Connect with us

Breaking News

സജീവന്റെ ‘ഏദൻതോട്ട’ത്തിൽ എഴുപതോളം ഇനം മധുരക്കനികൾ

Published

on

Share our post

കണ്ണൂർ : മയ്യിലിനടുത്ത ആറാം മൈൽ കെ.പി. നിവാസിലെ എ. സജീവന്റെ വീട്ടിലെത്തുക. ലോകത്തിലെ ഏറ്റവും വിലകൂടിയവയിലൊന്നും ‘സ്വർഗത്തിലെ കനി’യെന്ന് അറിയപ്പെടുന്നതുമായ ഗാഗ് മുതൽ നാടൻമാവ് വരെയുള്ള സ്വദേശികളും വിദേശികളുമായ എഴുപതോളം പഴവർഗങ്ങൾ ഇവിടെ നട്ടുവളർത്തിയിരിക്കുന്നു. രണ്ട് കാലിനും സ്വാധീനം കുറഞ്ഞ ഈ 44-കാരന്റെ അധ്വാനഫലമാണിത്. ശാരീരികപരിമിതികളെ അതിജീവിക്കാനുള്ള വഴികൂടിയാണ് കൃഷിയെന്ന് പൊതുമരാമത്തുവകുപ്പിnൽ എൻജിനിയറായ സജീവൻ പറയുന്നു.

കിലോഗ്രാമിന് 1200 മുതൽ 1500 രൂപവരെ വിലയുള്ള ഗാഗ് (മധുരപ്പാവൽ) വിയറ്റ്നാമിൽനിന്ന് സുഹൃത്ത് വഴി കിട്ടിയതാണ്. വിയറ്റ്നാംകാർ, അവരുടെ വിശേഷദിവസങ്ങളിൽ ഈ പഴത്തിന്റെ പൾപ്പും അരിയും ചേർത്ത് പ്രത്യേക വിഭവമുണ്ടാക്കും. വിറ്റാമിൻ സി-യുടെ കലവറയാണ് ഗാഗ്. പുളിയും മധുരവും ചേർന്ന രുചിയുള്ള പഴത്തിന്റെ നീര് തേനിൽ ചേർത്തും കഴിക്കാം. ഇതിന്റെ കായിൽനിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്ക് കിലോഗ്രാമിന് 20,000 രൂപയോളം വിലയുണ്ട്. ഫേസ് ക്രീം, ജെല്ലി, ജാം, അച്ചാർ എന്നിവയുമുണ്ടാക്കാം. അഞ്ചുമുതൽ ഏഴുമാസംവരെ വളർന്നാൽ ചെടി കായ്‌ച്ചുതുടങ്ങും. 

എത്രവർഷം കഴിഞ്ഞാലും പത്തടിയിൽ കൂടുതൽ വളരാത്ത കുള്ളൻ കവുങ്ങും തോട്ടത്തിലുണ്ട്. മഞ്ഞനിറമുള്ള പപ്പായ, റംബുട്ടാൻ, ലോങ്ങൻ, വൈറ്റ് ഞാവൽ, മിൽക്ക് ഫ്രൂട്ട്, ജാതിക്ക, മാങ്കോസ്റ്റിൻ, ഈന്തപ്പന, സിന്ധുർ ജാക്ക്, വിയറ്റ്നാം ഏർലി, അബിയു, വ്യത്യസ്ത ഇനം കുറ്റിക്കുരുമുളകുകൾ, കിലോപേര, ചെറി, കസ്തൂരിമാവ്, ബഡ്ഡ് ചെയ്ത കുറ്റ്യാട്ടൂർ മാവ്, ബഡ്ഡ് ചെയ്ത കശുമാവ്, മിറക്കിൾ ഫ്രൂട്ട്, റോളിനിയോ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, സാന്തോൾ, സ്പ്രിങ്‌ പേര, ചെറുനാരകം, ഗണപതിനാരകം, ബർ ആപ്പിൾ, സീതപ്പഴം, മുന്തിരി, നാൻസി, ഓലസപ്പോ, മുസംബി, ചൈനീസ് മുസംബി, കടപ്പിലാവ്, റെഡ് ലേഡി പപ്പായ, കാപ്പി, ഏലം, വാളൻപുളി എന്നിങ്ങനെ നീളുന്നു തോട്ടത്തിലെ ഫലവൃക്ഷങ്ങൾ. 

അധ്യാപികയായ എയ്ഞ്ചലാ പ്രകാശാണ് സജീവന്റെ ഭാര്യ. മകൾ ആരാധ്യ. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽസംവരണം എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കണമെന്ന കോടതിവിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്ത് ആദ്യമായി നിയമനം ലഭിക്കുകവഴി എയ്ഞ്ചലാ പ്രകാശും വാർത്തയിൽ ഇടംനേടിയിരുന്നു. 

Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!