Breaking News
ചെറിയ വീടിനും നികുതി; നിരക്ക് 500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്ക്

തിരുവനന്തപുരം: 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ 1076 ചതുരശ്രയടിയിൽ (100 ചതുരശ്രമീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസുകളിൽ നികുതി അടയ്ക്കേണ്ടത്.
500 മുതൽ 600 വരെ ചതുരശ്രയടിയുള്ള വീടുകളെ ആദ്യസ്ലാബിൽ ഉൾപ്പെടുത്തും. 600-നും 1000-നും ഇടയിൽ ചതുരശ്രയടിയുള്ളത് രണ്ടാം സ്ലാബിലായിരിക്കും. ആദ്യസ്ളാബിന്റെ ഇരട്ടിയായിരിക്കും രണ്ടാം സ്ലാബിന്റെ നിരക്ക്. ഈ നികുതി ഒറ്റത്തവണത്തേക്കാണ്. നികുതിനിരക്ക് തീരുമാനമായിട്ടില്ല.
സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ ഉൾക്കൊണ്ട് മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്. 300 ചതുരശ്രയടിയിൽ കൂടുതലുള്ള വീടുകൾക്ക് നികുതി ഏർപ്പെടുത്താനായിരുന്നു ശുപാർശ. 500 ചതുരശ്രയടിയിൽ താഴെയുള്ളവർ നിർധനർ ആയിരിക്കുമെന്നതു പരിഗണിച്ച് മന്ത്രിസഭ പരിധി ഉയർത്തുകയായിരുന്നു.
മറ്റുപല ആവശ്യങ്ങൾക്കും നികുതിരശീതി വേണമെന്നതിനാൽ ചെറിയ വീടാണെങ്കിലും നികുതിയീടാക്കണം എന്നതായിരുന്നു ധനകാര്യ കമ്മിഷന്റെ നിലപാട്. നിലവിൽ 1076 മുതൽ 1614 വരെ ചതുരശ്രയടിയുള്ള വീടുകൾക്ക് പഞ്ചായത്തിൽ 1950, നഗരസഭയിൽ 3500, കോർപ്പറേഷനിൽ 5200 എന്നിങ്ങനെയാണ് കെട്ടിടനികുതി.
സംഭാവനയ്ക്കും പദ്ധതി വേണം
തദ്ദേശസ്ഥാപനങ്ങൾ നാട്ടിൽനിന്ന് സംഭാവന സ്വീകരിച്ച് പൊതുകാര്യങ്ങൾ നടത്തുന്നത് തോന്നുംപടിയാകരുത്. ഭരണസമിതികൾ ഇതുസംബന്ധിച്ച പരിപാടി ആസൂത്രണംചെയ്ത് പരസ്യപ്പെടുത്തണം. വിദ്യാഭ്യാസം, ആശുപത്രി, അങ്കണവാടി എന്നിവയ്ക്കായി സംഭാവന സ്വീകരിച്ച് പരിപാടികൾ നടത്താൻ കർമപദ്ധതി വേണം.
പി.പി.പി. മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതികൾ നടപ്പാക്കാം. ഇതിനായി ജില്ലാ ആസൂത്രണസമിതികളിൽ പി.പി.പി. സെൽ വേണം. നിസ്വാർഥമായി സഹകരിക്കുന്ന പ്രൊഫഷണലുകളുടെ സേവനവും ഇക്കാര്യങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ തേടണമെന്ന ശുപാർശയും മന്ത്രിസഭ അംഗീകരിച്ചു. നിർധനരായ ഭവനരഹിതർക്കും മറ്റും വീടുവെച്ച് നൽകുന്നത് ജനങ്ങളിൽനിന്ന് സംഭാവന പിരിച്ചായിരിക്കണമെന്ന ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിൽനിന്ന് സർക്കാർ ഒഴിയുന്നെന്നവിമർശനം വരുമെന്ന് വിലയിരുത്തിയാണിത്.
ആഡംബരനികുതി തദ്ദേശസ്ഥാപനങ്ങളിലേക്ക്
വീടുകളുടെ ആഡംബരനികുതി തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കി മാറ്റണമെന്ന് ധനകാര്യ കമ്മിഷൻ ശുപാർശചെയ്തു. വില്ലേജ് ഓഫീസുകൾവഴി റവന്യൂവകുപ്പാണ് ഇത് നിലവിൽ സ്വീകരിക്കുന്നത്. 3000 മുതൽ 10,000 വരെ ചതുരശ്രയടിയുള്ള നാല് സ്ലാബുകളാണ് നിലവിൽ ആഡംബരനികുതിക്കുള്ളത്. ഈ വർഷം ഏപ്രിൽമുതൽ തദ്ദേശ സ്ഥാപനങ്ങളായിരിക്കും ആഡംബരനികുതി ഈടാക്കുക.
ആഡംബരനികുതി ഒറ്റത്തവണത്തേക്കുള്ളതാണ്. 3000 ചതുരശ്രയടിക്കുമുകളിലുള്ള അൺ എയ്ഡഡ് സ്കൂളുകൾക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന ശുപാർശയിൽ മന്ത്രിസഭ തീരുമാനമെടുത്തില്ല.
സ്ളാബുകൾ ഇങ്ങനെ
ആദ്യസ്ളാബ് 500 മുതൽ 600 വരെ ച.അടി
രണ്ടാം സ്ളാബ് 600 മുതൽ 1000 വരെ ച.അടി
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്