Connect with us

Breaking News

പ്രമേഹക്കാർക്ക് ആശ്വാസം പഞ്ചസാരയുടെ ഈ പകരക്കാരന്‍

Published

on

Share our post

ബിടെക് കഴിഞ്ഞു. മെക്കാനിക്കൽ എൻജിനീയറായി ഗൾഫ് ജീവിതം. കുടുംബപരമായി യാതൊരു ബിസിനസ് പശ്ചാത്തലവുമില്ല. എന്നിട്ടും, എങ്ങനെയാണ് കോഴിക്കോട്ടുകാരൻ സാജിദ് ഒരു മികച്ച സംരംഭകനായത്? ബി -ടെക് പാസായി പ്രവാസജീവിതം ആരംഭിച്ചെങ്കിലും നാട്ടിലുള്ള മാതാപിതാക്കളുടെ പ്രമേഹരോഗത്തിന് പ്രകൃതിദത്തമായൊരു പരിഹാരം കണ്ടെത്താനുള്ള ഉദ്യമം തുടർന്നു. ഭക്ഷണമാകണം മരുന്ന് എന്നൊരു താൽപര്യം കൂടിയുണ്ടായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് ഗോതമ്പും ചോളവും മാത്രമല്ല, മധുരതുളസിയെന്ന മാന്ത്രികച്ചെടിയും പഞ്ചാബിന്റെ മണ്ണിൽ വളരുന്നുണ്ടെന്ന് അറിഞ്ഞത്.

നേരെ അങ്ങോട്ടു വിട്ടു. ഇലകളിൽ പഞ്ചസാരയ്ക്ക് സമാനമായ മധുരമുള്ള ചെടിയാണ് മധുരതുളസി (STEVIA). ഇതുപയോഗിച്ച് പഞ്ചസാരക്ക് പകരക്കാരനെ സൃഷ്ടിക്കാനുള്ള ശ്രമമായി പിന്നീട്. ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തി മധുരതുളസി കൊണ്ട് പലവിധ പരീക്ഷണങ്ങൾ. നമ്മുടെ നിത്യാഹാരത്തിന്റെ ഭാഗമായ പഞ്ചസാരയുടെ സ്ഥാനം എങ്ങനെ മധുരതുളസിക്ക് നല്‍കാമെന്നായിരുന്നു സാജിദ് അന്വേഷിച്ചത്. അവസാനം തികച്ചും വ്യത്യസ്തമായൊരു ഉല്‍പന്നം, പഞ്ചസാരയുടെ പകരക്കാരൻ, പിറവിയെടുത്തു.

തീരെ മത്സരം കുറഞ്ഞ വിപണിയാണ് ഈ ഉൽപന്നത്തിന്റേത്. ആളുകൾക്കിടയിൽ പരിചിതമായി വരുന്നതേയുള്ളൂ. എങ്കിലും, ഏറെ ആവശ്യക്കാരുള്ളതിനാൽ വിപണിയിൽ നന്നായി വിറ്റുപോകുമെന്നും മികച്ച ലാഭവിഹിതം കിട്ടുമെന്നും മനസ്സിലാക്കിയപ്പോൾ ബിസിനസാക്കി മാറ്റി. മധുരതുളസിയുടെ ഇല ഉണക്കിയതും അതു പൊടിച്ചെടുത്ത് പൗഡറായും സംസ്കരിച്ച് ദ്രാവകരൂപത്തിലാക്കിയും വിപണിയിലെത്തിക്കുന്നുണ്ട്. സീറോ കാലറിയുള്ള ഉൽപന്നങ്ങളാണിത്. ‘എക്കോഹീൽ അഗ്രോ പ്രോഡക്ട്സ്’ എന്നാണ് ഈ സംരംഭത്തിനു പേരു നൽകിയിരിക്കുന്നത്. സ്വന്തം സ്ഥലത്ത് മധുരതുളസി കൃഷി ചെയ്തുവരുന്നു. അവിടെനിന്ന് ഉണക്കിയ ഇല ഏജന്റുമാർ എത്തിച്ചു തരും. മൊത്തമായും ചില്ലറയായും ലഭിക്കും. ഇതു ഗ്രേഡ് തിരിച്ച് പാക്ക് ചെയ്തു പ്ലാസ്റ്റിക് ടിന്നുകളിലാക്കി ലേബലൊട്ടിച്ച് വിൽപനയ്ക്ക് എത്തിക്കുന്നു. ഉണക്കു പോരെന്നു തോന്നിയാൽ സ്വന്തമായി സ്ഥാപിച്ച ഡ്രയറിൽ ഒന്നുകൂടി ഉണക്കുകയാണ് പതിവ്. മൈക്രോ ബയോളജിക്കൽ ലാബിലെ പരിശോധന പൂർത്തിയാക്കിയാണ് വിപണിയിലെത്തിക്കുക. ഫുഡ് സപ്ലിമെന്റ് എന്ന നിലയിൽ കാര്യമായ നിക്ഷേപം ഇല്ലാതെ തുടങ്ങാൻ കഴിയുന്നൊരു ബിസിനസാണ് ഇതെന്ന് സാജിദ് പറയുന്നു. 

നാട്ടിലെ ബേക്കറികളിലും ടീഷോപ്പുകളിലും സാധാരണ കുടുംബങ്ങളിലുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും വിവിധ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ വഴിയും മികച്ച വിൽപന. ലഭിക്കുന്നു. മെഡിക്കൽ ഷോപ്പുകൾ, വിതരണക്കാർ വഴിയും കച്ചവടമുണ്ട്. സ്വന്തം വെബ്സൈറ്റായ http://www.eccoheal.in വഴിയും വിൽപന നടക്കുന്നു.

നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വിതരണക്കാർ ഉണ്ട്. മറ്റു ജില്ലകളിലും വന്നുകൊണ്ടിരിക്കുന്നു. ഓൺലൈൻ വഴി കേരളത്തിന് അകത്തും പുറത്തും വിൽപന കിട്ടുന്നു. ബേക്കറി, ഹോട്ടൽ പോലുള്ള ഭക്ഷ്യസ്ഥാപനങ്ങൾക്ക് മൊത്തമായി വിറ്റു‌വരുന്നുണ്ട്. ഇലയ്ക്ക് 50 ഗ്രാമിന് 110 മുതൽ 150 രൂപ വരെയാണ് വില വരുന്നത്.


Share our post

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!