Connect with us

Breaking News

പേരാവൂരിന്റെ മുഖഛായ മാറ്റുന്ന ബജറ്റ്; യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ

Published

on

Share our post


പേരാവൂർ: പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് പേരാവൂർ ടൗണിന്റെ മുഖഛായ മാറ്റുമെന്നും ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ. ടൗണിന്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആവിഷ്‌കരിച്ച പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ഭാവി മുന്നിൽ കണ്ടാണ്.

വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷകൾ നൽകുന്ന ബജറ്റാണിത്. ടൗൺ കേന്ദ്രീകരിച്ച് സ്റ്റേഡിയം, കാർഷിക ചന്ത, പാർക്കിംഗ് ഏരിയ, പൂന്തോട്ടം, കുട്ടികൾക്കുള്ള പാർക്ക് എന്നിവയടങ്ങുന്ന കേന്ദ്രം ടൗണിന്റെ സമഗ്ര വികസനം സാധ്യമാക്കും. ഇതിന് ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയത് പ്രശംസനീയമാണ്. പാർക്കിംഗ് ഏരിയ വർഷങ്ങളായി വ്യാപാരികൾ ഉന്നയിക്കുന്ന വിഷയമാണ്.

ടൗണിലെ മലിനജലം സമീപ തോടുകളിലും പുഴകളിലുമൊഴുക്കി ജലസ്രോതസുകൾ മലിനമാക്കുന്നത് തടയാൻ ആരംഭിക്കുന്ന ‘വാട്ടർ റീ സൈക്കിൾ’ പദ്ധതി, ‘തെളിനീർ’ പദ്ധതിയിൽ മലിനജലത്തെ മൂന്നായി തരം തിരിക്കാനുള്ള സംസ്‌കരണ യൂണിറ്റ്, എന്നിവ പേരാവൂർ ടൗണിനെ ശുചിത്വ സുന്ദരമാക്കും. ടൗണിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ശേഖരിച്ച്മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കുമെന്നത് നല്ല തീരുമാനമാണ്. 

വഴിയിട സൗഹൃദ ശുചിമുറികൾ, ടൗൺ സൗന്ദര്യവത്കരണം, ശ്മശാന സൗന്ദര്യവത്കരണം, പച്ചത്തുരുത്ത്, ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റുകളെ ഒരു കുടക്കീഴിലാക്കാൻ മത്സ്യ മാർക്കറ്റ് കോമ്പ്‌ളക്‌സ് ഇവയെല്ലാം വർഷങ്ങളായി വ്യാപാരികൾ ഉന്നയിക്കുന്നതാണ്.മാംസ മാർക്കറ്റുകൾ കൂടി പ്രസ്തുത സ്ഥലത്ത് തന്നെയാക്കാൻ പഞ്ചായത്ത് തീരുമാനമെടുക്കണമെന്നും പ്ലാസ്റ്റിക് ബദൽ ഉത്പന്ന നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നത് എത്രയും ഉടനെ പ്രാവർത്തികമാക്കണമെന്നും ചേംബർ ആവശ്യപ്പെട്ടു.

പേരാവൂർ-ഇരിട്ടി റോഡ്,തലശ്ശേരി റോഡ് എന്നിവിടങ്ങളിലെ ഓട്ടോറിക്ഷാ പാർക്കിങ്ങ് ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിന്റെ ഇരു വശങ്ങളിലുമായി മാറ്റിയാൽ വ്യാപാരികൾക്ക് ഗുണകരമാവുമെന്നും ചേമ്പർ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.എം.ബഷീർ, ഷിനോജ് നരിതൂക്കിൽ, ബേബി പാറക്കൽ, വി.കെ. രാധാകൃഷ്ണൻ, വി.കെ. വിനേശൻ എന്നിവർ സംബന്ധിച്ചു


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!