Breaking News
ഗെയിൽ പൈപ്പ്‌ലൈൻ: പ്രകൃതിവാതക വിതരണം തുടങ്ങി
പാലക്കാട് : ഏറെ കാത്തിരിപ്പിനൊടുവിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ)പാലക്കാട്ടുനിന്ന് പ്രകൃതിവാതക വിതരണം ആരംഭിച്ചു. കൂറ്റനാട്–വാളയാർ പ്രകൃതി വാതകക്കുഴൽവഴിയാണ് വിതരണം തുടങ്ങിയത്.
പാലക്കാട് നഗരത്തിലും പരിസരത്തും വിതരണച്ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് പുതുശേരിയിലെ സ്‌റ്റേഷനിലേക്ക് ഗ്യാസ് എത്തിച്ച്, ഇവിടെനിന്ന് പ്രകൃതിവാതകം (സി.എൻ.ജി) പമ്പുകൾക്കും സിലിണ്ടറിൽ നിറച്ചുമാണ് വിതരണം. വാഹനങ്ങൾക്ക് നേരിട്ടും നിറയ്‌ക്കാം. പൈപ്പിടൽ പൂർത്തിയാകുന്ന മുറയ്‌ക്ക് വീടുകളിലേക്കുള്ള വിതരണവും തുടങ്ങാൻ കഴിയുമെന്ന് ഗെയിൽ ജനറൽ മാനേജർ ജോസ് തോമസ്, ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് ആന്റണി എന്നിവർ പറഞ്ഞു. വിതരണത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഗെയിൽ സതേൺ റീജൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.കെ. ത്രിപാഠി നിർവഹിച്ചു.
കൊച്ചിയിൽനിന്നാണ് പ്രകൃതിവാതകം അദാനി ഗ്യാസിന്റെ മദർ സ്‌റ്റേഷനായ പുതുശേരിയിൽ എത്തുന്നത്. പൈപ്പ്‌വഴി എത്താൻ തുടങ്ങിയതോടെ ടാങ്കറുകൾ ഉപയോഗിച്ച് റോഡ്‌മാർഗം നീക്കം നിർത്തി.
കൊച്ചി–കൂറ്റനാട്–മംഗലാപുരം–ബംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയിൽ പകുതിയും കേരളത്തിലൂടെയാണ് ഉള്ളത്. കൊച്ചി–മംഗലാപുരം ലൈൻ 444 കിലോമീറ്ററിൽ ഭൂരിഭാഗവും കേരളത്തിലാണ്. കൂറ്റനാട് – വാളയാർ 90 കിലോമീറ്ററാണ് പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്നത്. 2009ൽ പ്രഖ്യാപിച്ച പദ്ധതി തുടങ്ങിയത് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാരായിരുന്നു. എന്നാൽ 2011ൽ വന്ന ഉമ്മൻചാണ്ടി സർക്കാർ സ്ഥലം ഏറ്റെടുക്കുന്നതിലെ എതിർപ്പിനെത്തുടർന്ന് പദ്ധതി ഒരിഞ്ചുപോലും നീക്കിയില്ല. കേരളത്തിൽ പദ്ധതി പൂർത്തയാകില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തുന്നത്. സ്ഥലമുടമകൾക്ക് മാർക്കറ്റ് വിലയ്‌ക്ക് മുകളിൽ നഷ്ടപരിപാരം നൽകി സ്ഥലം ഏറ്റെടുത്തു. ഇപ്പോൾ സിൽവർലൈൻ പദ്ധതിക്കെതിരെ എന്നപോലെ വികസന വിരുദ്ധർ സർക്കാരിനെതിരെ സമരവുമായി രംഗത്തുവന്നു. നടുറോഡിൽ നിസ്‌കരിച്ച് സമരത്തിന് മതപരമായ മാനം നൽകാനും തുനിഞ്ഞു. എന്നാൽ എല്ലാ തടസ്സങ്ങളെയും മറികടന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ പൈപ്പിടൽ പൂർത്തിയായി.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്