Breaking News
തെരുവ് വിളക്കുകൾ കണ്ണടച്ചു; ഇരുട്ടിലമർന്ന് കൂത്തുപറമ്പ് നഗരം

കൂത്തുപറമ്പ് : കൂത്തുപറമ്പ് ടൗണിൽ രാത്രിയിലെത്തുന്നവർ കൈയിൽ വെളിച്ചം കരുതിയില്ലെങ്കിൽ ‘പെട്ടത്’ തന്നെ. ബസ്‌സ്റ്റാൻഡിനകത്തും വിവിധയിടങ്ങളിലും സ്ഥാപിച്ച തെരുവുവിളക്കുകളിൽ മിക്കതും കണ്ണടച്ചതാണ് സന്ധ്യയാകുന്നതോടെ ടൗണിനെ അന്ധകാരത്തിലാക്കുന്നത്. കടകളിൽനിന്നുള്ള വെളിച്ചമാണ് ടൗണിലെത്തുന്നവർക്ക് ആശ്വാസം. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവരും ഓഫീസ് വിട്ട് രാത്രിയിൽ ടൗണിലെത്തിച്ചേരുന്നവരുമാണ് ദുരിതം അനുഭവിക്കുന്നത്. ടൗണിൽ തെരുവുനായ്ക്കൾ തമ്പടിക്കുന്നതിനാൽ ഏറെ ഭയപ്പാടോടെയാണ് ഇവർ ടൗണിലെത്തുന്നത്. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ സംവിധാനവും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ കാര്യക്ഷമമാകുന്നില്ല.
ബസ്‌സ്റ്റാൻഡിലുടനീളം അധികൃതർ എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ അവയിൽ മിക്കവയും പ്രവർത്തിക്കുന്നില്ല. ബസ്‌സ്റ്റാൻഡിനകത്ത് ബസ് കയറി വരുന്നിടത്തായുള്ള ചെറിയ പ്രകാശത്തിൽ മൂന്ന് ബൾബുകൾ മാത്രമാണ് കത്തുന്നത്. പാനൂർ ഭാഗത്ത് ബസ് കാത്തുനിൽക്കുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. പൊതുവേ ഒഴിഞ്ഞതും കടകളിൽനിന്നുള്ള വെളിച്ചമെത്താത്തതുമായ ഇവിടെ ഒരു ബൾബുപോലും കത്തുന്നില്ല.
രാത്രി ഒൻപതുവരെയാണ് സ്റ്റാൻഡിനകത്തുനിന്ന് ബസ്സിൽ യാത്രക്കാരെ കയറ്റുന്നത്. തുടർന്ന് സ്റ്റാൻഡിന് മുൻവശത്തും വിവിധ സ്ഥലങ്ങളിലും നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. സ്റ്റാൻഡിനകത്ത് ഇരിപ്പിടങ്ങളുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാൽ സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർക്ക് സ്റ്റാൻഡിന് പുറത്ത് വെളിച്ചമുള്ളിടത്ത് ബസ് കാത്തിരിക്കേണ്ട സ്ഥിതിയാണ്.
തലശ്ശേരി റോഡിൽ നഗരസഭ ഓഫീസ് മുതൽ ബസ്‌സ്റ്റാൻഡ് വരെയുള്ള സ്ഥലത്തെ തെരുവുവിളക്കുകൾ മിക്കവയും കണ്ണടച്ചു. മട്ടന്നൂർ റോഡിൽ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവുവിളക്കുകളുള്ളത് ആശ്വാസമാണെങ്കിലും അവയിൽ ചിലത് വാഹനമിടിച്ചും മറ്റും തകരാറിലായതിനാൽ ചിലയിടങ്ങളിൽ പ്രയാസമാകുന്നുണ്ട്.
കണ്ണൂർ റോഡിൽ തെരുവുവിളക്കുകളുണ്ടെങ്കിലും കടയിലാണ് അതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ മിക്കപ്പോഴും കടക്കാരന്റെ പ്രവർത്തനസമയത്തെ ആശ്രയിച്ചാണ് തെരുവുവിളക്കുകളുടെ പ്രവർത്തനം നടക്കുന്നത്. ട്രഷറി റോഡിലൂടെ മിനി പാർക്കിനുള്ളിലെ വെളിച്ചമുള്ളതിനാലാണ് കാൽനടയാത്രക്കാർക്ക് ഭീതികൂടാതെ കടന്നുപോകാൻ കഴിയുന്നത്. പഴയ പോലീസ് ക്വാർട്ടേഴ്സിനു മുന്നിലുള്ള റോഡ് പൂർണമായും ഇരുട്ടിലാണ്. കാർ പാർക്കിങ് സ്ഥലമായതിനാൽ രാത്രിയിൽ നിർത്തിയിട്ട വാഹനങ്ങളെടുക്കാൻ വരുന്നവർ കൈയിൽ വെളിച്ചവും കരുതേണ്ട സ്ഥിതിയാണ്.
മാറോളിഘട്ട് ടൗൺ സ്ക്വയറിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് നഗരത്തിലെ അന്ധകാരത്തിൽനിന്ന് അല്പമെങ്കിലും മോചനം നൽകുന്നത്. കണ്ണൂർ റോഡ് ജങ്‌ഷനിലും ഊട്ടി, ബെംഗളൂരു ബസ് കാത്തുനിൽക്കുന്നവർക്കും ഓട്ടോറിക്ഷകളിൽ പോകേണ്ടവർക്കും ഹൈമാസ്റ്റ് ലൈറ്റ് ഏറെ സഹായകമാവുകയാണ്. കഴിഞ്ഞദിവസം സാങ്കേതിക കാരണങ്ങളാൽ ലൈറ്റ് പ്രവർത്തിക്കാഞ്ഞതിനെത്തുടർന്ന് നഗരം പൂർണമായും ഇരുട്ടിലമർന്നിരുന്നു.
കണ്ണൂർ റോഡ് ജങ്‌ഷന് സമീപത്തൂടെ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിലെത്തുന്ന വഴിയിലും കണ്ണാസ്പത്രിക്കുമുന്നിലൂടെ താലൂക്ക് ആസ്പത്രിയിലെത്തുന്ന റോഡിലെയും തെരുവുവിളക്കുകൾ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ഇടപെടലിലൂടെ ലൈറ്റുകൾ പൂർണമായും പ്രവർത്തനക്ഷമമായതിനാൽ ഇതുവഴി കടന്നുപോകുന്നവർക്ക് ഏറെ സഹായകരമായി.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്