Breaking News
താഴ്മയായി എന്നതു മാത്രമല്ല അപേക്ഷിക്കുന്നു എന്നതും ഒഴിവാക്കണം; അവകാശങ്ങള്‍ക്കായി അഭ്യർഥിക്കേണ്ടതില്ല

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട അപേക്ഷ ഫോറങ്ങളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/അഭ്യര്‍ത്ഥിക്കുന്നു’ എന്ന് ഉപയോഗിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് എല്ലാ വകുപ്പുതലവന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു.
അപേക്ഷകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ പോലെയുള്ള വിധേയത്വ പദങ്ങള്‍ ഒഴിവാക്കി ഇത്തരത്തിലൊരു സർക്കാർ ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ബാക്കിപത്രമെന്നോണ്ണം ഇത്തരം പദങ്ങള്‍ ഇപ്പോഴും ഭരണ സംവിധാനങ്ങളില്‍ വിഹരിക്കുകയാണ്. ഇതിനൊരു മാറ്റം വരുത്തുക എന്ന ഉദ്ദേശ്യ ശുദ്ധി കൂടി സർക്കാർ കഴിഞ്ഞ 22-ന് പുറത്തിറക്കിയ ഉത്തരവിനുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട അപേക്ഷ ഫോറങ്ങളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/ അഭ്യര്‍ത്ഥിക്കുന്നു’ എന്ന ഉപയോഗിക്കുവാനാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
സാമൂഹിക പ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് പുതിയ സര്‍ക്കുലര്‍. നാല് മാസങ്ങൾക്ക് മുമ്പ് ഔദ്യോഗിക വകുപ്പിനും മുഖ്യമന്ത്രിക്കും നൽകിയ പരാതി ഫലം കാണുകയായിരുന്നു.
” ഭരണഭാഷയിലെ വിധേയത്വ പദങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം തീര്‍ച്ചയായും സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ രാജഭരണക്കാലം മുതൽ ജനങ്ങൾ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഭരിക്കുന്ന ഈക്കാലമത്രയും മാറ്റത്തിന് വേണ്ടി എന്തുകൊണ്ടാ
ണ് ജനങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നുവെന്നത് സര്‍ക്കാര്‍ ചെയ്യണം”, ബോബന്‍ മാട്ടുമന്ത പറഞ്ഞു.
ഭരണ സംവിധാനങ്ങളിൽ നിന്ന് വിധേയത്വ പദങ്ങൾ പൂർണമായും കൊഴിഞ്ഞുപോയി എന്നത് മിഥ്യാധാരണയാണ്. വിധേയത്വ പദങ്ങൾ ഒഴിവാക്കിയത് ഭരണ സംവിധാനങ്ങൾക്കുള്ളിൽ മാത്രം വിതരണം ചെയ്യുന്ന ഫോമുകളിലാണ്. ഇനിമുതൽ വകുപ്പുതലത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് അപേക്ഷിക്കുക/അഭ്യർത്ഥിക്കുക എന്ന് കൂട്ടിച്ചേർത്താൽ മതിയെന്നാണ് സർക്കുലർ നിഷ്കർഷിക്കുന്നത്. ഉദാഹരണത്തിന് വിവാഹ ധനസഹായ ഫണ്ടിനുള്ള ഫോമിൽ താഴ്മയായി അപേക്ഷിക്കുകയെന്നുണ്ടായിരുന്നു. ഇതാണ് ഒഴിവാക്കിയത്. അതായത് പുറത്ത് നിന്നൊരു പൗരൻ സമർപ്പിക്കുന്ന അപേക്ഷയിൽ വേണമെങ്കിൽ താഴ്മയായും അപേക്ഷിക്കാമെന്ന് സാരം. എന്നാൽ ഇതിന് മുമ്പ് സർക്കാർ സംവിധാനങ്ങളിൽ വന്ന വലിയ മാറ്റങ്ങൾ പൊതുജനങ്ങൾ പിന്തുടർന്നിട്ടിട്ടുണ്ട്. അപേക്ഷാ ഫോമുകളിൽ നിന്ന് ഫ്രമും, ടൂവും മാറി സ്വീകർത്താവ്, പ്രേഷകന്‍ എന്നായത് ഇതിനുദാഹരണമാണ്.
അവകാശങ്ങൾക്ക് എന്തിന് യാചിക്കണം?
ഇത്തരത്തിലുള്ള വിരോധാഭാസങ്ങൾ മാറ്റിനിർത്തിയാൽ പോലും താഴ്മയായി എന്ന അതിവിധേയത്വ പദം ഒഴിവാക്കിയിട്ട് വിധേയത്വ പദമായ അപേക്ഷിക്കുന്നു എന്ന പദം ഒരു ജനാധിപത്യ രാജ്യത്തെ പൗരന്‍മാര്‍ തുടരേണ്ടി വരുന്നത് വരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് . മലയാളം പിന്തുടരുന്ന ശബ്ദതാരാവലി പ്രകാരം അപേക്ഷയ്ക്കും അഭ്യര്‍ത്ഥനയ്ക്കും ഒരേ അര്‍ത്ഥമാണുള്ളത്. ജനാധിപത്യ രാജ്യത്ത് അവകാശങ്ങള്‍ക്ക് വേണ്ടി എന്തുകൊണ്ടാണ് പൗരന്മാർക്ക് അഭ്യർത്ഥിക്കേണ്ടി വരുന്നത്?
വിവരാവകശാവും സേവനവും പൗരന്മാരുടെ അവകാശമായ രാജ്യത്താണ് അവന് അർഹതപ്പെട്ട ലൈഫ് മിഷൻ വിടിനും വേണ്ടിയും, റേഷൻ കാർഡിനും സാമൂഹ്യ സുരക്ഷാ പെൻഷനും അപേക്ഷിക്കേണ്ടി വരുന്നത്. വിധേയത്വ പദങ്ങള്‍ ഒഴിവാക്കാനുള്ള പരാതിയില്‍ അതിവിധേയത്വ പദങ്ങള്‍ മാത്രമാണ് ഒഴിവാക്കിയത്. അപേക്ഷിക്കുന്നു എന്ന പദത്തിന് മുമ്പ് ചേര്‍ക്കുന്ന അതിവിധേയത്വ പദമാണ് താഴ്മയായി. എന്നാൽ പൗര ബോധത്തെ കുറിച്ചുള്ള സര്‍ക്കാരിന്റെ തിരിച്ചറിവാണ് ഇത്തരം മാറ്റങ്ങളുണ്ടാക്കുന്നത്.’
അപേക്ഷാ ഫോമുകൾ എന്ന പദപ്രയോഗം പോലും ഉചിതമല്ലെന്ന് പറയുന്നു അദ്ദേഹം. അപേക്ഷാ ഫോമുകള്‍ക്ക് പകരം അവകാശപത്രികകളാണ് വേണ്ടത്. അവകാശങ്ങള്‍ക്ക് വേണ്ടി പൗരന്മാര്‍ യാചിക്കേണ്ട ഒരു അവസ്ഥയുണ്ടാകരുത്. എല്ലാ പരാതികളും ചിലപ്പോള്‍ സര്‍ക്കാരിന് ഒരടിക്ക് പരിഹരിക്കാന്‍ പറ്റിയെന്ന് വരില്ല. അപ്പോൾ ഭരണ സംവിധാനങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടേക്കും. എന്നാല്‍ ഘട്ടം ഘട്ടമായുള്ള മാറ്റങ്ങള്‍ എല്ലാ മേഖലകളിലുമുണ്ടാകും.
ഇപ്പോഴും അപേക്ഷകളില്‍ മേലുദ്യോഗസ്ഥരോടുള്ള ബഹുമാന സൂചകമായി സാര്‍ വിളിയുണ്ട്. ഇതൊരു പുരുഷ സൂചക പദം മാത്രമാണ്. സ്ത്രീകള്‍ മേലുദ്യോഗസ്ഥരായിട്ടുള്ള ഓഫീസുകളിലും ഇതാണ് അവസ്ഥ. അവരും സാറുമാരാണ്. ലിംഗനീതി ഉറപ്പു വരുത്തുന്ന പൊതു പദം രൂപപ്പെടണം. പദവിയുടെ സുഖലോലുപതയിലിരിക്കുന്നവര്‍ക്ക് ഇത്തരം മാറ്റങ്ങളോട് താത്പര്യമില്ലെന്ന് വേണം കരുതാനെന്നും ബോബന്‍ അഭിപ്രായപ്പെട്ടു.
വില്ലേജ് ഓഫീസര്‍ തയ്യാറാക്കുന്ന കത്തുകളിൽ ബഹു.കലക്ടര്‍ എന്നാണ് സൂചിപ്പിക്കുക. കലക്ടറുടെ കത്തുകളിൽ ബഹു ‘ലാന്റ് റവന്യു കമ്മീഷണർ, ബഹു പ്രിൻസിപ്പൽ സെക്രട്ടറി എന്നും കാണാം. എന്നാൽ ബഹുമാനമർഹിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പട്ടികയില്ല എന്ന മറുപടിയാണ് സർക്കാർ നല്കിയത്. എന്നിട്ടും ബഹുമാനപ്പെട്ട എന്ന പദം നിരന്തരം ഉപയോഗിച്ചു വരുകയാണ്. ഈ പ്രവണത ജനങ്ങളിൽ വിധേയത്വ മനോഭാവവും അടിമ ബോധവും സൃഷ്ടിക്കും. വരും വര്‍ഷങ്ങളില്‍ അതിവിധേയത്വ സൂചകമായ പദങ്ങള്‍ പടിയിറങ്ങുമെന്ന പ്രതീക്ഷയും ബോബന്‍ പങ്ക് വെച്ചു.
തുല്യതയ്ക്ക് വിലങ്ങുതടിയാകുന്ന ഇത്തരം നിരവധി വിധേയത്വ പദങ്ങളൊഴിവാക്കാനായി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാള്‍ കൂടിയാണ് ബോബന്‍ മാട്ടുമന്ത. വിധേയത്വ പദങ്ങള്‍ക്ക് എതിരേ പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ പ്രേത വിചാരണ പോലെയുള്ള അനാദര സൂചകമായ പദങ്ങള്‍ക്ക് എതിരേയും ക്യാംപയിനുകൾക്ക് ബോബൻ നേതൃത്വം നൽകിയിട്ടുണ്ട്. മൃത ശരീരത്തെ ആദരവോടെ സമീപിക്കുകയെന്ന കേരളത്തിന്റെയും രാജ്യത്തിന്റെയും സംസ്‌കാരത്തിന് ഇത് എതിരാണെന്നാണും ഭൗതിക ശരീര പരിശോധനയെന്നോ മൃതദേഹ പരിശോധനയെന്നോ സംബോധന ചെയ്യണമെന്നാണ് ബോബന്‍ മാട്ടുമന്തയുടെ പക്ഷം. മലയാളത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് പോലും മനസിലാകാത്ത തരത്തിലുളള ഇത്തരം പദപ്രയോഗങ്ങൾ, വിധേയത്വ പദങ്ങൾ എന്നിവയ്ക്ക് എതിരേയുള്ള പോരാട്ടം തുടരുമെന്ന് ബോബൻ കൂട്ടിച്ചേർത്തു.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്