Connect with us

Breaking News

പി.എസ്‍.സി പരീക്ഷയിൽ ആവർത്തിച്ച് വരുന്ന ചില ചോദ്യങ്ങൾ ഇവ

Published

on

Share our post

വിവിധ കമ്മിഷനുകൾ സംബന്ധിച്ച വിവരങ്ങൾ പി.എസ്‍.സി പരീക്ഷകളിൽ എപ്പോഴും ആവർത്തിച്ചു വരാറുള്ള ചോദ്യങ്ങളാണ്. മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, വിവരാവകാശ കമ്മിഷൻ തുടങ്ങി ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള കമ്മിഷനുകളെ കുറിച്ച് പഠിച്ചുവയ്ക്കണം. രണ്ടോ മൂന്നോ ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് തീർച്ചയായും ഉണ്ടാകാറുണ്ട്. 

കമ്മിഷനുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ, കമ്മിഷനുകൾ പ്രവർത്തനം ആരംഭിച്ച തീയതികൾ, അംഗങ്ങളുടെ എണ്ണം, ആദ്യത്തെയും ഇപ്പോഴത്തെയും അധ്യക്ഷർ, കമ്മിഷൻ കാലാവധി, ഇവയുടെ നിയമന അംഗീകാരം തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

ഇന്ത്യയിലെ വിവിധ കമ്മിഷനുകളും അവയുമായ ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുന്ന ചില ചോദ്യങ്ങൾ നോക്കാം:

∙ വിവരാവകാശ നിയമം പാസാക്കിയത് എന്ന്?

  • 2005, ജൂൺ 15

∙ വിവരാവകാശ നിയമം നിലവിൽ വന്നതെന്ന്?

  • 2005 ഒക്ടോബർ 12

∙ വിവരാവകാശ നിയമം ഭേദഗതി ചെയ്ത വർഷം

  • 2019

∙ ഇപ്പോഴത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ

  • യശ്വർധൻ കുമാർ സിൻഹ (11th)

∙ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ

  • വിശ്വാസ് മേത്ത

∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്

  • ഒക്ടോബർ 12, 1993

ആസ്ഥാനം – മാനവ് അധികാർ ഭവൻ (ഡൽഹി)

  • ആദ്യ ആസ്ഥാനം – സർദാർ പട്ടേൽ ഭവൻ, ന്യൂഡൽഹി

∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ

  • ജസ്റ്റിസ് അരുൺ കുമാർ മിശ്ര

മുൻ ചീഫ് ജസ്റ്റിസ് അല്ലാത്തയാൾ നിയമിതനാകുന്നത് ആദ്യം (2019 ഡിസംബറിൽ ആണ് ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്തത്)

∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

  • ജസ്റ്റിസ് ആന്റണി ഡൊമിനിക്

∙ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ

  • രേഖ ശർമ

∙ കേരള വനിതാ കമ്മിഷൻ ചെയർപഴ്സൻ

  • പി.സതീദേവി

∙ ഇന്ത്യയുടെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ

  • ഇഖ്ബാൽ സിങ് ലാൽപുര

∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ

  • പി.കെ.ഹനീഫ

∙ സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ

  • കെ.വി.മനോജ് കുമാർ

∙ സെൻട്രൽ വിജിലൻസ് കമ്മിഷണർ

  • സുരേഷ് എൻ.പട്ടേൽ

∙ ഇന്ത്യയുടെ പ്രഥമ ലോക്പാൽ അധ്യക്ഷൻ –

  • പിനാകി ചന്ദ്ര ഘോഷ്

ചെയർമാനും 8 അംഗങ്ങളും ആണ് ലോക്പാലിൽ ഉള്ളത്

ലോക്പാൽ നിയമം (2014) നിലവിൽ കൊണ്ടുവരാൻ വേണ്ടി നിരാഹാര സമരം നയിച്ചത് – അണ്ണാ ഹസാരെ

∙ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

  • സുശീൽ ചന്ദ്ര (24th)

∙ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ

  • എ.ഷാജഹാൻ

∙ ചീഫ് ഇലക്ടറൽ ഓഫിസർ

  • സഞ്ജയ് എം. കൗൾ

∙ യുപിഎസ്‍സി ചെയർമാൻ

  • ഡോ. മനോജ് സോണി

Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!