Breaking News
ജി.എസ്.ടി : അഞ്ചു ശതമാനം നികുതി സ്ലാബ് ഇല്ലാതായേക്കും

ന്യൂഡൽഹി: ജി.എസ്.ടി സ്ലാബിലെ അഞ്ചു ശതമാനം നികുതി ഒഴിവാക്കുന്നത് ജി.എസ്.ടി കൗൺസിൽ പരിഗണനയിലേക്ക്. അഞ്ചു ശതമാനം നികുതി സ്ലാബ് ഒഴിവാക്കി ആ ഗണത്തിൽ വരുന്നവയെ തരംതിരിച്ച് മൂന്നു ശതമാനം, എട്ട് ശതമാനം എന്നിങ്ങനെ നികുതി ഏർപ്പെടുത്താനാണ് ആലോചന. വൻ തോതിൽ ഉപഭോഗം ചെയ്യപ്പെടുന്നവയെ മൂന്നു ശതമാനത്തിലും ബാക്കിയുള്ളവയെ എട്ടു ശതമാനത്തിലും ഉൾപ്പെടുത്തും.
നിലവിൽ 5, 12, 18, 28 എന്നീ ശതമാനങ്ങളിൽ നാലു തലങ്ങളുള്ള ഘടനയാണ് ജി.എസ്.ടി.ക്കുള്ളത്. പുതിയ രീതി നടപ്പായാൽ അഞ്ചു സ്ലാബുകൾ ആകും. സ്വർണത്തിനും സ്വർണഭരണങ്ങൾക്കും മൂന്നു ശതമാനം നികുതിയുണ്ട്. കൂടാതെ, ബ്രാൻഡ് ചെയ്യാത്തതും പായ്ക്ക് ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾ പോലുള്ള നികുതി ഒഴിവാക്കപ്പെട്ടവയുടെ പട്ടികയും ഉണ്ട്.
അതേസമയം, വരുമാനം വർധിപ്പിക്കാൻ നികുതി ഒഴിവാക്കപ്പെട്ടിരിക്കുന്ന പട്ടികയിലെ ചില ഇനങ്ങളെ മൂന്നു ശതമാനം നികുതിയിലേക്കു കൊണ്ടുവരുന്നത് കൗൺസിൽ പരിഗണിച്ചേക്കും. ചില ഭക്ഷ്യേതര ഇനങ്ങളെ മൂന്നു ശതമാനം സ്ലാബിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
അഞ്ചു ശതമാനം സ്ലാബ് ഏഴോ എട്ടോ ഒൻപതോ ശതമാനമായി ഉയർത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഉൾപ്പെടുന്ന ജി.എസ്.ടി കൗൺസിൽ അന്തിമ തീരുമാനം എടുക്കുമെന്നും ജി.എസ്.ടി വൃത്തങ്ങൾ അറിയിച്ചു.
ഇപ്പോൾ കണക്കാക്കുന്നത് അനുസരിച്ച്, പ്രധാനമായും പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന അഞ്ചു ശതമാനം സ്ലാബിലെ ഓരോ ഒരു ശതമാനം വർധനയും ഏകദേശം 50,000 കോടി രൂപയുടെ അധിക വരുമാനം പ്രതിവർഷം നൽകും.
വിവിധ ഓപ്ഷനുകൾ പരിഗണനയിലുണ്ടെങ്കിലും നിലവിൽ അഞ്ചു ശതമാനം നികുതി ചുമത്തുന്ന മിക്ക ഇനങ്ങൾക്കും എട്ടു ശതമാനം ഏർപ്പെടുത്താനാണ് സാധ്യത കൂടുതൽ. അവശ്യ സാധനങ്ങളെ ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ നികുതി ചുമത്തുകയോ ആണ് നിലവിൽ ചെയ്യുന്നത്. അതേസമയം, ആഡംബര ഇനങ്ങൾ ഏറ്റവും ഉയർന്ന നികുതി പേറുന്നു.
ഏറ്റവും ഉയർന്ന 28 ശതമാനം സ്ലാബിനു മുകളിൽ ചില വസ്തുക്കൾക്ക് സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നടപ്പാക്കുന്നതു മൂലമുള്ള വരുമാന നഷ്ടം നികത്താനാണ് ഈ സെസ് ഉപയോഗിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാര വ്യവസ്ഥ ജൂണിൽ അവസാനിക്കാനിരിക്കെ, സംസ്ഥാനങ്ങൾ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണ്.
നികുതി നിരക്കുകൾ യുക്തിസഹമാക്കിയും നികുതി ഘടനയിലെ അപാകതകൾ തിരുത്തിയും വരുമാനം വർധിപ്പിക്കാനുള്ള വഴികൾ നിർദേശിക്കാനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാരുടെ സമിതിയെ കൗൺസിൽ കഴിഞ്ഞ വർഷം രൂപീകരിച്ചിരുന്നു.
അടുത്ത മാസം ആദ്യത്തോടെ മന്ത്രിമാരുടെ സംഘം ശിപാർശകൾ സമർപ്പിച്ചേക്കും. അത് അന്തിമ തീരുമാനത്തിനായി മേയ് പകുതിയോടെ കൗൺസിലിനു മുമ്പാകെ വയ്ക്കും. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കിയ സമയത്ത്, 2022 ജൂൺ വരെ അഞ്ച് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും 2015-16ലെ അടിസ്ഥാന വർഷ വരുമാനത്തേക്കാൾ 14 ശതമാനം വാർഷിക വരുമാനം ഉറപ്പാക്കാനും കേന്ദ്രം സമ്മതിച്ചിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ജിഎസ്ടി കൗൺസിൽ പലപ്പോഴും വ്യാപാര- വ്യവസായ മേഖലകളുടെ ആവശ്യങ്ങൾക്കു വഴങ്ങുകയും നികുതി നിരക്കുകൾ കുറയ്ക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഏറ്റവും ഉയർന്ന 28 ശതമാനം നികുതി ചുമത്തുന്ന ചരക്കുകളുടെ എണ്ണം 228ൽനിന്ന് 35ൽ താഴെയായി.
ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷത്തിനപ്പുറം നീട്ടില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുമ്പോൾ, ഉയർന്ന നികുതികളിലൂടെ വരുമാനം കൂട്ടുക എന്നത് മാത്രമാണ് കൗൺസിലിന് മുന്നിലുള്ള ഏക പോംവഴിയെന്നു സംസ്ഥാനങ്ങൾ കരുതുന്നു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്