Connect with us

Breaking News

നീന്തലറിയില്ലെങ്കിൽ വെള്ളത്തിലിറങ്ങരുത്: നീന്തൽ പരിശീലനത്തിൽ ആലച്ചേരി മാതൃക

Published

on

Share our post

കണ്ണൂർ : അവധിക്കാലത്ത് നീന്തലറിയാത്ത കുട്ടികൾ പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും ഉല്ലസിക്കാനുമിറങ്ങി അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. സംസ്ഥാനത്ത് ശരാശരി 1500-ൽപ്പരം പേർ ഒരുവർഷം മുങ്ങിമരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞവർഷം ഇരുന്നൂറോളം പേർ മുങ്ങിമരിച്ചു. കാലവർഷക്കെടുതിയിൽപ്പെടുന്നവരും അപരിചിതമായ സ്ഥലത്ത് കുളിക്കാനിറങ്ങി അപകടത്തിൽപ്പെടുന്നവരും ഇക്കൂട്ടത്തിൽപ്പെടും.

വിഷുപ്പിറ്റേന്ന് അപകടമുണ്ടായത് നാദാപുരത്താണ്. ബന്ധുവീട്ടിലെത്തിയ സഹോദരിമാരുടെ മക്കളും വിദ്യാർഥികളുമായ ഹൃദ്വിൻ (21), ആഷ്മിൻ (14) എന്നിവരാണ് ശനിയാഴ്ച വിലങ്ങാട് പുഴയിൽ മുങ്ങിമരിച്ചത്. നീന്തലറിയാത്ത കുട്ടികൾ ഒന്നിച്ച് ജലാശയത്തിലിറങ്ങുമ്പോൾ അപകട സാധ്യതയേറെയാണ്. ഒരാൾ കയത്തിലകപ്പെടുമ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കും. മുങ്ങിക്കൊണ്ടിക്കുന്നവരുടെ ‘മരണപ്പിടിത്ത’ത്തിൽ അവരും കയത്തിലകപ്പെടും.

ചെറുപ്പത്തിൽതന്നെ നീന്തൽ പഠിക്കലാണ് ഇത്തരം ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം. 10 ദിവസം ഓരോ മണിക്കൂർ പരിശീലിച്ചാൽ നീന്തൽ പഠിക്കാം. നല്ല നീന്തൽക്കാരായില്ലെങ്കിലും രക്ഷപ്പെടാൻ അത്രയും പഠിച്ചാൽ മതിയാകും. പരിശീലിച്ചാൽ എത്ര സമയം വേണമെങ്കിലും വെള്ളത്തിൽ മലർന്ന് കിടക്കാം.

സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നീന്തൽപരിശീലനത്തിന് തയ്യാറായാൽ ഉപകരണങ്ങൾ നൽകുന്നതും പരിശീലകരെ അയക്കുന്നതും ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്ന് റീജണൽ ഫയർ ഓഫീസർ പി.രഞ്ജിത്തും ജില്ലാ ഫയർ ഓഫീസർ ബി.രാജും പറഞ്ഞു.

സ്വീകരിക്കേണ്ടത് ആലച്ചേരി മാതൃക

കുട്ടിക്കാലത്തുതന്നെ നീന്തൽ പഠിക്കുന്നതിന് പ്രോത്സാഹനം നൽകാൻ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയിട്ടും നീന്തൽ പഠനം ഇതുവരെയും വ്യാപകമായില്ല. നീന്തൽ പഠിപ്പിക്കാൻ വാർഡുതലത്തിൽത്തന്നെ സംവിധാനമേർപ്പെടുത്താൻ പഞ്ചായത്തുകൾക്ക് സർക്കാർ നിർദേശമുണ്ട്.

ഇക്കാര്യത്തിലാണ് കോളയാട് പഞ്ചായത്തിലെ ആലച്ചേരി ഗ്രാമം മാതൃക തീർത്തത്. ജില്ലാ അക്വാട്ടിക്‌ അസോസിയേഷൻ ഭാരവാഹിയും വിമുക്തഭടനും അഗ്നിരക്ഷാസേനയിലെ ഹോംഗാർഡുമായ രമേഷ് ആലച്ചേരി മുൻകൈയെടുത്ത് സ്വപ്ന ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2013 മുതൽത്തന്നെ നീന്തൽപരിശീലനം ആരംഭിച്ചിരുന്നു. ആലച്ചേരി പുഴയിൽ ആഴംകുറഞ്ഞ ഭാഗത്തുനിന്നാണ് പരിശീലനം. ആദ്യം 132 പേരെയാണ് നീന്തൽ പഠിപ്പിച്ചത്. പിന്നീട് പല ഭാഗത്തുനിന്നുള്ളവർ പരിശീലനം നേടി. സ്ത്രീകളെ പരിശീലിപ്പിക്കാൻ സ്ത്രീകളെത്തന്നെ ഏർപ്പെടുത്തി.

പിന്നീട് കണിച്ചാർ, പേരാവൂർ, മാലൂർ, മുഴക്കുന്ന്, കേളകം, കോളയാട് എന്നീ മലയോരപ്പഞ്ചായത്തുകളിലും നീന്തൽ പരിശീലനം വ്യാപിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തുകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇത് നടന്നത്. രമേശ് ആലച്ചേരിയുടെ നേതൃത്വത്തിൽ രണ്ടായിരത്തിൽപ്പരം പേർക്ക് ഇതുവരെയായി നീന്തൽ പരിശീലനം നൽകി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!