Breaking News
കാറിന്റെ ഗ്ലാസിൽ ഏതൊക്കെ ഫിലിമുകൾ ഒട്ടിക്കാം? നിയമം ഇങ്ങനെ

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബി.ഐ.എസ്) മാനദണ്ഡങ്ങൾ പാലിക്കുന്ന, നിശ്ചിത അളവിൽ സുതാര്യത ഉള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ–പിൻ ഗ്ലാസിലും വശങ്ങളിലെ ഗ്ലാസിലും ഒട്ടിക്കാമെന്ന് വ്യക്തമാക്കുന്ന ഭേദഗതി കേന്ദ്ര മോട്ടർ വാഹന നിയമത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. എന്നാൽ, കോവിഡ് കാലത്തുണ്ടായ ഭേദഗതി ചർച്ച ചെയ്യപ്പെടാതിരുന്നതിനാൽ, മുൻപത്തെ നിയമപ്രകാരം വിവിധ സംസ്ഥാനങ്ങളിൽ സൺ ഫിലിമിനെതിരെ നടപടി തുടരുകയാണ്. കൂടാതെ ഏതൊക്കെ തരത്തിലുള്ള ഫിലിമുകൾ വാഹനത്തിൽ ഓട്ടിക്കാമെന്നതിൽ അവ്യക്തത തുടരുകയും ചെയ്യുന്നു. എതൊക്കെ തരത്തിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് കൂടുതൽ അറിയാം.
നിരോധനം വരുന്നത് 2012 ൽ
കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ വ്യാപകമായി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി അവിഷേക് ഗോയങ്ക നൽകിയ ഹർജിയിൽ 2012ലാണ് സുപ്രീംകോടതി, രാജ്യത്തു വാഹനങ്ങളുടെ ഗ്ലാസിൽ ഒരു തരത്തിലുള്ള ഫിലിമുകളും ഒട്ടിക്കരുതെന്ന് ഉത്തരവിട്ടത്. മുൻ–പിൻ ഗ്ലാസുകളിൽ 70%, സൈഡ് ഗ്ലാസുകളിൽ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്ന കേന്ദ്ര മോട്ടർ വാഹന നിയമ വ്യവസ്ഥ (ചട്ടം 100) പ്രകാരമായിരുന്നു ഉത്തരവ്. വാഹന ഗ്ലാസുകൾ (സേഫ്റ്റി ഗ്ലാസ്) ഈ മാനദണ്ഡപ്രകാരമാകണം വാഹന നിർമാതാവ് നിർമിക്കേണ്ടത് എന്നതിനാൽ, അതിനുശേഷം എന്തെങ്കിലും തരം വസ്തുക്കൾ ഉപയോഗിച്ച് സുതാര്യത കുറയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
നിയമത്തിൽ വന്ന മാറ്റം
അന്നത്തെ കോടതി ഉത്തരവിന് അടിസ്ഥാനമായ നിയമത്തിലും അതിന് സാങ്കേതിക അടിത്തറയേകുന്ന ബി.ഐ.എസ് മാനദണ്ഡങ്ങളിലും (ഐ.എസ്. 2553) ഭേദഗതി വന്നുകഴിഞ്ഞു. മോട്ടർ വാഹന നിയമത്തിലെ ചട്ടം 100ൽ സേഫ്റ്റി ഗ്ലാസ് എന്ന് പറഞ്ഞിരുന്നത് സേഫ്റ്റി ഗ്ലാസും സേഫ്റ്റി ഗ്ലെയ്സിങ്ങും എന്ന് മാറി. 2020 ജൂലൈയിലാണ് ഈ ഭേദഗതി വിജ്ഞാപനം ചെയ്തത്. ബി.ഐ.എസിന്റെ ഇന്ത്യൻ സ്റ്റാൻഡേഡ്സ് ഐ.എസ്. 2553 (പാർട്ട് 2) റിവിഷൻ 1: 2019 നിർദേശിക്കുന്ന മാനദണ്ഡപ്രകാരമാകണം സേഫ്റ്റി ഗ്ലാസും സേഫ്റ്റി ഗ്ലെയ്സിങ് മെറ്റീരിയലും നിർമിക്കേണ്ടതെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. മുൻ–പിൻ ഗ്ലാസുകളിലൂടെ കുറഞ്ഞത് 70 ശതമാനവും വശങ്ങളിലെ ഗ്ലാസിലൂടെ കുറഞ്ഞത് 50 ശതമാനവും പ്രകാശം കടന്നുപോകണമെന്നുതന്നെയാണ് ഇപ്പോഴത്തെയും മാനദണ്ഡം (വിഷ്വൽ ട്രാൻസ്മിഷൻ ഓഫ് ലൈറ്റ്– വി.എൽ.ടി– ശതമാനം).
ഗ്ലാസിന്റെ, കാറിനുള്ളിൽ വരുന്ന വശത്ത് ‘ഗ്ലെയ്സിങ് പ്ലാസ്റ്റിക്സ്’ ഒട്ടിക്കുന്നത് എന്നാണ് ഐ.എസ്. 2553 (പാർട് 2) റിവിഷൻ1:2019ൽ ഗ്ലെയ്സിങ്ങിനെ നിർവചിക്കുന്നത്. ഈ മാനദണ്ഡ പ്രകാരമാണ് മോട്ടർ വാഹന നിയമ ഭേദഗതി. ഇതോടെ 2012ലെ കോടതി ഉത്തരവിലെ സമ്പൂർണ ഫിലിം നിരോധനം പ്രസക്തമല്ലാതായി. 1992ലെ ഐ.എസ്. 2553 പ്രകാരമായിരുന്നു അന്നത്തെ നിയമവും അതു വ്യാഖ്യാനിച്ചുള്ള കോടതി ഉത്തരവും.
ഏതൊക്കെ ഫിലിമുകൾ ഒട്ടിക്കാം
ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) ഗ്ലോബൽ ടെക്നിക്കൽ റെഗുലേഷൻ (ജി.ടി.ആർ) എന്ന രാജ്യാന്തര മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ബി.ഐ.എസ് ഇന്ത്യൻ ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഗ്ലെയ്സിങ് മെറ്റീരിയലുകൾക്ക് പ്രകാശസുതാര്യത മാനദണ്ഡത്തിനു പുറമെ, 5 കർശന പരിശോധനകൾ കൂടി ബി.ഐ.എസ് നിർദേശിച്ചിട്ടുണ്ട്. ഉരസൽ (പോറൽ) മൂലം സുതാര്യത കുറയുമോ, ഈർപ്പം പിടിക്കുമോ, ചൂട് താങ്ങുമോ, തീപിടിത്ത സാധ്യതയുണ്ടോ, രാസവസ്തുക്കൾ പ്രയോഗിക്കപ്പെട്ടാൽ സ്വഭാവം മാറുമോ എന്നിവയാണ് സർക്കാർ അംഗീകൃത പരിശോധനശാലകളിൽ ചെയ്യേണ്ടത്. ഇതെല്ലാം പാലിക്കപ്പെടുന്ന ഗ്ലെയ്സിങ് മെറ്റീരിയൽ നിർമിക്കാനേ അംഗീകാരം ലഭിക്കൂ.
ചൂട് തടയുന്ന വസ്തുക്കൾ ഗ്ലാസിൽ പതിക്കാനായാൽ വാഹനങ്ങളിലെ എസി ഉപയോഗം അത്രയും കുറയും. എസി ഉപയോഗം കൂടുമ്പോൾ ഇന്ധനഉപയോഗവും കൂടുകയാണ്. ഇതു രാജ്യത്തിന് സാമ്പത്തിക ആഘാതവും പരിസ്ഥിതി ആഘാതവുമാണ്. പുതിയ ചട്ടങ്ങൾ പ്രകാരമുള്ള ഉൽപന്നങ്ങൾ വിപണിയിൽ എത്തിയാൽ ഇതിന് അത്രകണ്ട് ആശ്വാസമാകും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്