Connect with us

Breaking News

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്നു

Published

on

Share our post

മട്ടന്നൂർ : കാലം തെറ്റിയുള്ള മറ്റൊരു തിരഞ്ഞെടുപ്പിനു കൂടി മട്ടന്നൂർ നഗരസഭയിൽ കളമൊരുങ്ങുന്നു. നഗരസഭാ തിരഞ്ഞെടുപ്പ് ജൂലായിലോ ഓഗസ്റ്റ് ആദ്യമോ നടക്കും. രണ്ടുവർഷം മുമ്പ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നപ്പോൾ മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല.

2017-ൽ അധികാരമേറ്റ നഗരസഭാ ഭരണസമിതിക്ക് ഈ വർഷം സെപ്റ്റംബർ 10 വരെയാണ് കാലാവധി. അതിനു മുമ്പായി തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിവരുന്നത്.

തിരഞ്ഞെടുപ്പിന്റെ സമയക്രമത്തിൽ വന്ന വ്യത്യാസമാണ് മട്ടന്നൂർ നഗരസഭയെ ഒറ്റപ്പെടുത്തിയത്. 1991-ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്. എന്നാൽ, അതേവർഷം ഭരണം മാറിവന്ന യു.ഡി.എഫ്. സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരേ എൽ.ഡി.എഫ്. ഹൈക്കോടതിയെ സമീപിക്കുകയും 1992-ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചുനൽകാൻ വിധിക്കുകയും ചെയ്തു. എന്നാൽ, ജീവനക്കാരുടെ അഭാവവും മറ്റും മൂലം വർഷങ്ങളോളം നഗരസഭയെന്ന നിലയിലുള്ള പ്രവർത്തനം മട്ടന്നൂരിലുണ്ടായില്ല. സ്പെഷ്യൽ ഓഫീസറുടെ കീഴിലാണ് ഭരണം നടന്നത്.

1997-ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടക്കുകയും നഗരസഭാ ഭരണസമിതി അധികാരത്തിലെത്തുകയും ചെയ്തത്. അന്നുമുതൽ മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയത്തിൽനിന്ന് മാറിയാണ് മട്ടന്നൂർ നഗരസഭയിലേക്ക് തിരഞ്ഞെടുപ്പ്.

രൂപവത്‌കരിച്ചതു മുതൽ എൽ.ഡി.എഫാണ് മട്ടന്നൂർ നഗരസഭ ഭരിക്കുന്നത്. 2017-ലെ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളിൽ 28-ഉം നേടിയാണ് അനിതാ വേണു അധ്യക്ഷയായ എൽ.ഡി.എഫ്. കൗൺസിൽ ഭരണത്തിലെത്തിയത്. ഏഴുസീറ്റ് മാത്രമാണ് യു.ഡി.എഫിന് നേടാനായത്. 2012-ൽ നടന്ന തിരഞ്ഞെടുപ്പിൽ 34 സീറ്റിൽ 20-ൽ എൽ.ഡി.എഫും 14-ൽ യു.ഡി.എഫും വിജയിച്ചിരുന്നു.

നഗരസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. തിരഞ്ഞെടുപ്പിനായി രണ്ട്‌ വരണാധികാരികളെ കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. ഒന്നുമുതൽ 18 വരെ വാർഡുകൾക്ക് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയും 19 മുതൽ 35 വരെ വാർഡുകൾക്ക് കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്ററെയുമാണ് വരണാധികാരികളാക്കുന്നത്. സംവരണ വാർഡുകളുടെ നറുക്കെടുപ്പ്‌ ഒൻപതിന് കളക്ടറേറ്റിൽ നടക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!