Connect with us

Breaking News

കുന്തിരിക്കം വാങ്ങി സൂക്ഷിക്കേണ്ട; ഈ മരം വളർത്തിയാൽ മതി

Published

on

Share our post

കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് വെണ്ടാറിൽ ഒരേക്കറോളം വിസ്തൃതിയിൽ നിറഞ്ഞു നിൽക്കുന്ന വെള്ള പൈൻമരക്കാവ് സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം വിസ്മയവുമാവുന്നു. വെണ്ടാർ സ്‌കൂൾ ജംഗ്ഷനിൽ നിന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് തിരിയുന്നിടത്താണ് കാവ്.

ഇരുന്നൂറിലധികം പൈൻ മരങ്ങളാണ് കാവിലുള്ളത്. തൊട്ടടുത്തുള്ള പറമ്പുകളുടെ ഉടമസ്ഥർ പൈൻമരങ്ങൾ നട്ടുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാവിനോട് ചേർന്ന് ദേവീക്ഷേത്രവുമുണ്ട്. നൂറ് വർഷമെങ്കിലും പ്രായമായ പൈൻമരങ്ങൾ വരെയുണ്ട്. മൂന്നുപേർ ചേർന്ന് പിടിച്ചാലും പിടിമുറ്റാത്ത മരങ്ങളും ഏറെ.

പശ്ചിമഘട്ട മഴക്കാടുകളിൽ സമൃദ്ധമായി വളരുന്ന ഇവ വെണ്ടാറിൽ എങ്ങനെ വന്നുവെന്ന് ആർക്കും നിശ്ചയമില്ല. പണ്ട് ഇവിടെ സന്യാസിമാർ താമസിച്ചിരുന്നെന്നും അവർ നട്ടുവളർത്തിയതാവാമെന്നുമാണ് വിശ്വാസം. പൈൻ മരങ്ങൾക്ക് ചുറ്റും കുറ്റിക്കാടല്ലാതെ മറ്റു മരങ്ങളൊന്നും വളരാറില്ല. ഇവയുടെ തൊലി പൊട്ടിയൊലിച്ചുണ്ടാകുന്ന റെസിൻ സംസ്‌കരിച്ചാണ് കുന്തിരിക്കം ഉണ്ടാക്കുന്നത്. പഴയ കാലത്ത് മുറിവുണക്കാനുള്ള മരുന്നായി ദ്രാവകം ഉപയോഗിച്ചിരുന്നു. കാവിലെത്തുന്നവർ ഇത് ശേഖരിക്കാറുണ്ട്.

വെള്ള കുന്തിരിക്കം

വെള്ളപൈൻ എന്നും വെള്ള കുന്തിരിക്കം എന്നും വിളിക്കാറുണ്ട്. വറ്റീരിയ ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം. കേരള കർണാടക അതിർത്തിയിലെ സുള്യ, കുടക്, ശൃംഗേരി, ആഗുംബെ, കുതരമുഖ് എന്നിവിടങ്ങളിലും ഇവ ധാരാളമായി കണ്ടുവരുന്നു.

  • മരത്തിന് 40 – 60 മീറ്ററോളം ഉയരമുണ്ടാവും.
  • തായ് വൃക്ഷത്തിന്റെ ചുവട്ടിൽ ധാരാളം തൈകൾ വളരും.
  • കായയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യം.
  • വൃക്ഷത്തിന്റെ കറയിൽ നിന്ന് കിട്ടുന്ന കുന്തിരിക്കം പുകയ്ക്കാനും മരുന്നായും വാർണിഷ് ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
  • ജനുവരി – മാർച്ച് മാസങ്ങളിൽ മരങ്ങൾ പുഷ്പിക്കും.
  • പൂക്കൾക്ക് വെള്ള നിറം.
  • വംശനാശം നേരിടുന്നതിനാൽ കർണാടകയിൽ മൂന്നുലക്ഷം തൈകൾ വരെ പ്രതിവർഷം ഉത്പാദിപ്പിക്കുന്നു.

Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!