Connect with us

Breaking News

ഹരിദാസൻ വധക്കേസ്‌: ജാമ്യഹർജിയിൽ വാദം പൂർത്തിയായി, ഇന്ന്‌ വിധി

Published

on

Share our post

തലശേരി : സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ കാൽവെട്ടിമാറ്റി വധിച്ച കേസിലെ ആറ്‌ പ്രതികളുടെ ജാമ്യഹർജിയിലും ഒരു പ്രതിയുടെ മുൻകൂർ ജാമ്യഹർജിയിലും ജില്ലാസെഷൻസ്‌ കോടതിയിൽ വാദം പൂർത്തിയായി. റിമാൻഡിലുള്ള പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി.കെ. അശ്വന്ത്‌, ചെള്ളത്ത്‌ കിഴക്കയിൽ സി.കെ. അർജുൻ, ദീപക്‌ സദാനന്ദൻ, പുന്നോൽ സോപാനത്തിൽ കെ. അഭിമന്യു, മാഹി പന്തക്കൽ ശിവഗംഗയിൽ പി.കെ. ശരത്ത്‌, മാടപ്പീടികയിലെ ആത്മജ്‌.എസ്‌.അശോക്‌ എന്നിവരുടെ ജാമ്യഹർജിയും ഒളിവിലുള്ള ആർ.എസ്‌.എസ്‌ സേവാപ്രമുഖ്‌ നിജിൽ ദാസിന്റെ മുൻകൂർജാമ്യ ഹർജിയുമാണ്‌ കോടതി പരിഗണിച്ചത്‌.
പ്രതികൾക്ക്‌ ജാമ്യം അനുവദിക്കരുതെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ കെ. അജിത്‌കുമാർ വാദിച്ചു. കുടുംബത്തിന്റെ മുന്നിൽവച്ച്‌ നടത്തിയ നിഷ്‌ഠുര കൊലപാതകത്തെ സഹായിച്ചവരാണ്‌ പ്രതികൾ. പലഘട്ടത്തിലായി ഹരിദാസനെ വധിക്കാൻ ആയുധവുമായി ഇവർ ഇറങ്ങിയിട്ടുണ്ട്‌. രണ്ടാംപ്രതി വിമിൻ പതിമൂന്നാംപ്രതി ആത്മജിന്‌ അയച്ച വാട്‌സ്‌ ആപ്‌ സന്ദേശത്തിലും ഇക്കാര്യമുണ്ട്‌. കേസിൽ ഗൗരവമുള്ള പങ്കാളിത്തം ഇവർക്കുണ്ടെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.

സംഭവത്തിൽ ബന്ധമില്ലെന്നും രാഷ്‌ട്രീയമില്ലെന്നും പറഞ്ഞാണ്‌ നിജിൽദാസ്‌ മുൻകൂർ ജാമ്യഹർജി നൽകിയത്‌. ആർ.എസ്‌.എസ്സിന്റെ സേവാപ്രമുഖാണ്‌ പ്രതിയെന്നും കൊലപാതകശേഷം മുങ്ങിനടക്കുകയാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. കൂലോത്ത്‌ ക്ഷേത്രത്തിൽവച്ച്‌ മർദിച്ചതിന്‌ പ്രതികാരം വീട്ടാൻ നിജിൽദാസ്‌ ഉൾപ്പെട്ട സംഘമാണ്‌ തീരുമാനമെടുത്തത്‌. പ്രതികളുടെ കുറ്റസമ്മതമൊഴിയിൽ കൊലപാതകത്തിലെ ഇയാളുടെ പങ്കാളിത്തം വിശദീകരിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി. പ്രേമരാജൻ ഹാജരായി. ഹർജിയിൽ ഇന്ന്‌ വിധിപറയും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!