Breaking News
‘കണ്ണൂർ ബ്രാൻഡ്’ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ
‘കണ്ണൂർ : ‘കണ്ണൂർ ബ്രാൻഡ്’ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ. ജില്ലാമിഷൻ രൂപീകരിച്ച വനിതകളുടെ കാർഷിക മൂല്യവർധിത യൂണിറ്റുകളുടെ കൺസോർഷ്യത്തിന്റെ പത്ത് ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയത്. നാലു തരം ചിപ്‌സുകളും ആറുതരം അച്ചാറുകളും ഇനി കണ്ണൂർ ബ്രാൻഡിൽ ലഭിക്കും.
കാർഷികമേഖലയിൽമാത്രം അയ്യായിരത്തിലധികം കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുണ്ട്. വിളവെടുപ്പ് സീസണുകളിൽ, മാർക്കറ്റിൽ ഉൽപ്പന്നങ്ങളുടെ വർധിച്ച ലഭ്യതകാരണം നഷ്ടം സഹിച്ചാണ് പലരും ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ഇതിനൊരു പരിഹാരമായാണ് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനായി സൂക്ഷ്‌മസംരംഭങ്ങൾ ആരംഭിച്ചത്. ജില്ലാതലത്തിൽ ഇവയുടെ കൺസോർഷ്യം രൂപീകരിച്ച് ബ്രാൻഡ് ചെയ്‌ത് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ ശ്രമം തുടങ്ങിയത്. ഇത്തരത്തിൽ കാർഷിക ഉൽപ്പന്ന സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന 35 സംരംഭയൂണിറ്റുകൾ രൂപീകരിച്ച് ഇവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു. ഇവരുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ പത്ത് ഉൽപ്പന്നങ്ങളാണ് ബ്രാന്റിങ്ങിന് തെരഞ്ഞെടുത്തത്.
ബനാന ചിപ്‌സ്, വറുത്തുപ്പേരി, ശർക്കര വരട്ടി, കിഴങ്ങ് വറുത്തത് എന്നിവയും മാങ്ങ, കണ്ണിമാങ്ങ, ചേന, ചെറുനാരങ്ങ, വെളുത്തുള്ളി, കാന്താരി, ബിരിയാണി അച്ചാറുകളുമാണ് വിപണിയിലിറക്കിയത്. അച്ചാറുകളിൽ ഉൾപ്പെടെ കേടുകൂടാതിരിക്കാനുള്ള പ്രിസർവേറ്റീവ്‌സും ചേർത്തിട്ടില്ല. ചിപ്‌സുകൾക്ക് 45 ദിവസവും അച്ചാറുകൾക്ക് മൂന്ന് മാസവുമാണ് പരമാവധി ഉപയോഗപരിധി നിശ്‌ചയിച്ചത്.
സംരംഭ യൂണിറ്റുകളിൽ അംഗങ്ങളായ 125 കുടുംബശ്രീ പ്രവർത്തകർക്ക് ഉപജീവനമാർഗം ലഭിച്ചു. വിദഗ്‌ധ പരിശീലനവും അടിസ്ഥാനസൗകര്യവും ലഭ്യമാക്കി. 3.5ലക്ഷം രൂപയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ മിഷൻ ചെലവഴിച്ചത്. കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിതരണോദ്‌ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ ഉൽപ്പന്നം ഏറ്റുവാങ്ങി. ഊർജശ്രീ ന്യൂടിമിക്സ് യൂണിറ്റിന്റെ പാലട, ആറളം ട്രൈബൽ യൂത്ത് നിർമിച്ച ട്രൈ സ്റ്റാർ എൽ.ഇ.ഡി ബൾബ് എന്നിവയും വിപണിയിലിറക്കി. വ്യവസായ ഉപഡയറക്ടർ രവീന്ദ്രകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്ത് എന്നിവർ സംസാരിച്ചു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്