Connect with us

Breaking News

മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം

Published

on

Share our post

മഴക്കാലം എത്ര സുന്ദരമാണെങ്കിലും കൂട്ടിനെത്തുന്നത് നിരവധി രോഗങ്ങൾ കൂടിയാണ്. മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം.

1. വെള്ളം കുടിക്കാൻ മറക്കരുത്

മഴക്കാലത്ത് വെള്ളം കുടിക്കാൻ പൊതുവെ തോന്നില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ധാരാളം വെളളം കുടിക്കേണ്ടത് അനിവാര്യമാണ്. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പിക്കുകയും വേണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്. പുറത്ത് നിന്ന് വാങ്ങുന്ന പാനീയങ്ങളിൽ ശ്രദ്ധവേണം.

2. വിറ്റാമിൻ-സി വേണം

വൈറൽ പനിയും അലർജി പ്രശ്നങ്ങളും മഴക്കാലത്ത് കൂടുതലാണ്. ഈ കാലാവസ്ഥയിൽ വായുവിൽ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കൂടുതലായി കാണാം. മഴക്കാല രോഗങ്ങളെ ചെറുത്തുനിർത്തുവാൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണം. പച്ചക്കറികൾ, ഓറഞ്ച്, മുളപ്പിച്ച പയർ വർഗങ്ങൾ തുടങ്ങി വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണ് എളുപ്പ മാർഗം. അന്നനാളത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് തൈരും, ബട്ടർമിൽക്കുമൊക്കെ. ഉദരരോഗങ്ങൾ വലിയൊരു പരിധിവരെ തടയുവാൻ ഇവയാക്കാകാറുണ്ട്. ഇതിലുള്ള പ്രോബയോട്ടിക് അണുക്കളുടെ സാന്നിധ്യമാണ് കാരണം. 

3. ജങ്ക് ഫുഡ് വേണ്ട 

തെരുവോരത്ത് ചില്ലലമാരക്കുള്ളിലും തുറസ്സായിടത്തും എന്തെല്ലാം ഭക്ഷണപദാർത്ഥങ്ങളാണ് കാണുക! അറിയാതെ വാങ്ങിക്കഴിക്കുമ്പോൾ ഹാനികരമായ നിരവധി സൂക്ഷ്മാണുക്കൾ കൂടിയാണ് അകത്ത് ചെല്ലുന്നത് എന്ന് കൂടി ഓർക്കണം. മഴക്കാലത്താണ് ഇവ പെരുകുക. അതുകൊണ്ട് അസുഖങ്ങൾ വരുത്തിവെക്കാതെ കഴിവതും വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങൾ തന്നെ കഴിക്കാൻ ശ്രമിക്കുക  

4. കുളിക്കുന്ന വെള്ളത്തിൽ അണുനാശിനി ചേർക്കാം

പുറത്ത് നിന്ന് വരുമ്പോൾ നിങ്ങൾ കൂടെ കൊണ്ടുവരുന്നത് ലക്ഷക്കണക്കിന് ബാക്ടീരിയകളെ കൂടിയാണ്. അത് കൊണ്ട് തന്നെ ശരീരം ശുദ്ധിയാക്കുമ്പോൾ ഏതെങ്കിലും അണുനാശിനി ഉപയോഗിക്കുന്നത് രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും

5. വസ്ത്രങ്ങൾ ഇസ്തിരിയിടുക

പൂപ്പൽ മഴക്കാലത്തെ സ്ഥിരം കാഴ്ചയാണല്ലോ. വസ്ത്രങ്ങൾ ചെറുനനവോടെ തന്നെ ഈ സമയങ്ങളിൽ ഉപയോഗിക്കേണ്ടിവരാറുണ്ട്. നനഞ്ഞ തുണികൾ കൂട്ടിവെക്കുന്നതും സ്ഥിരമായതുകൊണ്ട് പൂപ്പൽ കയറാൻ സാധ്യത ഏറെയാണ്. ഇത് ചർമത്തിന് പ്രശ്നങ്ങളുണ്ടാക്കും. സൂര്യപ്രകാശത്തിൽ തുണികൾ ഉണങ്ങാത്തത് കൊണ്ട് വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഉപയോഗിക്കുക.

6. ഭക്ഷണസാധനങ്ങൾ നന്നായി കഴുകുക

പഴങ്ങൾക്കും പച്ചക്കറികൾക്കും പുറത്ത് അണുക്കൾ ഏറെയുണ്ടാകുമെന്നറിയാമല്ലോ. ഇതൊക്കെ നന്നായി കഴുകിയിട്ടാണ് കഴിക്കുന്നതെന്ന് ഉറപ്പിക്കുക. അതോടൊപ്പം വേവിക്കാത്ത ആഹാരങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുമല്ലോ.

7. കൈ കഴുകാൻ മറക്കരുത്

കയ്യിൽ അടിഞ്ഞുകൂടുന്ന അണുക്കളെ തുരത്തേണ്ടത് അത്യാവശ്യമാണ്. കൈ കഴുകുവാന്‍ ഈ കോവിഡ് കാലത്ത് നമ്മൾ എല്ലാവരും ശീലിച്ചതാണ്. അത് ഇനിയും തുടരുക.

8. നല്ല ഉറക്കം വേണം

ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. ഉറക്കം പ്രതിരോധശേഷി വർധിപ്പിച്ച് സാധാരണ പനിയും ജലദോഷവും തടയും.

9. വെള്ളം കെട്ടിക്കിടന്നാൽ

മഴക്കാലമായാൽ കൊതുകുകൾ പെരുകും. അതുവഴി പലതരം രോഗങ്ങൾ ഉണ്ടാകാറുണ്ട്. പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് മാറ്റി വൃത്തിയാക്കുക. ഇത് കൊതുകിന്‍റെ വളർച്ചയെ തടയും. മലിനമായി കിടക്കുന്നയിടങ്ങൾ വൃത്തിയാക്കേണ്ടതും ഏറ്റവും ആവശ്യം മഴക്കാലത്താണെന്ന് അറിയാമല്ലോ.

10. വ്യായാമം വേണം

മഴക്കാലമെത്തുന്നതോടെ അലസതയും കൂടെയെത്തും. കൂട്ടത്തിൽ ഒഴിവാക്കുന്നതാണ് വ്യായാമവും. വ്യായാമം കുറയുന്നത് രോഗപ്രതിരോധ ശേഷി കുറയുന്നതിന് കാരണമാകും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രക്തചംക്രമണത്തിനും സെറോട്ടോണിന്‍റെ ഉത്പാദനത്തിനും മറ്റും വ്യായാമം വളരെ പ്രധാനമാണ്. അതുകൊണ്ട് വ്യായാമത്തിൽ അലസത അരുത്.

11. നഖം വൃത്തിയാക്കുക

മഴക്കാലത്ത് നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ഏറെ ആവശ്യമാണ്. അഴുക്ക് അടിഞ്ഞുകൂടുകയും ഭക്ഷണത്തിൽ കലർന്ന് ഉള്ളിലെത്താൻ സാധ്യതയുണ്ടെന്നും കുട്ടിക്കാലം മുതൽ നമ്മൾ കേൾക്കാറുള്ളതാണ്. നഖം വൃത്തിയാക്കുന്ന ശീലം തുടരുമല്ലോ അല്ലേ?

12. അലർജികളിൽ നിന്ന് സ്വയം സംരക്ഷിക്കുക

പൊടി, നീരാവി തുടങ്ങിയതിനോട് അലർജിയുണ്ടെങ്കിൽ മാസ്ക് വെക്കുവാനും കഴിവതും അകന്ന് നില്ക്കുവാനും ശ്രമിക്കുക. ഡോക്ടർ കുറിച്ച് തന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം.

13. പനിയുള്ളവരിൽ നിന്ന് അകന്ന് നില്ക്കുക

മഴക്കാലത്ത് പലതരം അസുഖങ്ങൾ സ്വാഭാവികമായതിനാൽ പനി ബാധിച്ചവരിൽ നിന്ന് അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

14. നനഞ്ഞ ഷൂസ് വേണ്ട

ഷൂസ് നനഞ്ഞിരിക്കുകയാണെങ്കിൽ നന്നായി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവു. ഉണങ്ങാത്ത ഷൂസ് കാലുകൾക്ക് ചർമ പ്രശ്നങ്ങൾ ഉണ്ടാക്കും.

15. നനവോടെ എ.സി മുറിയിൽ കയറരുത്

മഴ നനഞ്ഞാണെങ്കിലും ജോലി സ്ഥലത്ത് പോകാതിരിക്കാനാവില്ലല്ലോ. പക്ഷെ നനവോടെ എ.സി മുറികളിൽ കയറുന്നതും ചർമരോഗങ്ങൾ ക്ഷണിച്ചുവരുത്തും. എപ്പോഴും ഒരു ടവൽ കൈയ്യിൽ കരുതാൻ മറക്കരുത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!