Connect with us

Breaking News

എം.എസ്‍.സിക്കും പി.എച്ച്.ഡി.ക്കും ഒരുപോലെ പ്രവേശനം തേടാം; ഓൺലൈനായി അപേക്ഷിക്കാം 30 വരെ

Published

on

Share our post

കേന്ദ്ര അണുശക്തിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ ഭുവനേശ്വറിലെ ‘നൈസർ’ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) 2 പ്രോഗ്രാമുകളിലേക്കു 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.niser.ac.in.

പി.എച്ച്.ഡി: ബയളോജിക്കൽ / കെമിക്കൽ / കംപ്യൂട്ടർ / എർത്ത് & പ്ലാനറ്ററി / ഹ്യൂമാനിറ്റീസ്‌ & സോഷ്യൽ / മാത്തമാറ്റിക്കൽ / ഫിസിക്കൽ സയൻസ് ശാഖകളിലെ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. CSIR-UGC-NET (LS or JRF)/ GATE/ JEST/ GPAT/DBT/ ICMR/ JGEEBILS/ NBHM അഥവാ സമാന യോഗ്യതാപരീക്ഷയിലെ സ്കോർ വേണം.

പ്രാഥമിക സെലക്‌ഷനുശേഷം ഇന്റർവ്യൂവുണ്ട്. ആദ്യ രണ്ടുവർഷം 31,000 രൂപ, തുടർന്ന് മൂന്നുവർഷം 35,000 രൂപ ക്രമത്തിൽ മാസംതോറും ഫെലോഷിപ് ലഭിക്കും. സി.എസ്.ഐ.ആർ, യു.ജി.സി സ്കോളർമാർക്ക് അവയനുസരിച്ച് ഫെലോഷിപ് വാങ്ങാം.

ഇന്റഗ്രേറ്റഡ് എം.എസ്‌.സി–പി.എച്ച്.ഡി: ഫിസിക്കൽ സയൻസിലാണ് അവസരം. എം.എസ്‍.സി.ക്കും പി.എച്ച്.ഡി.ക്കും വെവ്വേറെ പ്രവേശനം തേടാതെ, ഒരുമിച്ച് പ്രവേശനം എന്ന സൗകര്യമുണ്ട്. ഫിസിക്കൽ സയൻസിലെ ബാച്‌ലർ ബിരുദം, അഥവാ ഫിസിക്സ് വിഷയമായ തുല്യബിരുദം, അഥവാ എൻജിനീയറിങ് ഫിസിക്സിലെ ബി-ടെക് ഫസ്റ്റ് ക്ലാസിൽ ജയിച്ചവർക്ക് അപേക്ഷിക്കാം. ഫൈനൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അവർ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

JAM 2022 / JEST 2022 സ്കോർ അടിസ്ഥാനമാക്കി പ്രാഥമിക സെലക്‌ഷനുള്ളവർക്ക് ജൂണ് 2, 3 തീയതികളിൽ ഇന്റർവ്യൂ. ഇതിനു യാത്രപ്പടി കിട്ടും. കൂടുതൽ വിവരങ്ങൾ സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് phd_phys_adm@niser.ac.in അഥവാ cpsps@niser.ac.in.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!