Connect with us

Breaking News

നാടിന്റെ ദാഹമകറ്റാൻ 307 തടയണകൾ നിർമ്മിച്ച് കേളകം പഞ്ചായത്ത്

Published

on

Share our post

കേളകം : നാടിന്റെ ദാഹമകറ്റാൻ ജനങ്ങൾ ഒന്നിച്ചപ്പോൾ കേളകത്തെ പുഴകളിലും തോടുകളിലുമുയർന്നത് 307 തടയണകൾ. കേളകം ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും വിദ്യാർഥികൾ, വിവിധ സന്നദ്ധ സംഘടനകൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവ ചേർന്നും ബാവലി, ചീങ്കണ്ണി പുഴകളിലും തോടുകളിലുമാണ് തടയണകൾ നിർമ്മിച്ചത്. പുഴകൾക്കൊപ്പം ചെറുതോടുകളിലുമടക്കം തടയണകൾ നിർമ്മിച്ച് സുവർണ ജൂബിലി വർഷത്തിൽ ജലസംരക്ഷണത്തിന്റെ നല്ലപാഠം പകർന്നുനൽകുകയാണ് കേളകം പഞ്ചായത്ത്.

209 തടയണ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് നിർമിച്ചത്. 23.77 ലക്ഷം രൂപ ചെലവിൽ ഒൻപത് വാർഡുകളിൽ 6080 തൊഴിൽദിനങ്ങളെടുത്താണ് ഇവർ തടയണകൾ നിർമ്മിച്ചത്. മറ്റു വാർഡുകളിൽ സെയ്ന്റ് തോമസ് എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർഥികൾ, അയൽക്കൂട്ടങ്ങൾ, വിവിധ സംഘടനകൾ എന്നിവർ ചേർന്നും തടയണകൾ നിർമ്മിച്ചു. വേനൽ ആരംഭിച്ചതോടെ തടയണകൾ നിർമ്മിച്ച് ജലം സംഭരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷിന്റെ നേതൃത്വത്തിൽ തടയണ നിർമാണം നടപ്പാക്കിയത്.
ഇരട്ടത്തോട് പാലത്തിന് സമീപത്തെ മുളങ്കൂട്ടത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തടയണകൾ നാടിന്‌ സമർപ്പിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷത വഹിച്ചു.

കേളകത്തെ തോടുകളിലും പുഴകളിലുമായി നിർമ്മിച്ചത് സ്വാഭാവിക തടയണകളാണ്. പുഴയിലെയും തോടുകളിലെയും കല്ലുകൾ കൊണ്ടുതന്നെ നിർമിക്കുന്ന ഇവ ഗള്ളി പ്ലഗ് തടയണകൾ എന്നാണറിയപ്പെടുന്നത്. പുഴയുടെ ഉദ്‌ഭവസ്ഥാനത്തോടടുത്ത പ്രദേശങ്ങളിൽ അനുയോജ്യമായ ഇവ ഒഴുക്കിന്റെ വേഗം കുറയ്ക്കും. പഞ്ചായത്തിലെ 14 വാർഡുകളിലുമായി നടത്തിയ തടയണകളുടെ നിർമാണം കൃഷി ഓഫീസർ കെ.ജി. സുനിലിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററിയാക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!