Connect with us

Breaking News

ജി.എസ്.ടി : അഞ്ചു ശതമാനം നികുതി സ്ലാബ് ഇല്ലാതായേക്കും

Published

on

Share our post

ന്യൂഡൽഹി: ജി.എസ്.ടി സ്ലാബിലെ അഞ്ചു ശതമാനം നികുതി ഒഴിവാക്കുന്നത് ജി.എസ്.ടി കൗൺസിൽ പരിഗണനയിലേക്ക്. അഞ്ചു ശതമാനം നികുതി സ്ലാബ് ഒഴിവാക്കി ആ ഗണത്തിൽ വരുന്നവയെ തരംതിരിച്ച് മൂന്നു ശതമാനം, എട്ട് ശതമാനം എന്നിങ്ങനെ നികുതി ഏർപ്പെടുത്താനാണ് ആലോചന. വൻ തോതിൽ ഉപഭോഗം ചെയ്യപ്പെടുന്നവയെ മൂന്നു ശതമാനത്തിലും ബാക്കിയുള്ളവയെ എട്ടു ശതമാനത്തിലും ഉൾപ്പെടുത്തും.

നിലവിൽ 5, 12, 18, 28 എന്നീ ശതമാനങ്ങളിൽ നാലു തലങ്ങളുള്ള ഘടനയാണ് ജി.എസ്.ടി.ക്കുള്ളത്. പുതിയ രീതി നടപ്പായാൽ അഞ്ചു സ്ലാബുകൾ ആകും. സ്വർണത്തിനും സ്വർണഭരണങ്ങൾക്കും മൂന്നു ശതമാനം നികുതിയുണ്ട്. കൂടാതെ, ബ്രാൻഡ് ചെയ്യാത്തതും പായ്ക്ക് ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾ പോലുള്ള നികുതി ഒഴിവാക്കപ്പെട്ടവയുടെ പട്ടികയും ഉണ്ട്.

അതേസമയം, വരുമാനം വർധിപ്പിക്കാൻ നികുതി ഒഴിവാക്കപ്പെട്ടിരിക്കുന്ന പട്ടികയിലെ ചില ഇനങ്ങളെ മൂന്നു ശതമാനം നികുതിയിലേക്കു കൊണ്ടുവരുന്നത് കൗൺസിൽ പരിഗണിച്ചേക്കും. ചില ഭക്ഷ്യേതര ഇനങ്ങളെ മൂന്നു ശതമാനം സ്ലാബിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

അഞ്ചു ശതമാനം സ്ലാബ് ഏഴോ എട്ടോ ഒൻപതോ ശതമാനമായി ഉയർത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഉൾപ്പെടുന്ന ജി.എസ്.ടി കൗൺസിൽ അന്തിമ തീരുമാനം എടുക്കുമെന്നും ജി.എസ്.ടി വൃത്തങ്ങൾ അറിയിച്ചു.

ഇപ്പോൾ കണക്കാക്കുന്നത് അനുസരിച്ച്, പ്രധാനമായും പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന അഞ്ചു ശതമാനം സ്ലാബിലെ ഓരോ ഒരു ശതമാനം വർധനയും ഏകദേശം 50,000 കോടി രൂപയുടെ അധിക വരുമാനം പ്രതിവർഷം നൽകും.

വിവിധ ഓപ്ഷനുകൾ പരിഗണനയിലുണ്ടെങ്കിലും നിലവിൽ അഞ്ചു ശതമാനം നികുതി ചുമത്തുന്ന മിക്ക ഇനങ്ങൾക്കും എട്ടു ശതമാനം ഏർപ്പെടുത്താനാണ് സാധ്യത കൂടുതൽ. അവശ്യ സാധനങ്ങളെ ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ നികുതി ചുമത്തുകയോ ആണ് നിലവിൽ ചെയ്യുന്നത്. അതേസമയം, ആഡംബര ഇനങ്ങൾ ഏറ്റവും ഉയർന്ന നികുതി പേറുന്നു.

ഏറ്റവും ഉയർന്ന 28 ശതമാനം സ്ലാബിനു മുകളിൽ ചില വസ്തുക്കൾക്ക് സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നടപ്പാക്കുന്നതു മൂലമുള്ള വരുമാന നഷ്ടം നികത്താനാണ് ഈ സെസ് ഉപയോഗിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാര വ്യവസ്ഥ ജൂണിൽ അവസാനിക്കാനിരിക്കെ, സംസ്ഥാനങ്ങൾ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണ്.

നികുതി നിരക്കുകൾ യുക്തിസഹമാക്കിയും നികുതി ഘടനയിലെ അപാകതകൾ തിരുത്തിയും വരുമാനം വർധിപ്പിക്കാനുള്ള വഴികൾ നിർദേശിക്കാനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാരുടെ സമിതിയെ കൗൺസിൽ കഴിഞ്ഞ വർഷം രൂപീകരിച്ചിരുന്നു.

അടുത്ത മാസം ആദ്യത്തോടെ മന്ത്രിമാരുടെ സംഘം ശിപാർശകൾ സമർപ്പിച്ചേക്കും. അത് അന്തിമ തീരുമാനത്തിനായി മേയ് പകുതിയോടെ കൗൺസിലിനു മുമ്പാകെ വയ്ക്കും. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കിയ സമയത്ത്, 2022 ജൂൺ വരെ അഞ്ച് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും 2015-16ലെ അടിസ്ഥാന വർഷ വരുമാനത്തേക്കാൾ 14 ശതമാനം വാർഷിക വരുമാനം ഉറപ്പാക്കാനും കേന്ദ്രം സമ്മതിച്ചിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ജിഎസ്ടി കൗൺസിൽ പലപ്പോഴും വ്യാപാര- വ്യവസായ മേഖലകളുടെ ആവശ്യങ്ങൾക്കു വഴങ്ങുകയും നികുതി നിരക്കുകൾ കുറയ്ക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഏറ്റവും ഉയർന്ന 28 ശതമാനം നികുതി ചുമത്തുന്ന ചരക്കുകളുടെ എണ്ണം 228ൽനിന്ന് 35ൽ താഴെയായി.

ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷത്തിനപ്പുറം നീട്ടില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുമ്പോൾ, ഉയർന്ന നികുതികളിലൂടെ വരുമാനം കൂട്ടുക എന്നത് മാത്രമാണ് കൗൺസിലിന് മുന്നിലുള്ള ഏക പോംവഴിയെന്നു സംസ്ഥാനങ്ങൾ കരുതുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!