Breaking News
തിരക്കിൽ കുരുങ്ങി, ചൂടിൽ ഉരുകി കൂത്തുപറമ്പ് നഗരം

കൂത്തുപറമ്പ് : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കൂത്തുപറമ്പ് നഗരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത വാഹനത്തിരക്കാണ് ടൗണിൽ. 2 ദിവസത്തെ പണിമുടക്കിനുശേഷം വാഹനങ്ങളുമായി ജനം നഗരത്തിലേക്ക് ഇറങ്ങിയതാണ് ഇന്നലെ വലിയ കുരുക്കിന് കാരണമായത്. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും അലക്ഷ്യമായി വാഹനങ്ങൾ നിർത്തി ഇടുന്നതും കുരുക്കിന് ഇടയാക്കുന്നു. ഒപ്പം ചൂടും കൂടി ആയതോടെ കൊടും ദുരിതമായിരിക്കുകയാണ്.
കണ്ണൂർ റോഡ് കവലയിൽ ട്രാഫിക് ഐലൻഡ് നിർമിക്കുന്നതിന് വേണ്ടി വീപ്പ നിരത്തി ഉണ്ടാക്കിയ ക്രമീകരണമാണ് നഗരമധ്യത്തിലെ വാഹന കുരുക്കിന് കാരണമെന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും സമീപത്തെ വ്യാപാരികളും പറയുന്നു. ഇന്നലെ വൈകിട്ട് കണ്ണൂർ റോഡ് കവലയിൽ ഉണ്ടായ വാഹന തിരക്ക് മണിക്കൂറുകളോളം നീണ്ടു. പാറാൽ മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെയും കണ്ണൂർ റോഡിൽ പുറക്കളം വരെയും ഇരിട്ടി ഭാഗത്തേക്ക് പാലത്തുങ്കര വരെയും വാഹനങ്ങൾ റോഡിൽ നിറഞ്ഞ് ഇഴഞ്ഞു നീങ്ങുകയായിരുന്നു.
കൂത്തുപറമ്പ് സി.ഐ ബിനു മോഹന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് വൈകിട്ട് ഗതാഗതം നിയന്ത്രിച്ചത്. റിങ് റോഡ് സംവിധാനം ഫലപ്രദമായാൽ മാത്രമേ നഗരത്തിലെ ഈ ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കപ്പെടൂ. കൂടാതെ പൊലീസിന്റെ സജീവമായ ഇടപെടലിലൂടെ നഗരത്തിലെ അനധികൃത പാർക്കിങ്ങിന് പരിഹാരം കാണുകയും വേണം.
പദ്ധതികൾ മാത്രം പോരാ
നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കാൻ പദ്ധതികൾ മാത്രം പോരാ. ട്രാഫിക് സംസ്കാരം കൂടി മാറണം. നഗരസഭ നേരിട്ട് നടപ്പാക്കുന്നതിനു പുറമേ എംപി ഫണ്ട്, എംഎൽഎ ഫണ്ട് എന്നിങ്ങനെ കോടികളുടെ വികസനം നടപ്പാക്കുന്നുണ്ട്. ട്രാഫിക് സംസ്കാരം മാറാത്ത കാലത്തോളം ഇവയൊക്കെ വെള്ളത്തിൽ വരച്ച വര പോലെയാകും. ഇപ്പോൾ വാഹനങ്ങൾ പോകുന്നതും നിർത്തി ഇടുന്നതും തോന്നിയതുപോലെയാണ്.
നഗരത്തിലെ ഭൂരിപക്ഷം അപകടങ്ങൾക്കും കാരണം ഡ്രൈവിങ്ങിലെ ഇത്തരം അശ്രദ്ധയാണ്. പലപ്പോഴും കുരുക്കിന് കാരണമാകുന്നത് വാഹനങ്ങൾ തോന്നിയതുപോലെ തിരിക്കുന്നതും മറി കടക്കുന്നതുമാണ്. കാൽ നട യാത്രക്കാരാകട്ടെ റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈൻ ഉപയോഗിക്കില്ല. ഫുട്പാത്തും ഉപയോഗിക്കുന്നില്ല. അടുത്ത കാലത്ത് പലഭാഗങ്ങളിലും ഫുട്പാത്തിന് വേലി കെട്ടിയിട്ടുണ്ട്.
അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലാണ് കാൽനട യാത്ര. നിയമം ലംഘിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കേണ്ടതും കാൽനട യാത്രക്കാരെ ബോധവൽക്കരിക്കേണ്ടതും പൊലീസിന്റെ ചുമതലയാണ്. ആവശ്യത്തിന് പൊലീസുകാരില്ല എന്നാണ് കാരണമായി പറയുന്നത്. പരാതി കൂടുമ്പോൾ അനധികൃതമായി നിർത്തിയിടുന്ന ഏതാനും വാഹനങ്ങൾ പിടികൂടി പിഴ ഇടാക്കുന്നതിൽ അവസാനിക്കുന്നു നടപടികൾ.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്