Connect with us

Breaking News

പ്രതികളുടെ ജൈവ സാംപിളെടുക്കാൻ പോലീസിന് അധികാരം

Published

on

Share our post

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെട്ടവരുടെയും കുറ്റവാളികളുടെയും ശാരീരിക-ജൈവ സാംപിളുകൾ ശേഖരിക്കാൻ പോലീസിന് അധികാരം നൽകുന്ന നിയമവുമായി കേന്ദ്രസർക്കാർ. ഇതിനായുള്ള ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തെത്തുടർന്ന് അവതരണാനുമതിക്ക് വോട്ടെടുപ്പ്‌ വേണ്ടിവന്നു. പ്രതിപക്ഷത്തിന്റെ 58 വോട്ടിനെ 120 വോട്ടുമായി ഭരണപക്ഷം മറികടന്നു. ആഭ്യന്തര സഹമന്ത്രി അജയ്‌മിശ്ര ടെനിയാണ് ബിൽ അവതരിപ്പിച്ചത്.

ബില്ലിലെ വ്യവസ്ഥപ്രകാരം ഒരു സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിന് ക്രിമിനൽ കേസുകളിൽ കുറ്റവാളികളുടെയും കുറ്റാരോപിതരുടെയും ശാരീരിക-ജൈവ തെളിവുകൾ ശേഖരിക്കാം. ജയിലിലാണെങ്കിൽ വാർഡന് തെളിവെടുക്കാൻ അധികാരമുണ്ടാവും. തെളിവുശേഖരണത്തിൽ ആധുനികവിദ്യകൾ ഉപയോഗിക്കാൻ അവസരമൊരുക്കാനാണ് ബില്ലെന്ന് മന്ത്രി വിശദീകരിച്ചു. 1920 മുതലുള്ള ഇപ്പോഴത്തെ നിയമംവഴി വിരലടയാളം, കാലടയാളം തുടങ്ങിയവ മാത്രമേ ശേഖരിക്കാനാവൂ. നിയമാനുസൃതമായ അളവുകൾക്കുള്ള സാധ്യത വികസിപ്പിക്കാനും അതുവഴി അന്വേഷണ ഏജൻസികൾക്ക് കേസുകളിൽ വേഗത്തിൽ തീർപ്പാക്കാനുംവേണ്ടിയാണ് ഈ നിയമം. ‘‘ലോകത്താകെ സാങ്കേതികവും ശാസ്ത്രീയവുമായ മാറ്റങ്ങൾ വന്നിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ രീതികൾതന്നെ മാറുന്നു’’ -മന്ത്രി വാദിച്ചു.

ബിൽ ഭരണഘടനാവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിൽ കടന്നുകയറലുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നാർകോ, മസ്തിഷ്ക പരിശോധനകളിലേക്കു നയിക്കാനിടയുള്ള ജൈവസാംപിൾ ശേഖരണം സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും ലംഘിക്കുന്നതാണ് നിയമമെന്ന് എൻ.കെ. പ്രേമചന്ദ്രൻ വിമർശിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ നിയമം പാസാക്കാൻ പാർലമെന്റിന് അധികാരമില്ല. മൗലികാവകാശങ്ങൾക്കുമേലുള്ള ഭരണകൂട കടന്നുകയറ്റത്തിന് വഴിമരുന്നിടുന്നതാണ് ബില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി, ബി.എസ്.പി.യിലെ ഋതേഷ് പാണ്ഡെ തുടങ്ങിയവരും ബില്ലിനെ എതിർത്തുസംസാരിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!