Connect with us

Uncategorized

ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഇനി തൂപ്പുജോലിക്കാര്‍

Published

on

Share our post

തിരുവനന്തപുരം: ഇന്നലെവരെ ഇവര്‍ കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്ന അധ്യാപകരായിരുന്നു. ഇനിമുതല്‍ ഇവര്‍ സ്‌കൂളിലെ തൂപ്പുജോലിക്കാര്‍. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെയാണ് മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ തൂപ്പുജോലിക്കാരായി നിയമിച്ചത്. മുന്നൂറോളം അധ്യാപകരാണ് ഇത്തരത്തില്‍ തൂപ്പുജോലിക്കാരായി മാറിയത്.

മാര്‍ച്ചില്‍ സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കാണ് സ്വീപ്പര്‍ തസ്തികയില്‍ പാര്‍ട്ട്ടൈം, ഫുള്‍ടൈം നിയമനം നല്‍കിയത്.

ഏകാധ്യാപക വിദ്യാലയങ്ങളില്‍ ഇവര്‍ വിദ്യാവൊളന്റിയര്‍ തസ്തികയില്‍ താത്കാലിക അധ്യാപകരായിരുന്നു. സ്വീപ്പര്‍ തസ്തികയില്‍ സ്ഥിരനിയമനമാണ് എന്നത് ആശ്വാസമാണെങ്കിലും അധ്യാപനത്തില്‍നിന്ന് തൂപ്പുജോലിയിലേക്കുള്ള മാറ്റം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. 24 വര്‍ഷംവരെ അധ്യാപകരായിരുന്നവരും കൂട്ടത്തിലുണ്ട്.

ആദിവാസിമേഖലകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയങ്ങളാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂട്ടിയത്. ഇവിടങ്ങളിലെ വിദ്യാര്‍ഥികളെ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലേക്കു മാറ്റി. ദൂരസ്ഥലങ്ങളിലെ സ്‌കൂളുകളിലേക്കു പോകേണ്ട കുട്ടികള്‍ക്ക് ഹോസ്റ്റല്‍സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങളിലായി 344 അധ്യാപകരാണുള്ളത്. 27 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയിട്ടില്ല. ഈ സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍നിര്‍ദേശം അനുസരിച്ചായിരിക്കും തുടര്‍നടപടി.

സമ്മതപത്രം എഴുതിനല്‍കിയാണ് അധ്യാപകര്‍ സ്വീപ്പര്‍ തസ്തികയില്‍ പ്രവേശിക്കുന്നത്. ഏകാധ്യാപകര്‍ ആയിരുന്നപ്പോള്‍ കിട്ടിയ ശമ്പളത്തെക്കാള്‍ കൂടുതല്‍ സ്വീപ്പര്‍ തസ്തികയില്‍ ലഭിക്കും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. സെറ്റ് ഉള്‍പ്പെടെ പാസായവരും കൂട്ടത്തിലുണ്ട്.

പ്രൈമറിവിദ്യാഭ്യാസം എല്ലായിടത്തും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1997-ലാണ് ഡിസ്ട്രിക്ട് പ്രൈമറി എജ്യുക്കേഷന്‍ പ്രോജക്ടിന്റെ (ഡി.പി.ഇ.പി.) ഭാഗമായി സംസ്ഥാനത്തുടനീളം ഏകാധ്യാപക വിദ്യാലയങ്ങള്‍ തുറന്നത്.


Share our post

Kannur

വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ  ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share our post
Continue Reading

Kerala

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

Share our post

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വ‍ഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.


Share our post
Continue Reading

Uncategorized

‘കൈകോർക്കാം വയനാടിനായി’; ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടാം

Published

on

Share our post

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്‌ത്‌ ജില്ലാ കളക്‌ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്‌തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പേക്ക് ചെയ്‌ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.


Share our post
Continue Reading

Trending

error: Content is protected !!