Connect with us

Breaking News

പേരാവൂർ ടൗണിൻ്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം വരുന്നു

Published

on

Share our post

ന്യൂസ് ഹണ്ട് ബ്യൂറോ

പേരാവൂർ: ടൗണിൻ്റെ മുഖഛായ മാറ്റുന്ന വൈവിധ്യങ്ങളായ പദ്ധതികൾക്ക് ഊന്നൽ നല്കിയുള്ള പഞ്ചായത്ത് ബജറ്റ് വൈസ്.പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു.26 കോടി 86 ലക്ഷം രൂപ വരവും 26 കോടി 25 ലക്ഷം രൂപ ചിലവും 61 ലക്ഷം രൂപ മിച്ചവും പ്രതീക്കുന്നതാണ് ബജറ്റ്.

ടൗണിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സ്റ്റേഡിയം, കാർഷിക ചന്ത, പാർക്കിംഗ് ഏരിയ, പൂന്തോട്ടം,കുട്ടികൾക്കുള്ള പാർക്ക് എന്നിവയടങ്ങുന്ന വിനോദ വിഞ്ജാന കേന്ദ്രത്തിന് ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ടൗണിലെ മലിനജലം സമീപ തോടുകളിലും പുഴകളിലുമൊഴുക്കി ജലസ്രോതസുകൾ മലിനമാക്കുന്നത് തടയാൻ ‘വാട്ടർ റീ സൈക്കിൾ’ പദ്ധതി ആരംഭിക്കും.’തെളിനീർ’ പദ്ധതിയിൽ മലിനജലത്തെ മൂന്നായി തരം തിരിക്കാനുള്ള സംസ്കരണ യൂണിറ്റിന് 50 ലക്ഷം രൂപ ബജറ്റിലുണ്ട്.

ടൗണിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ശേഖരിച്ച് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കും. വഴിയിട സൗഹൃദ ശുചിമുറികൾ, ടൗൺ സൗന്ദര്യവത്കരണം, ശ്മശാന സൗന്ദര്യവത്കരണം, പച്ചത്തുരുത്ത് എന്നിവക്ക് 25 ലക്ഷം രൂപ വകയിരുത്തി.

ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റുകളെ ഒരു കുടക്കീഴിലാക്കാൻ മത്സ്യ മാർക്കറ്റ് കോംപ്ളക്സ് നിർമിക്കും.ഇതിന് രണ്ട് കോടി അനുവദിച്ചു.

പ്ലാസ്റ്റിക് മുക്ത പേരാവൂരിനായി ബദൽ ഉത്പന്ന നിർമാണ യൂണിറ്റുകൾ നിർമിക്കാൻ പത്ത് ലക്ഷം,പ്രകൃതിദുരന്തങ്ങളെ നേരിടാൻ ദുരന്തനിവാരണ ഷെൽട്ടർ നിർമിക്കുന്നതിന് 20 ലക്ഷം, നടപ്പാത നിർമാണം, റോഡുകളുടെ വികസനവും പുതിയ റോഡുകൾ നിർമിക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മൂന്ന് കോടി, കുടിവെള്ള പദ്ധതികൾക്ക് 25 ലക്ഷം എന്നിവ ബജറ്റിലുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ വീടുകളിലും സോക്പിറ്റ്, കംപോസ്റ്റ് പിറ്റ് ,കിണർ റീചാർജ്, ആട്ടിൻ കൂട്, കോഴിക്കൂട്, തൊഴുത്ത്, അസോള ടാങ്ക് എന്നിവ നിർമിക്കും. ശുചിത്വ – ജല സംരക്ഷണ പ്രവൃത്തികൾ, കയർ ഭൂവസ്ത്രം കൊണ്ടുള്ള പ്രവൃത്തികൾ, കോൺക്രീറ്റ് പ്രവൃത്തികൾ തുടങ്ങിയവക്ക് ഏഴ് കോടി വകയിരുത്തിയിട്ടുണ്ട്.

രണ്ട് ആദിവാസി കോളനികളെ മാതൃകാ കോളനികളാക്കാൻ 40 ലക്ഷം ബജറ്റിലുണ്ട്. ഒരു എസ്. ടി കോളനി ഏറ്റെടുത്ത് സമഗ്ര വികസനം നടപ്പാക്കും.

സ്ത്രീകൾക്ക് വേണ്ടി ജെൻ്റർ റിസോഴ്സ് സെൻറർ, യോഗ പരിശീലന കേന്ദ്രം, വിവിധ ബോധവത്കരണ പരിപാടികൾക്ക് 23 ലക്ഷം, വയോജനങ്ങൾക്ക് പകൽ വീട് നിർമിക്കാൻ പത്ത് ലക്ഷം, പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് നാല് ലക്ഷം, അങ്കണവാടികൾക്ക് 25 ലക്ഷം, കിടപ്പ് രോഗികളുടെ പരിചരണത്തിന് ആറ് ലക്ഷവും ബജറ്റിലുണ്ട്.

കുട്ടികളുടെ സമഗ്ര വികസനത്തിന് 15 ലക്ഷം, കൃഷി വികസനത്തിന് അഞ്ച് ലക്ഷം, ഇടവിള കൃഷിക്ക് അഞ്ച് ലക്ഷം, പാടശേഖരങ്ങളിൽ നടുത്തോട് നിർമാണത്തിന് 30 ലക്ഷവും ബജറ്റിലുണ്ട്.

പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ,എം.ഷൈലജ, കെ.വി.ശരത്, റീന മനോഹരൻ, ജോസ് ആൻറണി, നൂറുദ്ദീൻ മുള്ളേരിക്കൽ, സെക്രട്ടറി ശശീന്ദ്രൻ, അസി.സെക്ര.ജോഷ്വ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!