Connect with us

Breaking News

പെൺകുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ രണ്ടുവഴി; ദൗത്യസംഘം ശുപാര്‍ശ സമര്‍പ്പിച്ചു

Published

on

Share our post

ന്യൂഡൽഹി: പെൺ കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് രണ്ടുവിധത്തിൽ നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച ദൗത്യസംഘം ശുപാർശചെയ്തു. നിയമം ആദ്യം വിജ്ഞാപനംചെയ്യുക, തുടർന്ന് രണ്ടുവർഷത്തിനുശേഷം പ്രാബല്യത്തിൽ വരുത്തുക എന്നതാണ് ഒന്നാമത്തെ മാർഗം. വിവാഹപ്രായം ഓരോ വർഷവും ഓരോവയസ്സുകൂട്ടി വിജ്ഞാപനംചെയ്ത് മൂന്നുവർഷത്തിനുള്ളിൽ പരിധി 21 ആക്കുകയാണ് രണ്ടാമത്തെ വഴി.

നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും സമൂഹത്തിന്റെ സ്വീകാര്യത ഉറപ്പാക്കുകയും വേണമെന്ന് സമത പാർട്ടി മുൻഅധ്യക്ഷ ജയ ജെയ്റ്റ്‌ലി അധ്യക്ഷയായ ദൗത്യസംഘത്തിന്റെ ശുപാർശയിൽ പറഞ്ഞു. പ്രധാനമന്ത്രിക്ക്‌ സമർപ്പിച്ച റിപ്പോർട്ട് പരിശോധനയ്ക്കായി പാർലമെന്ററിസമിതിക്ക്‌ വിട്ടു. സമിതിയുടെ അന്തിമറിപ്പോർട്ടനുസരിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബില്ലുവരാനാണ് സാധ്യത. വനിതാ എം.പി.മാരോടും സംഘടനകളോടുമൊക്കെ സമഗ്ര ചർച്ച നടത്തി മാത്രമേ വിവാഹപ്രായം ഉയർത്താവൂവെന്ന് വനിത-ശിശുക്ഷേമ പാർലമെന്ററി സമിതിക്കു മുമ്പാകെ ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പ്രതിനിധികൾ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം പൂർത്തിയാക്കി പക്വതനേടാൻ വിവാഹപ്രായം ഉയർത്തുന്നത്‌ സഹായിക്കുമെന്നാണ് ദൗത്യസംഘത്തിന്റെ നിരീക്ഷണം. ലിംഗ അസമത്വം വലിയതോതിൽ സമൂഹത്തിലുണ്ട്. പെൺകുട്ടികൾക്ക് വ്യക്തിപരമായി മുന്നേറാനുള്ള അവസരങ്ങളുടെ അഭാവം, പുരുഷമേധാവിത്വം, പാരമ്പര്യരീതികൾ, ദരിദ്രമായ കുടുംബസാഹചര്യം തുടങ്ങിയവയാണ് ശൈശവ വിവാഹങ്ങൾക്കു കാരണം. ഇവ ഗൗരവമായി കാണണം. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, ജീവിതത്തിലെ നിർണായക തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയിൽ ആൺകുട്ടികൾക്കുതുല്യമായ അവകാശം പെൺകുട്ടികൾക്കുണ്ടാവണം. പ്രായപൂർത്തിക്കുമുമ്പുള്ള വിവാഹം പെൺകുട്ടികളുടെ ആരോഗ്യത്തെ മാത്രമല്ല, വിദ്യാഭ്യാസത്തെയും വ്യക്തിവികാസത്തെയും ബാധിക്കുന്നുണ്ട്. ഇതിനൊക്കെ മാറ്റം കൊണ്ടുവരാൻ 2006-ലെ ശൈശവവിവാഹ നിരോധനനിയമത്തിൽ ഭേദഗതി അനിവാര്യമാണ് -സമിതി വ്യക്തമാക്കി.

മറ്റു പ്രധാന ശുപാർശകൾ

* വിവാഹം കഴിക്കാത്ത 18 വയസ്സുവരെയുള്ള പെൺകുട്ടികൾക്കായുള്ള സാമ്പത്തികാനുകൂല്യങ്ങൾ 21 വയസ്സുവരെയാക്കുക.

* ഉഡാൻ, പ്രഗതി പദ്ധതികളിൽ എൻജിനിയറിങ്, സാങ്കേതിക വിദ്യാഭ്യാസ സ്കോളർഷിപ്പ് ഒരു വിദ്യാർഥിനിക്ക് 10,000 രൂപയാക്കുക.

* ഉന്നതവിദ്യാഭ്യാസത്തിന് ഒരു പെൺകുട്ടിക്ക് 5000 രൂപ എന്ന നിലയിൽ മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ് നൽകുക

* സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്ക് സൗജന്യയാത്ര, യാത്രാ ഇളവ് നൽകുക

* പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷത്തിന്റെ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുക

* കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽ മാനേജ്മെന്റ്, നിയമം ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ വനിതാക്വാട്ട അനുവദിക്കുക.

* പെൺകുട്ടികൾക്ക് ടാബ്‌ലെറ്റും ലാപ്ടോപ്പും ലഭ്യമാക്കുക.

* ഉന്നത വിദ്യാഭ്യാസത്തിൽ വഴികാട്ടാൻ കൗൺസലിങ് ഹെൽപ്പ്‌ലൈൻ, ഓൺലൈൻ കൗൺസലിങ് പോർട്ടൽ, മെന്ററിങ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കുക


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!