Connect with us

Breaking News

കരമടക്കുന്നതിന് റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്

Published

on

Share our post

തിരുവനന്തപുരം : റീസർവേക്ക് ശേഷമുള്ള ഭൂമിയുടെ വിസ്തീർണത്തിൽ വ്യത്യാസം വരുമ്പോൾ കരമടക്കുന്നത് സംബന്ധിച്ച് റവന്യു വകുപ്പ് പുതിയ ഉത്തരവിറക്കി. വിസ്തീർണം കൂടിയാൽ, റീസർവേക്ക് മുൻപ് ആധാരപ്രകാരം പോക്കുവരവ് ചെയ്ത് കരമൊടുക്കി വന്നതിന്റെ അടിസ്ഥാനത്തിൽ തുടർന്നും കരമൊടുക്കാം.  

വിസ്തീർണം കുറഞ്ഞാൽ, കൈവശമുള്ള ഭൂമിക്കു കരമൊടുക്കാൻ സമ്മതമാണെന്ന് അറിയിച്ച് ബന്ധപ്പെട്ട കക്ഷി സത്യവാങ്മൂലം നൽകിയാൽ അപ്രകാരം കരമൊടുക്കി നൽകാമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ഈ മാസം 21ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞു.

അധിക വിസ്തീർണം ക്രമവൽക്കരിക്കുന്നത് സംബന്ധിച്ച് നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും എന്ന് റവന്യു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. റീസർവേക്ക് ശേഷം റവന്യു രേഖകളിൽ വിസ്തീർണം കൂടുതൽ വരുന്ന കേസുകളിൽ 5% വരെ തഹസിൽദാർക്കും 5 ശതമാനത്തിന് മുകളിൽ ജില്ലാ കലക്ടർക്കും അധിക വിസ്തീർണം അനുവദിക്കാൻ 2020 സെപ്റ്റംബർ 15ന് ഇറക്കിയ ഉത്തരവ് റദ്ദാക്കി. 1964 ലെ സർവേ അതിരടയാള ചട്ടങ്ങൾ പ്രകാരം ഇറക്കിയതായിരുന്നു ഈ ഉത്തരവ്. വിസ്തീർണ വ്യത്യാസം സംബന്ധിച്ച് 1991 സെപ്റ്റംബർ 18നുള്ള റവന്യു ബോർഡ് (സർവേ) സെക്രട്ടറിയുടെ സർക്കുലറും റദ്ദാക്കിയിട്ടുണ്ട്.

റീസർവേക്ക് ശേഷം ഭൂമിയുടെ വിസ്തീർണത്തിൽ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. ഇത് കാരണം തുടർന്ന് കരമൊടുക്കാൻ കഴിയുന്നില്ലെന്ന ആയിരക്കണക്കിന് പരാതികൾ നിലനിൽക്കുന്നു. താലൂക്ക് ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന റീസർവേ പരാതികളിൽ ഭൂരിഭാഗവും വിസ്തീർണ വ്യത്യാസം സംബന്ധിച്ചതാണ്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!