Connect with us

Breaking News

ഇരിട്ടി പെരുമ്പറമ്പിലെ പരിസ്ഥിതി സൗഹൃദ പാർക്ക് ഉദ്ഘാടനം 23-ന്

Published

on

Share our post

ഇരിട്ടി : പായം പഞ്ചായത്ത് നടപ്പാക്കുന്ന പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി പെരുമ്പറമ്പിൽ നിർമിക്കുന്ന ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായി.

പാർക്ക് 23-ന് മന്ത്രി എ.കെ. ശശീന്ദ്രൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പഴശ്ശിപദ്ധതിയുടെ ജലാശയത്തിന്റെ ഭാഗമായ ബാവലി പുഴയോരം അതിരിട്ടുനിൽക്കുന്ന പത്തേക്കറോളം സ്ഥലമാണ് ഇതിനായി വിനിയോഗിക്കുന്നത്. പഴശ്ശിപദ്ധതിക്കായി അക്വയർ ചെയ്യപ്പെട്ട ഭൂമിയിൽ വെള്ളം കയറാത്ത പ്രദേശം 30 വർഷം മുൻപ് വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗത്തിന് കൈമാറിയിരുന്നു.

1988-ൽ ഇവിടെ മഹാത്മാഗാന്ധിയുടെ പേരിൽ ലക്ഷങ്ങൾ മുടക്കി പാർക്ക് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, സംരക്ഷണമില്ലാഞ്ഞതിനാൽ രണ്ട് വർഷംകൊണ്ട് ഇവ പൂർണമായും നശിച്ചു. പഴയപാർക്ക് നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇക്കോ പാർക്കിന്റെ നിർമാണം ഭാഗികമായി പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറക്കുന്നത്. ഇതിന് 10 ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്.

വനംവകുപ്പ് രണ്ടരക്കോടിരൂപയുടെ പദ്ധതി സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. പഞ്ചായത്തും നാലരക്കോടിയുടെ പദ്ധതി റിപ്പോർട്ടും ടൂറിസം വകുപ്പിന് നൽകിയിട്ടുണ്ട്. കൊടുംചൂടിലും കുളിരുപകരുന്ന വൻമരങ്ങൾ തണൽവിരിച്ചുനിൽക്കുന്ന പുഴയോടുചേർന്നുള്ള പ്രദേശമാണിത്. ചെറിയ ഉദ്യാനം, ടൂറിസ്റ്റുകൾക്കുള്ള ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവയാണ് ആദ്യഘട്ടമായി ഒരുക്കുന്നത്. പഞ്ചായത്ത് മുൻകൈയെടുത്ത് ഒരു ജനകീയകമ്മിറ്റി രൂപവത്കരിച്ചാണ് നിർമാണപ്രവൃത്തി നടത്തുന്നത്.

പഴശ്ശി ജലാശയത്തിൽ ഫൈബർ ചവിട്ടുബോട്ട് സവാരി ഉൾപ്പെടെ ഒരുക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വനം അസി. കൺസർവേറ്റർ ജി. പ്രദീപ്, ഇക്കൊ സൊസൈറ്റി പ്രസിഡന്റ് ജെ. സുശീൽബാബു, സെക്രട്ടറി പ്രസന്ന, പി. അശോകൻ എന്നിവരും പങ്കെടുത്തു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!