Connect with us

Breaking News

സജീവന്റെ ‘ഏദൻതോട്ട’ത്തിൽ എഴുപതോളം ഇനം മധുരക്കനികൾ

Published

on

Share our post

കണ്ണൂർ : മയ്യിലിനടുത്ത ആറാം മൈൽ കെ.പി. നിവാസിലെ എ. സജീവന്റെ വീട്ടിലെത്തുക. ലോകത്തിലെ ഏറ്റവും വിലകൂടിയവയിലൊന്നും ‘സ്വർഗത്തിലെ കനി’യെന്ന് അറിയപ്പെടുന്നതുമായ ഗാഗ് മുതൽ നാടൻമാവ് വരെയുള്ള സ്വദേശികളും വിദേശികളുമായ എഴുപതോളം പഴവർഗങ്ങൾ ഇവിടെ നട്ടുവളർത്തിയിരിക്കുന്നു. രണ്ട് കാലിനും സ്വാധീനം കുറഞ്ഞ ഈ 44-കാരന്റെ അധ്വാനഫലമാണിത്. ശാരീരികപരിമിതികളെ അതിജീവിക്കാനുള്ള വഴികൂടിയാണ് കൃഷിയെന്ന് പൊതുമരാമത്തുവകുപ്പിnൽ എൻജിനിയറായ സജീവൻ പറയുന്നു.

കിലോഗ്രാമിന് 1200 മുതൽ 1500 രൂപവരെ വിലയുള്ള ഗാഗ് (മധുരപ്പാവൽ) വിയറ്റ്നാമിൽനിന്ന് സുഹൃത്ത് വഴി കിട്ടിയതാണ്. വിയറ്റ്നാംകാർ, അവരുടെ വിശേഷദിവസങ്ങളിൽ ഈ പഴത്തിന്റെ പൾപ്പും അരിയും ചേർത്ത് പ്രത്യേക വിഭവമുണ്ടാക്കും. വിറ്റാമിൻ സി-യുടെ കലവറയാണ് ഗാഗ്. പുളിയും മധുരവും ചേർന്ന രുചിയുള്ള പഴത്തിന്റെ നീര് തേനിൽ ചേർത്തും കഴിക്കാം. ഇതിന്റെ കായിൽനിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്ക് കിലോഗ്രാമിന് 20,000 രൂപയോളം വിലയുണ്ട്. ഫേസ് ക്രീം, ജെല്ലി, ജാം, അച്ചാർ എന്നിവയുമുണ്ടാക്കാം. അഞ്ചുമുതൽ ഏഴുമാസംവരെ വളർന്നാൽ ചെടി കായ്‌ച്ചുതുടങ്ങും. 

എത്രവർഷം കഴിഞ്ഞാലും പത്തടിയിൽ കൂടുതൽ വളരാത്ത കുള്ളൻ കവുങ്ങും തോട്ടത്തിലുണ്ട്. മഞ്ഞനിറമുള്ള പപ്പായ, റംബുട്ടാൻ, ലോങ്ങൻ, വൈറ്റ് ഞാവൽ, മിൽക്ക് ഫ്രൂട്ട്, ജാതിക്ക, മാങ്കോസ്റ്റിൻ, ഈന്തപ്പന, സിന്ധുർ ജാക്ക്, വിയറ്റ്നാം ഏർലി, അബിയു, വ്യത്യസ്ത ഇനം കുറ്റിക്കുരുമുളകുകൾ, കിലോപേര, ചെറി, കസ്തൂരിമാവ്, ബഡ്ഡ് ചെയ്ത കുറ്റ്യാട്ടൂർ മാവ്, ബഡ്ഡ് ചെയ്ത കശുമാവ്, മിറക്കിൾ ഫ്രൂട്ട്, റോളിനിയോ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, സാന്തോൾ, സ്പ്രിങ്‌ പേര, ചെറുനാരകം, ഗണപതിനാരകം, ബർ ആപ്പിൾ, സീതപ്പഴം, മുന്തിരി, നാൻസി, ഓലസപ്പോ, മുസംബി, ചൈനീസ് മുസംബി, കടപ്പിലാവ്, റെഡ് ലേഡി പപ്പായ, കാപ്പി, ഏലം, വാളൻപുളി എന്നിങ്ങനെ നീളുന്നു തോട്ടത്തിലെ ഫലവൃക്ഷങ്ങൾ. 

അധ്യാപികയായ എയ്ഞ്ചലാ പ്രകാശാണ് സജീവന്റെ ഭാര്യ. മകൾ ആരാധ്യ. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽസംവരണം എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കണമെന്ന കോടതിവിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്ത് ആദ്യമായി നിയമനം ലഭിക്കുകവഴി എയ്ഞ്ചലാ പ്രകാശും വാർത്തയിൽ ഇടംനേടിയിരുന്നു. 

Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!