Connect with us

Breaking News

കാന്‍സര്‍രോഗിയുടെ വായ്പാ കുടിശ്ശിക തിരിച്ചടച്ച് കേരളാബാങ്ക് ജീവനക്കാര്‍

Published

on

Share our post

നെയ്യാറ്റിന്‍കര: കാന്‍സര്‍രോഗിയുടെ വായ്പാ കുടിശ്ശിക തിരിച്ചടച്ച് കേരള ബാങ്ക് ജീവനക്കാര്‍. ചായ്ക്കോട്ടുകോണം, തൊഴുത്തുവിളാകത്ത് വീട്ടില്‍ മണിയന്റെ (67) വായ്പാ കുടിശ്ശികയാണ് ജീവനക്കാര്‍ പിരിവെടുത്ത് തിരിച്ചടച്ചത്. ഈടായി ബാങ്കില്‍ നല്‍കിയ വസ്തുവിന്റെ പ്രമാണം തിരികെ നല്‍കി.

നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷന് എതിര്‍വശത്തായുള്ള കേരള ബാങ്ക് പ്രഭാത, സായാഹ്ന ശാഖയിലെ മാനേജര്‍ ജി.വി.ലതികാദേവിയുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ വായ്പാ കുടിശ്ശിക തിരിച്ചടച്ചത്.

കൂലിപ്പണിക്കാരനായ മണിയന്‍ 2017-ലാണ് വസ്തു ഈടായി നല്‍കി രണ്ട് ലക്ഷം രൂപ വായ്പ എടുത്തത്. വായ്പത്തുക കൃത്യമായ ഇടവേളകളില്‍ തിരിച്ചടച്ചുകൊണ്ടിരുന്നു. ഇതിനിടെ മണിയന് പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചു. ഇതോടെ പണിക്ക് പോകാനാകാതെ തിരിച്ചടവും മുടങ്ങി. കോവിഡ് കാലമായതോടെ പണി കിട്ടാതാകുകയും ചെയ്തു.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് മണിയന്റെ കുടുംബം. മകളെ കല്യാണം കഴിച്ചയച്ചു. മകന്‍ രോഗിയുമാണ്. മണിയന്റെ നിസ്സഹായാവസ്ഥ നേരില്‍ക്കണ്ട ബാങ്ക് മാനേജര്‍ ലതികാദേവി സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നാണ് മറ്റു ജീവനക്കാരുടെ സഹായത്തോടെ വായ്പാ കുടിശ്ശികയായ തുക ഇവര്‍ സമാഹരിക്കുകയായിരുന്നു.

വായ്പാ ഈടായി നല്‍കിയ പ്രമാണം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, മണിയന് കൈമാറി. കേരള ബാങ്ക് ഡയറക്ടര്‍ ഷാജഹാന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി.സഹദേവന്‍, ജനറല്‍ മാനേജര്‍ ആര്‍.ശിവകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, കെ.ബി.ഇ.എഫ്. ജില്ലാ സെക്രട്ടറി വി.സുഭാഷ്, ഏര്യാ മാനേജര്‍ ടി.ലത, ശാഖാ മാനേജര്‍ ജെ.വി.ലതികാദേവി എന്നിവര്‍ പങ്കെടുത്തു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!