Breaking News
ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി: മൂല്യനിർണയത്തിൽ പ്രതിഷേധിച്ച് അധ്യാപകർ

കണ്ണൂർ : ഹയർ സെക്കൻഡറി പരീക്ഷപേപ്പറുകളുടെ മൂല്യനിർണയത്തിൽ വരുത്തിയ മാറ്റത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അധ്യാപകർ. ഒരു ദിവസം നോക്കേണ്ടുന്ന ഉത്തരക്കടലാസുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനെതിരെയാണ് സംഘടനാ വ്യത്യാസമില്ലാതെ അധ്യാപകർ ഒന്നടങ്കം പ്രതിഷേധമുയർത്തിയിരിക്കുന്നത്.
ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ കഴിഞ്ഞ വർഷം വരെ ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്. 30 മാർക്കുള്ള ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് 40 ഉത്തരക്കടലാസുകളാണ് പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ പുതുക്കിയ മാനദണ്ഡപ്രകാരം സമയ ദൈർഘ്യത്തിലോ, ആകെ മാർക്കിലോ വ്യത്യാസം വരുത്താതെ തന്നെ, മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം യഥാക്രമം ഹ്യൂമാനിറ്റീസിന് 34, സയൻസിന് 50 എന്നിങ്ങനെയായി ഉയർത്തുകയായിരുന്നു. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങൾക്ക് അറുപതു മാർക്കിന്റെ രണ്ടു മണിക്കൂർ പരീക്ഷയാണുള്ളത്. പ്രായോഗിക പരീക്ഷയില്ലാത്ത ഭാഷാവിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും എൺപതു മാർക്കുള്ള രണ്ടര മണിക്കൂർ പരീക്ഷയും. എൺപത് മാർക്കുള്ള പരീക്ഷകൾക്ക് 35 ചോദ്യങ്ങളുണ്ടാകും. അറുപത് മാർക്കുള്ള പരീക്ഷയ്ക്ക് 36 ചോദ്യങ്ങളും മുപ്പത് മാർക്കുള്ള പരീക്ഷകൾക്ക് 24 ചോദ്യങ്ങളുമാണുണ്ടാകുക. ആറുമണിക്കൂറാണ് മൂല്യനിർണയ ക്യാമ്പിൽ ഒരു ദിവസം അധ്യാപകർക്ക് നൽകുന്നത്.
ഒരു ഉത്തരക്കടലാസിന് പത്തുമിനിറ്റ് ലഭിക്കും. നേരത്തെ ഇത് പതിനഞ്ച് മിനിറ്റായിരുന്നു. ബയോളജിക്ക് ഇനി മുതൽ ഏഴുമിനിറ്റാണ് ഒരു പേപ്പറിന് ലഭിക്കുന്നത്. ഒരു പേപ്പർ മൂല്യ നിർണയത്തിനും ഫേസിംഗ് ഷീറ്റിൽ മാർക്ക് രേഖപ്പെടുത്തുന്നതിനുമായി ഒരധ്യാപകൻ ചെലവഴിക്കേണ്ട സമയം 15 മിനിട്ടാണ്. അത്തരത്തിൽ 34 പേപ്പർ നോക്കാൻ 9 മണിക്കൂർ സമയമെടുക്കും. ഉത്തരക്കടലാസ് സമാധാനമായി വായിച്ചു നോക്കാൻ പോലും സമയം കിട്ടില്ല. ഇത് മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്നാണ് അധ്യാപകരുടെ പരാതി.
പേപ്പറുകളുടെ എണ്ണം കൂട്ടിയാൽ മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്നാണ് അധ്യാപകരുടെ പരാതി.തങ്ങളെ സമ്മർദ്ദത്തിലാക്കുന്നതിനും മാർക്ക് ദാനത്തിനും ഇത് കാരണമാകുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ വർഷം രണ്ടു മാർക്ക് വ്യത്യാസം വന്നതിനെ തുടർന്ന് അധ്യാപകർക്കെതിരെ നടപടിയെടുത്തിരുന്നു. മൂല്യനിർണയത്തിൽ ഉണ്ടാവുന്ന ചെറിയ മാർക്ക് വ്യത്യാസങ്ങൾക്ക് പോലും കടുത്ത ശിക്ഷാനടപടികൾ വരുന്ന സാഹചര്യത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പരാതിയില്ലാതെ മൂല്യനിർണയം പൂർത്തീകരിക്കാൻ ഉദാരമായി മാർക്ക് നൽകേണ്ടിവരുമെന്നും അധ്യാപകർ വാദിക്കുന്നു.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്