Connect with us

Breaking News

ജൂൺ ഒന്നിന്‌ സ്‌കൂൾ തുറക്കും: സിലബസ്‌ വെട്ടിച്ചുരുക്കില്ല, ഫോക്കസ്‌ ഏരിയയും ഉണ്ടാകില്ല

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനവും നടത്തിപ്പും ഏകരൂപത്തിലേക്ക്‌. വേർതിരിവുകൾ ഇല്ലാത്ത അക്കാദമിക പ്രവർത്തനം ഉറപ്പാക്കാൻ പ്രവർത്തന മാന്വൽ തയ്യാറാക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില സ്‌കൂളുകളിൽ പി.ടി.എ ഭാരവാഹികൾ പ്രധാനാധ്യാപകരെ നിയന്ത്രിക്കുന്നതായും ചിലയിടങ്ങളിൽ പ്രധാനാധ്യാപകർ പി.ടി.എ,- എസ്‌.എം.സി കമ്മിറ്റികളെ അവഗണിക്കുന്നതായുമുള്ള പരാതിയെത്തുടർന്നാണ്‌ നടപടി. കരട്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കും. പൊതുനിർദേശങ്ങളും പരിഗണിച്ചാകും അന്തിമ മാന്വൽ. സ്കൂൾ എന്ത്‌, എങ്ങനെയാകണം, വേണ്ട ഘടകങ്ങൾ,  അവ വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെ, അവയുടെ പ്രവർത്തനം എന്നിവ കൈപ്പുസ്തകത്തിൽ വിവരിക്കും.

ജൂൺ ഒന്നിന്‌ തുറക്കും

വിദ്യാലയങ്ങൾ ജൂൺ ഒന്നിന്‌ തുറക്കും. സംസ്ഥാന, ജില്ലാ, ഉപജില്ലാ, സ്‌കൂൾതല പ്രവേശനോത്സവങ്ങളുണ്ടാകും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്ത്‌. അടുത്ത അധ്യയനവർഷത്തേക്കുള്ള ആദ്യ വോള്യ പാഠപുസ്‌തകങ്ങൾ ജില്ലാ ഹബ്ബുകളിൽ എത്തിച്ചുകഴിഞ്ഞു. സംസ്ഥാനതല വിതരണോദ്ഘാടനം 28ന്‌ രാവിലെ 10ന്‌ തിരുവനന്തപുരം കരമന ഹയർസെക്കൻഡറി സ്കൂളിൽ. 2,84,22,066 പുസ്തകമാണ് തയ്യാറാക്കിയത്‌. ഇവ സ്‌കൂളുകളിൽ എത്തിക്കാൻ കുടുംബശ്രീ പ്രവർത്തകരുടെ സഹായവും ഉറപ്പാക്കി. 

പ്ലസ്‌ ടു ഫലം 
ജൂൺ പകുതിയോടെ

രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ 26ന്‌ പൂർത്തിയാകും. 28 മുതൽ 80 കേന്ദ്രത്തിൽ മൂല്യനിർണയ ക്യാമ്പുകൾ. മേയിൽ പ്രാക്ടിക്കൽ പരീക്ഷയുള്ളതിനാൽ രണ്ടു ഘട്ടമായാണ്‌ മൂല്യനിർണയം. ഫലം ജൂൺ പകുതിയോടെ പ്രസിദ്ധീകരിക്കും. പ്ലസ്‌ വൺ  മോഡൽ പരീക്ഷ ജൂൺ രണ്ടുമുതൽ ഏഴുവരെയും പൊതുപരീക്ഷ ജൂൺ 13മുതൽ 30വരെയും നടത്തും. രണ്ടാംവർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ ഒന്നിന്‌ ആരംഭിക്കും. പരിഷ്‌കരിച്ച  ഹയർസെക്കൻഡറി പരീക്ഷാ മാന്വലിന്റെ മാതൃകയിൽ എസ്‌.എസ്‌.എൽ.സി പരീക്ഷാ മാന്വൽ തയ്യാറാക്കാൻ നടപടി പുരോഗമിക്കുന്നു. ഇനി സിലബസ്‌ വെട്ടിച്ചുരുക്കുകയോ ഫോക്കസ്‌ ഏരിയ ഉണ്ടാകുകയോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!