംപുറവും കാണുന്ന ഫൊട്ടോഗ്രാഫുകളും വിഡിയോ ക്ലിപ്പുകളും ഉൾപ്പെടുത്തണം. ശബരിമല തീർഥാടകരുടെ യാത്രാസുരക്ഷയ്ക്കായി സേഫ് സോൺ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് പരിഗണിക്കുമ്പോഴായിരുന്നു ഉത്തരവ്. ഇതുസംബന്ധിച്ച ഹർജി 28ന് വീണ്ടും പരിഗണിക്കും. 

വാട്സാപ് നമ്പർ പ്രസിദ്ധപ്പെടുത്തണം

ശബ്ദനിയന്ത്രണം, ലൈറ്റിങ് തുടങ്ങിയവ സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ച് പരാതിപ്പെടാൻ ജില്ലകളിലെ എൻഫോഴ്സ്മെന്റ് ഓഫിസർമാരുടെ വാട്സാപ് നമ്പർ പ്രസിദ്ധപ്പെടുത്തണം. ഓൺലൈൻ വിഡിയോ പ്ലാറ്റ്ഫോമുകളിൽനിന്ന് വാഹനങ്ങളുടെ നിയമലംഘനം സംബന്ധിച്ച് തെളിവു ശേഖരിക്കണമെന്നും കോടതി നിർദേശിച്ചു.  

മറ്റു നിർദേശങ്ങൾ 

ലൈറ്റ്, ബൂസ്റ്റർ ആംപ്ലിഫയർ, ഈക്വലൈസർ, ഡിജെ മിക്സർ തുടങ്ങിയവയ്ക്കൊപ്പം വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പ്രതിഫലനമുണ്ടാക്കുന്ന, ഡ്രൈവർ കാബിനുകളിലെ കൺട്രോൾ പാനലുകളിലെ പ്രകാശ അലങ്കാരങ്ങളും അപകടമുണ്ടാക്കും. ഇത്തരം വാഹനങ്ങൾക്ക് അനുമതി നൽകരുത്. ബഹുവർണ എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ തടയാൻ നടപടിയെടുക്കണം. നിയമപ്രകാരമല്ലാതെ ഇവ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണം. കേൾവിക്ക് ഹാനികരമായ ഹൈപവർ ഓഡിയോ സിസ്റ്റവും അനുവദിക്കരുത്. 


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!