Connect with us

Breaking News

മലയോര മേഖലയിലെ 454 കയർപിരി തൊഴിലാളികൾക്ക് ആനുകൂല്യം നൽകാൻ ഉത്തരവ്

Published

on

Share our post

ഇരിട്ടി : മലയോര മേഖലയിലെ 454 കയർപിരി തൊഴിലാളികൾക്ക് തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാൻ ഹൈക്കോടതി ഉത്തരവ്. ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരമുള്ള ആനുകൂല്യമാണ്‌ തടഞ്ഞുവെച്ചത്‌.

ഇരിട്ടി കുന്നോത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഗോൾഡൺ ഫൈബേഴ്‌സ്, മലബാർ നാച്വറൽ ഫൈബേഴ്‌സ്, മലബാർ കോക്കനട്ട് ഫൈബേഴ്‌സ് എന്നീ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ അവരുടെ വീടുകളിൽനിന്നും എടുത്ത തൊഴിലിനുള്ള ആനുകൂല്യം മൂന്നുമാസത്തിനുള്ളിൽ നല്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ മുരളി പുരുഷോത്തമൻ ഉത്തരവിട്ടു.

തൊഴിലാളികൾക്ക് നല്കാനുള്ള ഏഴുമാസത്തെ ആനുകൂല്യം തടഞ്ഞുവെച്ച ജില്ലാ കയർ പ്രോജക്ട് ഓഫീസറുടെ നടപടിക്കെതിരേ ജില്ല സ്വതന്ത്ര കയർത്തൊഴിലാളി യൂണിയനുവേണ്ടി പ്രസിഡന്റ്‌ ലിസി പുറവന്തുരുത്തിയാണ് കോടതിയെ സമീപിച്ചത്. കയർത്തൊഴിലാളി ക്ഷേമനിധി അംഗത്വം, തൊഴിലുടമയുടെ വിഹിതം ബാങ്ക് മുഖേന ലഭിച്ചതിന്റെ രേഖകൾ എന്നിവ പരിശോധിച്ചായിരിക്കും ആനുകൂല്യങ്ങൾ നൽകുക. തൊഴിലാളികൾ ഓരോരുത്തരും വ്യക്തിപരമായി അവരവരുടെ അർഹത തെളിയിക്കുന്ന രേഖകൾ സഹിതം പുതിയ അപേക്ഷകൾ നൽകണം.

അമ്പായത്തോട്, പുന്നാട്, കപ്പച്ചേരി, പെരുവമ്പറമ്പ്, മുക്കട്ടി, പെരുവമ്പറമ്പ്, കല്ലുവയൽ, പരിക്കളം, ആയിരക്കളം, പായം, കോളിക്കടവ്, മലപ്പൊട്ട്, പേരട്ട, സാലസ്പുരം, വാഴയിൽ, നാട്ടേൽ, മൂന്നാംകുറ്റി, മരംവീണകണ്ടി, ചെടിക്കളം, ശാന്തിനഗർ എന്നീ 20 സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കയർപിരി തൊഴിൽ ചെയ്തവർക്കാണ് ആനുകൂല്യം ലഭിക്കുക. കയർ ബോർഡ് മുഖാന്തരം പരിശീലനം നേടിയ വീടുകളിൽനിന്ന് കയർപിരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ വില്പന നടത്തിയ തൊഴിലാളികളുടെ ആനുകൂല്യമാണ് തടഞ്ഞുവെച്ചത്.

ഇൻകം സപ്പോർട്ട് സ്‌കീം പ്രകാരം ഒരുകിലോഗ്രാം കയർ പിരിക്കുന്ന ഒരു തൊഴിലാളിക്ക് 15 രൂപ തൊഴിലുടമയും 20 രൂപ സർക്കാരും തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് മുഖേന നൽകണം. ഉത്പാദിപ്പിക്കുന്ന കയർ സർക്കാർ ഉടമസ്ഥതയിലുള്ള കയർഫെഡിന്‌ നൽകണം.

അവർക്ക്‌ കയർ ആവശ്യമില്ലെങ്കിൽ മാത്രമേ പുറത്ത്‌ വിൽക്കാൻ അനുമതിയുള്ളൂ. ഇതാണ് ഇൻകം സപ്പോർട്ട് പദ്ധതി. എന്നാൽ വീടുകളിൽനിന്ന്‌ തൊഴിലെടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല.

പ്രശ്‌നം തൊഴിലാളികൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പരാതി നൽകി. പ്രശ്‌നം പരിശോധിക്കാൻ കയർ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ അന്വേഷണത്തിന് നിയോഗിച്ചു. കമ്മിഷൻ തൊഴിലാളികളെ നേരിട്ട് സമീപിച്ച് കയറിന്റെ ഗുണമേന്മ പരിശോധിക്കുകയും തൊഴിലാളികൾക്ക് അനുകൂലമായി റിപ്പോർട്ട് നൽകുകയും ചെയ്തു.

10 ദിവസത്തിനുള്ളിൽ തൊഴിലാളികൾക്ക് പൂർണ ആനുകൂല്യങ്ങൾ നൽകാൻ ഉത്തരവായെങ്കിലും കയർ ഡയറക്ടറുടെ ഉത്തരവ് ജില്ലയിൽ നടപ്പിലാക്കാത്തതിനെതിരേയാണ് തൊഴിലാളികൾ കോടതിയെ സമീപിച്ചത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!