Connect with us

Breaking News

‘എം.മുകുന്ദൻ പാർക്ക്’ മെയ് 1ന് തുറക്കും

Published

on

Share our post

ന്യൂമാഹി : ജില്ലാ പഞ്ചായത്ത് ന്യൂമാഹിയിൽ നിർമിച്ച ‘എം. മുകുന്ദൻ പാർക്ക്’ തുറക്കാൻ തീരുമാനമായി. വിസ്മയ പാർക്ക് സംരഭകരായ മലബാർ ടൂറിസം ഡെവലപ്മെന്റ്‌സാണ്‌ (എം.ടി.ഡി.സി.) പാർക്കിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. മേയ് ഒന്നിന് പാർക്ക് തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അറിയിച്ചു. 2020 നവംബറിൽ നിർമാണം പൂർത്തിയാക്കി പാർക്ക് ഉദ്ഘാടനം ചെയ്തെങ്കിലും കോവിഡ് പ്രതിസന്ധി കാരണം തുറന്നുകൊടുത്തിരുന്നില്ല.

ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിൽ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്നുള്ള മയ്യഴിപ്പുഴയോരത്തെ ജില്ലാ പഞ്ചായത്തിന്റെ 1.12 ഹെക്ടർ സ്ഥലത്താണ് പാർക്ക് നിർമിച്ചത്. മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദനോടുള്ള ആദരസൂചകമായാണ് പാർക്കിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുള്ളത്.

2008-ൽ ജില്ലാ പഞ്ചായത്ത് പാർക്കിനുവേണ്ടി സ്ഥലമേറ്റെടുക്കുകയും 2010-ൽ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയും ചെയ്തു. 2018-ലാണ് പ്രവൃത്തി തുടങ്ങിയത് നിർമിതികേന്ദ്രയാണ് പാർക്ക് നിർമിച്ചത്. കോഴിക്കോട്ടെ ശില്പി ബാലൻ താനൂരാണ് പ്രവേശനകവാടം ഉൾപ്പെടെ പാർക്ക് രൂപകല്പന ചെയ്തത്. പാർക്കിന് സമീപം പഞ്ചായത്ത് കാര്യാലയത്തിന് പിറകിൽ മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായുള്ള ബോട്ട് ജെട്ടിയും നിർമിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഓഫീസിന്റെ വലതുഭാഗത്താണ് കുട്ടികളുടെ പാർക്ക്. ഓപ്പൺ സ്റ്റേജ്, പ്രകൃതിദത്തമായ ശിലകൾ കൊണ്ടുള്ള ശില്പങ്ങൾ, വിശാലമായ കളിസ്ഥലം, കളിയുപകരണങ്ങൾ, 25 പേർക്കിരിക്കാവുന്ന മൂന്ന് പവലിയനുകൾ, പൂന്തോട്ടം, നടപ്പാതകൾ, ചെറിയ കുളം, പാർക്കിന് കുറകെയുള്ള തോടിന് മുകളിൽ മൂന്നിടത്ത് മേൽപ്പാലങ്ങൾ, മരച്ചോട്ടിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ, വിശ്രമിക്കാനുള്ള മൂന്ന് കുടിലുകൾ, കാന്റീൻ സൗകര്യം, കുടിവെള്ളം, വൈദ്യുതവിളക്കുകൾ, ശൗചാലയങ്ങൾ എന്നിവയാണ് പാർക്കിലുള്ളത്.

ചെറിയ സംഗമങ്ങൾക്കും പരിപാടികൾക്കുള്ള വേദിയായും പാർക്കിനെ ഉപയോഗിക്കാനാവും. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പാർക്ക് പ്രവർത്തിക്കുക. കുട്ടികൾക്കും വയോജനങ്ങൾക്കും പ്രവേശന ഫീസിൽ ഇളവുണ്ടാകും. മേയ് ഒന്നിന് അഞ്ചിന് പാർക്ക് തുറന്നുകൊടുക്കും. തുടർന്ന് നടക്കുന്ന സാംസ്കാരികസമ്മേളനം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഗസൽ സന്ധ്യയും ഉണ്ടാകും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!