Connect with us

Breaking News

ഹോട്ടലുകളുടെ ശുചിത്വവും ​ഗണമേൻമയും തിരിച്ചറിയാം; മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ

Published

on

Share our post

കോഴിക്കോട്: ​ഗുണമേൻമയേറിയ ഭക്ഷണം ലഭിക്കുന്ന ​ഹോട്ടലുകളെയും റെസ്റ്റൊറന്റുകളെയും പ്രത്യേകം എടുത്തുകാണിക്കാൻ സംസ്ഥാനഭക്ഷ്യ സുരക്ഷാ വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. മൊബൈൽ‌ ആപ്ലിക്കേഷൻ വഴി പൊതുജനത്തിന് ഹോട്ടലുകളുടെ ശുചിത്വവും ​ഗുണമേൻമയും തിരിച്ചറിയാം. ഹോട്ടലുകളുടെ ഫോട്ടോയ്ക്ക് പുറമെ, അടുക്കളയുടെയും തീൻമേശമുറികളുടെയും ചിത്രങ്ങളും ആപ്ലിക്കേഷനിലൂടെ പ്രദർശിപ്പിക്കും. ഭക്ഷ്യ ലൈസൻസിന്റെ കാര്യവും വ്യക്തമാക്കും. എന്നാൽഈ ആപ്ലിക്കേഷൻ വഴി ഭക്ഷണം വാങ്ങാൻ സൗകര്യമുണ്ടാകില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് പറഞ്ഞു.

അഞ്ചുമുതൽ ഒന്നുവരെയുള്ള സ്റ്റാറുകൾ നൽകി കൂട്ടത്തിലെ മികച്ചവയെ എടുത്തുകാണിക്കാനും ആപ്ലിക്കേഷനിൽ സംവിധാനമുണ്ട്. ആരോ​ഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് വിഭാ​ഗമാണ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്. 

കേന്ദ്രസർക്കാർ ഭക്ഷണശാലകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയ ഹൈജീൻ റേറ്റിങ് കേരളത്തിലും പു​രോ​ഗമിക്കുന്നുണ്ട്. ഇതിനകം 500 ഹോട്ടലുകൾ ഇതിൽ അം​ഗീകാരം കിട്ടി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഈ ഹോട്ടലുകളാകും മൊബൈൽ ആപ്ലിക്കേഷനിൽ ആദ്യം ഉൾപ്പെടുക.

ഹോട്ടലുകളിൽ പരിശോധന നടത്തി അക്രഡിറ്റേഷൻ നൽകുന്നതിന്റെ ചെലവ് നിലവിൽ സംസ്ഥാനം തന്നെയാണ് വഹിച്ചിട്ടുള്ളത്. ഏതെങ്കിലും ഹോട്ടലുകൾക്ക് ഈ സരർട്ടിഫിക്കേഷൻ ആവശ്യമെങ്കിൽ ഫീസടച്ച് പരിശോധനയ്ക്ക് വിധേയമായി സർട്ടിഫിക്കറ്റ് നേടിയെടുക്കുകയും ചെയ്യാം. തെരുവോരങ്ങളിലെല്ലാം കൂണുപോലെ ഭക്ഷണശാലകൾ പൊങ്ങിവരുന്നതിനിടെ ഇത്തരം ​ഗുണമേന്മാ പരിശോധനയ്ക്ക് പ്രാധാന്യമേറുകയാണ്.

ശ്രദ്ധിക്കേണ്ട വിഷയങ്ങൾ

നല്ലവണ്ണം കഴുകുക

പാകം ചെയ്യുന്നതിന് മുമ്പായി ഭക്ഷ്യവസ്തുക്കൾ നല്ലവണ്ണം കഴുകണം. പുറമേയുള്ള കീടനാശിനിയും ബാക്ടീരിയയും ഉൾപ്പെടെയുള്ള കേടുകൾ ഇങ്ങനെ നീക്കാൻ സാധിക്കണം. മത്സ്യം, മാംസം, മുട്ട എന്നിവയുടെ കാര്യത്തിലും ശുചീകരണം ഏറെ ആവശ്യമാണ്.

അകൽച്ച, അത്യാവശ്യം

മത്സ്യം, മാംസം, മുട്ട എന്നിവ എത്ര വൃത്തിയാക്കിയവാണെങ്കിലും ഇവ ഫ്രിഡ്ജിലും മറ്റുമായി സൂക്ഷിക്കുമ്പോൾ അതിന് പ്രത്യേകമായി പാത്രങ്ങളും ഇടങ്ങളും നിശ്ചയിക്കണം. മറ്റ് ഭക്ഷ്യവസ്തുക്കളുമായി ഇവ കൂടിച്ചേരുന്നത് ഒഴിവാക്കണം. സൂക്ഷിക്കുമ്പോൾ കൂടുതൽ തണുപ്പ് വേണ്ടവ ഫ്രീസറിൽത്തന്നെയും കുറഞ്ഞ തണുപ്പ് വേണ്ട പച്ചക്കറിപോലുള്ളവ താഴെഭാ​ഗത്തും വെക്കുക. ഇവ മുറിക്കുന്നതിന് പ്രത്യേകം ചോപ്പിങ് ബോർഡുകൾ വേണം.

കൃത്യമായ പാചകം

വെള്ളം, പാൽ, മുട്ട, മത്സ്യം, മാംസം എന്നിവ കൃത്യമായ ഊഷ്മാവിൽ തന്നെ പാകംചെയ്തെന്ന് ഉറപ്പുവരുത്തിയശേഷമേ ഭക്ഷ്യയോ​ഗ്യമാക്കാവൂ. വളരെ തണുത്ത അവസ്ഥയിൽ നിന്ന്നേരെ പാചകത്തിന് എടുക്കുമ്പോൾ പലപ്പോഴും ഇതിൽ വീഴ്ച സംഭവിക്കും.

അടച്ചുവെക്കൽ ഫ്രിഡ്ജിലും വേണം

പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണം അടച്ചുവെച്ചുതന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അത് ഫ്രിഡ്ജിലായാൽ പ്രത്യേകിച്ചും. കാറ്റുകടക്കാത്ത പാത്രങ്ങൾ കൂടുതൽ അനുയോജ്യം. പച്ചക്കറികൾ പലതാണെങ്കിലും ഓരോന്നും പ്രത്യേകം കവറിലാക്കേണ്ടതുണ്ട്.

നേരിട്ടല്ലാതെയുള്ള ചൂടാക്കൽ

ഫ്രി‍ഡ്ജിൽ വെച്ച തണുപ്പിച്ച കറികളും മറ്റും നേരിട്ട് അടുപ്പിൽ വെച്ച് ചൂടാക്കുന്നത് പലപ്പോഴും ഭക്ഷണത്തെ കേടുവരുത്തും. ചൂടേറിയ വെള്ളത്തിൽ തണുത്ത ഭക്ഷണത്തിന്റെ പാത്രം ഇറക്കിവെച്ച് ചൂടാക്കുന്നതാണ് അനുയോജ്യം.

ഹോം ഡെലിവറി

  • പാകം ചെയ്യുന്ന ഇടത്തിന്റെ ശുചിത്വം.
  • മറ്റൊരിടത്ത് പാകം ചെയ്തവയായതുകൊണ്ട് നിശ്ചിത നേരത്തിനുള്ളിൽ കഴിക്കണം.
  • ഭക്ഷണം പൊതിയാൻ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ​ഗുണനിലവാരം.
  • ചൂടേറിയ ഭക്ഷണത്തിനൊപ്പം മയണൈസ് പോലുള്ളവ കൊണ്ടുവരുമ്പോൾ കേടാകാനുള്ള സാധ്യത.
  • കൊണ്ടുവന്ന ഭക്ഷണം നമ്മുടെ വീട്ടിലിരുന്ന് കേടുവരുന്ന അവസ്ഥ ഒഴിവാക്കണം.

Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!