Connect with us

Breaking News

നാടിന്റെ ദാഹമകറ്റാൻ 307 തടയണകൾ നിർമ്മിച്ച് കേളകം പഞ്ചായത്ത്

Published

on

Share our post

കേളകം : നാടിന്റെ ദാഹമകറ്റാൻ ജനങ്ങൾ ഒന്നിച്ചപ്പോൾ കേളകത്തെ പുഴകളിലും തോടുകളിലുമുയർന്നത് 307 തടയണകൾ. കേളകം ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും വിദ്യാർഥികൾ, വിവിധ സന്നദ്ധ സംഘടനകൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവ ചേർന്നും ബാവലി, ചീങ്കണ്ണി പുഴകളിലും തോടുകളിലുമാണ് തടയണകൾ നിർമ്മിച്ചത്. പുഴകൾക്കൊപ്പം ചെറുതോടുകളിലുമടക്കം തടയണകൾ നിർമ്മിച്ച് സുവർണ ജൂബിലി വർഷത്തിൽ ജലസംരക്ഷണത്തിന്റെ നല്ലപാഠം പകർന്നുനൽകുകയാണ് കേളകം പഞ്ചായത്ത്.

209 തടയണ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് നിർമിച്ചത്. 23.77 ലക്ഷം രൂപ ചെലവിൽ ഒൻപത് വാർഡുകളിൽ 6080 തൊഴിൽദിനങ്ങളെടുത്താണ് ഇവർ തടയണകൾ നിർമ്മിച്ചത്. മറ്റു വാർഡുകളിൽ സെയ്ന്റ് തോമസ് എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർഥികൾ, അയൽക്കൂട്ടങ്ങൾ, വിവിധ സംഘടനകൾ എന്നിവർ ചേർന്നും തടയണകൾ നിർമ്മിച്ചു. വേനൽ ആരംഭിച്ചതോടെ തടയണകൾ നിർമ്മിച്ച് ജലം സംഭരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷിന്റെ നേതൃത്വത്തിൽ തടയണ നിർമാണം നടപ്പാക്കിയത്.
ഇരട്ടത്തോട് പാലത്തിന് സമീപത്തെ മുളങ്കൂട്ടത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തടയണകൾ നാടിന്‌ സമർപ്പിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷത വഹിച്ചു.

കേളകത്തെ തോടുകളിലും പുഴകളിലുമായി നിർമ്മിച്ചത് സ്വാഭാവിക തടയണകളാണ്. പുഴയിലെയും തോടുകളിലെയും കല്ലുകൾ കൊണ്ടുതന്നെ നിർമിക്കുന്ന ഇവ ഗള്ളി പ്ലഗ് തടയണകൾ എന്നാണറിയപ്പെടുന്നത്. പുഴയുടെ ഉദ്‌ഭവസ്ഥാനത്തോടടുത്ത പ്രദേശങ്ങളിൽ അനുയോജ്യമായ ഇവ ഒഴുക്കിന്റെ വേഗം കുറയ്ക്കും. പഞ്ചായത്തിലെ 14 വാർഡുകളിലുമായി നടത്തിയ തടയണകളുടെ നിർമാണം കൃഷി ഓഫീസർ കെ.ജി. സുനിലിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററിയാക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!