Connect with us

Breaking News

18-ന് മുമ്പേ വിവാഹം; പോക്‌സോ നിയമം കര്‍ക്കശം, ആദിവാസി യുവാക്കള്‍ കുരുങ്ങുന്നു

Published

on

Share our post

കൊച്ചി: ചെറുപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന ആചാരപരമായ രീതി തുടരുന്നതിനാല്‍ ആദിവാസിവിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ പോക്‌സോ കേസുകളില്‍ കുരുങ്ങുന്നു. 2012-ല്‍ പോക്‌സോ നിയമം നിലവില്‍ വന്നശേഷം കഴിഞ്ഞവര്‍ഷം ജൂലായ് വരെയുള്ള കണക്കനുസരിച്ച് 422 ആദിവാസിയുവാക്കളുടെ പേരിലാണ് സംസ്ഥാനത്ത് പോക്‌സോ കേസ് ചാര്‍ജ് ചെയ്തത്. വയനാട് ജില്ലയില്‍മാത്രം 202 ആദിവാസിയുവാക്കളുടെ പേരില്‍ പോക്‌സോ കേസ് എടുത്തിട്ടുണ്ട്.

18 വയസ്സിനുമുമ്പേ വിവാഹം എന്നത് ആദിവാസികള്‍ക്കിടയില്‍ ഇപ്പോഴും തുടരുന്ന പരമ്പരാഗത ആചാരമാണ്. പരിഷ്‌കൃതസമൂഹത്തിന് അന്യമായ ഈ രീതിയാണ് ആദിവാസിയുവാക്കളെ ജയിലിലാക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 2012-ലാണ് പോക്‌സോ നിയമം നിലവില്‍ വരുന്നത്. ചരിത്രപരമായ നിയമനിര്‍മാണമായിരുന്നു അത്.

18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയാല്‍ വിവരം ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കണം എന്ന് പോക്‌സോ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയാല്‍ ഗര്‍ഭത്തിന് ഉത്തരവാദിയായ ആളുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണം. പോക്‌സോ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് 10 വര്‍ഷം തടവാണ് ശിക്ഷ ലഭിക്കുക. ജീവപര്യന്തം തടവിന് ശിക്ഷിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പോക്‌സോ നിയമത്തെക്കുറിച്ച് ആദിവാസികള്‍ക്ക് അറിവില്ലാത്തതാണ് പ്രശ്‌നം. നിയമത്തെക്കുറിച്ച് ബോധവത്കരിക്കാനുളള ശ്രമം നടക്കുമ്പോഴും ആചാരങ്ങളില്‍നിന്ന് മാറാന്‍ ആദിവാസികള്‍ മടിക്കുന്നത് വലിയ വെല്ലുവിളിയായി മാറുന്നുണ്ട്. ശരിയായ ലക്ഷ്യത്തോടെയുള്ള നിയമമാണിത്. ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന ബോധവത്കരണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാനാകും എന്നാണ് പ്രതീക്ഷ


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!