Breaking News
ആപ്പൊരുങ്ങി; അതിഥി തൊഴിലാളികൾക്ക് ഇനി ഡിജിറ്റൽ രജിസ്‌ട്രേഷൻ

കാസർകോട്: അതിഥി തൊഴിലാളികൾക്കായി ഒരുക്കിയ ‘ഗസ്റ്റ് ആപ്പി’ൽ ഒരാഴ്ചയ്ക്കുള്ളിൽ രജിസ്‌ട്രേഷൻ തുടങ്ങും. അതിഥി തൊഴിലാളികളുടെ ക്ഷേമനിധി രജിസ്‌ട്രേഷനും വിവരശേഖരണവുമാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേ നടത്തിയ രജിസ്‌ട്രേഷനിൽ 59,000 അതിഥി തൊഴിലാളികൾ മാത്രമാണ് രജിസ്റ്റർചെയ്തത്. കൂടുതൽ പേരിലെത്തിക്കുന്നതിനാണ് ഓൺലൈൻ സംവിധാനമൊരുക്കിയത്. കണ്ണൂരിൽ 8000-വും കാസർകോട് 5300 അതിഥി തൊഴിലാളികളുമാണ് നേരത്തേ രജിസ്റ്റർചെയ്തത്. ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡാണ് ആപ്പ് തയ്യാറാക്കിയത്.
രജിസ്‌ട്രേഷൻ ഇങ്ങനെ
തൊഴിലാളികളുടെ ക്യാമ്പിലേക്ക് ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ജീവനക്കാരും തൊഴിൽവകുപ്പ് ജീവനക്കാരും നേരിട്ടുചെന്ന് രജിസ്‌ട്രേഷൻ നടത്തും. തൊഴിലാളികൾ ആധാർ നമ്പറും നാട്ടിലെ അടുത്തുള്ള പോലീസ് സ്റ്റേഷൻ വിവരവും മൊബൈൽനമ്പറും മറ്റു വ്യക്തിഗതവിവരങ്ങളും നൽകണം. ഫോട്ടോ ആപ്പിലൂടെ നേരിട്ടെടുക്കും. രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ തൊഴിലാളി നൽകിയ വാട്‌സാപ്പ് നമ്പറിലേക്ക് രജിസ്‌ട്രേഷൻ കാർഡ് ലഭിക്കും. വാട്‌സാപ്പ് ഇല്ലാത്തവർക്ക് പിന്നീട് പ്രിന്റെടുത്ത് നൽകും. രണ്ടാംഘട്ടത്തിൽ തൊഴിലാളികളുടെ കരാറുകാർക്ക് ലോഗിൻ സൗകര്യം നൽകി നേരിട്ട് രജിസ്‌ട്രേഷനും അവസരമൊരുക്കും.
ആനുകൂല്യങ്ങൾ
ക്ഷേമനിധിയിൽ രജിസ്‌ട്രേഷനായി 30 രൂപയാണ് ഒരുവർഷത്തേക്ക് നിരക്ക് ഈടാക്കുന്നത്. തൊഴിലാളി മരിച്ചാൽ അവകാശിക്ക് 25000 രൂപ സഹായധനമായി ലഭിക്കും. തൊഴിലിനിടെ അപകടത്തിൽ മരിച്ചാൽ രണ്ടുലക്ഷം രൂപ സഹായം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാഹായം, ചികിത്സാസഹായം, മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റ്, സ്ത്രീതൊഴിലാളികൾക്ക് പ്രസവസഹായധനം എന്നിവ പദ്ധതിയിലൂടെ കിട്ടും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്