Connect with us

Breaking News

പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍ ശനിയാഴ്ച യാത്ര തുടങ്ങും

Published

on

Share our post

കൊച്ചി : രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍ പ്രാര്‍ഥനകളോടെ പുണ്യഭൂമിയിലേക്ക്. ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച രാവിലെ 8.30-ന് കൊച്ചിയില്‍ നിന്നു പുറപ്പെടും. ജൂണ്‍ നാലു മുതല്‍ 16 വരെയാണ് കൊച്ചിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച് കൊച്ചിയില്‍നിന്ന് 7142 പേരാണ് പുണ്യഭൂമിയിലേക്ക് പോകുന്നത്. ഇതില്‍ 5393 പേര്‍ കേരളത്തില്‍നിന്നാണ്. തമിഴ്നാട്ടില്‍നിന്നുള്ള 1434 പേരും ലക്ഷദ്വീപില്‍നിന്നുള്ള 148 പേരും ആന്‍ഡമാനില്‍നിന്നുള്ള 113 പേരും പോണ്ടിച്ചേരിയില്‍നിന്നുള്ള 54 പേരും നെടുമ്പാശ്ശേരിയില്‍നിന്നാണ് യാത്രയാകുന്നത്.

1000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം നെടുമ്പാശ്ശേരിയിലെ ക്യാമ്പിലുണ്ട്. നെടുമ്പാശ്ശേരിയില്‍നിന്നു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് 20 വിമാനങ്ങളാണ്. സൗദി എയര്‍ലൈന്‍സിനാണ് നെടുമ്പാശ്ശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസിന് അനുമതി ലഭിച്ചത്. 377 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ജൂണ്‍ 4, 6, 7, 9, 13, 15 തീയതികളില്‍ ഓരോ വിമാനവും 5, 8, 10, 14 തീയതികളില്‍ രണ്ട് വിമാനം വീതവും 12, 16 തീയതികളില്‍ മൂന്ന് വിമാനങ്ങളുമാണ് ഉണ്ടാകുക.

ഈ വര്‍ഷത്തെ ആദ്യ വിമാനം പുറപ്പെടുമ്പോള്‍ പലര്‍ക്കും വര്‍ഷങ്ങളായി താലോലിച്ച ആഗ്രഹത്തിന്റെ സാഫല്യം കൂടിയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ പ്രതിസന്ധിയിലായ 2020-ലും 2021-ലും നിയന്ത്രണങ്ങളോടെയാണ് ഹജ്ജ് നടന്നത്. വിദേശികള്‍ക്ക് അനുമതി നല്‍കാത്തതിനാല്‍ ഇന്ത്യയില്‍നിന്ന് ഹജ്ജ് തീര്‍ഥാടനമുണ്ടായിരുന്നില്ല.

2020-ല്‍ 10,834 പേര്‍ക്ക് കേരളത്തില്‍നിന്ന് അവസരം ലഭിച്ച് പണമടച്ച് തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും അവസാന നിമിഷം റദ്ദായി. കഴിഞ്ഞ വര്‍ഷം 6506 പേര്‍ അപേക്ഷ നല്‍കി. പക്ഷേ, ഹജ്ജിന് വിലക്ക് വന്നു. അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലാണ് ഇത്തവണയും ഹജ്ജിന് അപേക്ഷ ക്ഷണിച്ചത്. തുടക്കത്തില്‍ പ്രായപരിധി ഇളവ് അനുവദിച്ചെങ്കിലും പിന്നീട് നീക്കി. 65 വയസ്സിനു താഴെയുള്ളവര്‍ക്കാണ് ഇപ്പോള്‍ ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഹജ്ജിന് അപേക്ഷ നല്‍കുന്നതിനും നറുക്കെടുപ്പിനുശേഷം പണം അടയ്ക്കുന്നതിനും പരിശീലനം ലഭിക്കുന്നതിനുമെല്ലാം കുറഞ്ഞ സമയം മാത്രമാണ് തീര്‍ഥാടകര്‍ക്ക് ലഭിച്ചത്. ഏപ്രില്‍ 30-നാണ് നറുക്കെടുപ്പ് നടത്തിയത്.

കൊച്ചിയില്‍നിന്ന് മദീന വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ പ്രവാചക നഗരിയിലെ സന്ദര്‍ശനത്തിനു ശേഷം മക്കയിലേക്ക് തിരിക്കും. ഹജ്ജ് കര്‍മത്തിനുശേഷം ജിദ്ദ വിമാനത്താവളത്തില്‍ നിന്നായിരിക്കും നെടുമ്പാശ്ശേരിയിലേക്കുള്ള മടക്കയാത്ര.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!