Connect with us

Breaking News

കൊട്ടിയൂർ ഉത്സവം: കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും; ഒരുക്കങ്ങൾ ഇങ്ങനെ

Published

on

Share our post

കൊട്ടിയൂർ  : മേയ് 10 മുതൽ ജൂൺ 10 വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖ മഹോത്സവ ഭാഗമായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും. ഉത്സവ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന കൊട്ടിയൂർ ദേവസ്വം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഉത്സവനഗരിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയതായി ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഉത്സവ നടത്തിപ്പെന്നും അദ്ദേഹം അറിയിച്ചു. പേരാവൂർ-കൊട്ടിയൂർ റോഡിൽ നടക്കുന്ന ട്രഞ്ചിങ് പ്രവൃത്തികൾ ഉത്സവഭാഗമായി താത്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് വകുപ്പിനും ജല അതോറിറ്റിക്കും കളക്ടർ എസ്.ചന്ദ്രശേഖർ നിർദേശം നൽകി. സണ്ണി ജോസഫ് എം.എൽ.എ., എ.ഡി.എം. കെ.കെ.ദിവാകരൻ, മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ എം.വി.സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.

ഒരുക്കങ്ങൾ ഇങ്ങനെ:-

* ഭക്തരുടെ താമസത്തിനായി കൈലാസം, ഗംഗ, മഹാദേവ വിശ്രമകേന്ദ്രങ്ങൾക്ക് പുറമെ മന്ദംചേരിയിൽ രണ്ട് നിലകളുള്ള സത്രവും നിലവിലെ ഷോപ്പിങ് കോംപ്ലക്സിന് മുകളിൽ ഒൻപത് മുറികളുള്ള വിശ്രമകേന്ദ്രവും.

* വാഹന പാർക്കിങ്ങിന് നിലവിലെ അഞ്ച് പാർക്കിങ് യാർഡുകൾ സജ്ജം.

* തിരക്ക് നിയന്ത്രിക്കാൻ 300 വളന്റിയർമാരെ നിയോഗിക്കും. ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമാക്കും. ശൗചാലയങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തും.

* അക്കരെ-ഇക്കരെ ക്ഷേത്രനഗരികളിൽ ശുദ്ധജലമെത്തിക്കാൻ നിലവിലെ ഏഴ് കിണറുകൾ ഉപയോഗപ്പെടുത്തും. കിണറുകളിലെ ജലം വാട്ടർ പ്യൂരിഫയർ സഹായത്തോടെ ശുദ്ധീകരിച്ച് പ്രത്യേക പൈപ്പുകൾ വഴി വിതരണം ചെയ്യും. കിണറുകൾ ചെളി കോരി വൃത്തിയാക്കി ക്ലോറിനേഷൻ തുടങ്ങി.

* ഉത്സവനഗരിയിൽ ഹരിത മാനദണ്ഡങ്ങൾ നടപ്പാക്കും. പ്ലാസ്റ്റിക് സഞ്ചികൾ അനുവദിക്കില്ല. ജൈവമാലിന്യ ശുചീകരണത്തിന് മാത്രം 35 തൊഴിലാളികളെ നിയോഗിക്കും. ജൈവമാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കും. ബയോ ഡീഗ്രേഡബിൾ കവറുകളിലാവും പ്രസാദവിതരണം.

* അക്കരെ കൊട്ടിയൂർ ക്ഷേത്രം, ഇക്കരെ കൊട്ടിയൂർ കിഴക്കെ നട, നടുക്കുനി, മന്ദംചേരി എന്നിവിടങ്ങളിൽ വഴിപാട് കൗണ്ടറും പ്രസാദ വിതരണ കൗണ്ടറും ഒരുക്കും.

* നിലവിലെ അന്നദാന കയ്യാലയ്ക്കുപുറമെ ഒരു അന്നദാന ഹാൾ കൂടി നിർമിച്ച് അക്കരെ കൊട്ടിയൂരിൽ ഭക്തർക്കുള്ള അന്നദാനം വിപുലപ്പെടുത്തും

* ക്ഷേത്രദർശനം സുഗമമാക്കാൻ അക്കരെ കൊട്ടിയൂരിൽ ഫ്ളൈ ഓവർ.

* ക്രമസമാധാനപാലനവും ട്രാഫിക് നിയന്ത്രണവും പോലീസ് ഉറപ്പ് വരുത്തും. ഇതിന് വനിതാ പോലീസ് ഉൾപ്പെടെ കൂടുതൽ സേനയെ നിയോഗിക്കും

* കൊട്ടിയൂർ പമ്പ് ഹൗസ് വഴിയുള്ള ശുദ്ധജലവിതരണം വാട്ടർ അതോറിറ്റി ഉറപ്പാക്കും.

* കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നും 24 മണിക്കൂർ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ആംബുലൻസ് സേവനവുമുണ്ടാവും. അക്കരെ കൊട്ടിയൂരിൽ ആരോഗ്യ ക്ലിനിക്കിനുള്ള സൗകര്യം ദേവസ്വം ബോർഡ് ഉറപ്പാക്കും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!