Connect with us

Breaking News

താൽക്കാലിക തൊഴിൽ വിസ ഇനി ഓൺലൈനിൽ

Published

on

Share our post

ദോഹ : താൽക്കാലിക തൊഴിൽ വിസകൾക്കുള്ള റിക്രൂട്ട്‌മെന്റ് അപേക്ഷകൾ ഉൾപ്പെടെ 4 പുതിയ ഇ-സേവനങ്ങൾ കൂടി ലഭ്യമാക്കി തൊഴിൽ മന്ത്രാലയം. 4 തരത്തിലുള്ള തൊഴിലാളി റിക്രൂട്ട്‌മെന്റ് അപേക്ഷകൾ ഓൺലൈൻ വഴി നൽകാം. ഓട്ടോമേഷൻ വ്യവസ്ഥകൾ പാലിക്കുന്നവയാണെങ്കിൽ സർക്കാർ ഏജൻസികളുടെ റിക്രൂട്ട്‌മെന്റ് അപേക്ഷകൾക്ക് ഓട്ടോമാറ്റിക്കായി അനുമതി ലഭിക്കും.

നടപടി ക്രമങ്ങളിലും കുറവു വരും. സേവന ഇടപാടുകൾ വേഗത്തിലാക്കാനും പ്രവർത്തനകാര്യക്ഷമത ഉറപ്പാക്കാനുമുള്ള ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണിത്. വരും നാളിലായി കൂടുതൽ ഇ-സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ നിലവിൽ 47 ഇ-സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്.

തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ ഇ-സേവനങ്ങൾ

1.താൽക്കാലിക തൊഴിൽ വിസകൾക്കുള്ള റിക്രൂട്ട്‌മെന്റ് അപേക്ഷകൾ 

∙ രാജ്യത്തിനകത്ത് ജോലി ചെയ്യാൻ തൊഴിലാളികളുടെ താൽക്കാലിക റിക്രൂട്ട്‌മെന്റ് നടത്താനുള്ള അനുമതിക്കായി കമ്പനികൾക്കും സ്ഥാപനങ്ങൾക്കും താൽക്കാലിക തൊഴിൽ വീസകൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനാണിത്. 

2.സർക്കാർ കരാർ സേവനം

∙ ഒരു പ്രൊജക്ടിന്റെ ഉടമസ്ഥതയുള്ള സർക്കാർ സ്ഥാപനവുമായി കരാർ രേഖപ്പെടുത്തുന്നതിന് കമ്പനികളെ അനുവദിക്കുന്നതാണിത്. കമ്പനികളുടെ എസ്റ്റാബ്ലിഷ്‌മെന്റ് റജിസ്ട്രിയിലേക്ക് സർക്കാർ കരാർ കൂട്ടിചേർക്കുന്നതിനുള്ള സേവനമാണിത്. 

3.സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾക്കുള്ള ലേബർ റിക്രൂട്ട്‌മെന്റ് അപേക്ഷകൾ 

∙ ഖത്തറിൽ ജോലി ചെയ്യുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾക്ക് റിക്രൂട്ട്‌മെന്റിനുള്ള അനുമതി തേടാം. 

4.ഖത്തർ ഫിനാൻഷ്യൽ സെന്റർ കമ്പനികൾക്കുള്ള് ലേബർ റിക്രൂട്ട്‌മെന്റ് 

∙ ഖത്തർ ഫിനാൻഷ്യൽ ഗ്രൂപ്പ് കമ്പനികൾക്ക് തങ്ങളുടെ അനുബന്ധ കമ്പനികളിലേക്ക് പ്രൈവറ്റ് തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്നതിനുള്ള അനുമതി അപേക്ഷകൾ നൽകുന്നതിനാണിത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!