Connect with us

Breaking News

കണിച്ചാർ പഞ്ചായത്ത് ബജറ്റ്; ജനങ്ങൾക്ക് സുരക്ഷിത ജീവിതവും സാമൂഹിക നീതിയും സമഗ്ര വികസനവും 

Published

on

Share our post

കണിച്ചാർ: പാർശ്വവല്കരിക്കപ്പെട്ടവർ, കുട്ടികൾ, കൗമാരക്കാർ, യുവജനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങിയവരുടെയെല്ലാം ഉന്നമനം ലക്ഷ്യമിട്ട ബജറ്റ് വൈസ്.പ്രസിഡൻറ് ഷാൻറി തോമസ് അവതരിപ്പിച്ചു. 22 കോടി 59 ലക്ഷം രൂപ വരവും 22 കോടി 47 ലക്ഷം രൂപ ചിലവും 12 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

ഉൽപാദന മേഖലയിൽ തേനൂറും കണിച്ചാർ പദ്ധതിയിൽ തേനീച്ച വളർത്തലിന് 10 ലക്ഷം, മുഴുവൻ വീടുകളിലും അടുക്കളത്തോട്ടം വ്യാപിപ്പിച്ച് പച്ചക്കറിയിൽ സ്വയം പര്യാപ്തതക്കും, വാഴക്കൃഷി, നെൽകൃഷി, തെങ്ങ് കൃഷി എന്നിവക്കുമായി കാർഷിക മേഖലയിൽ 55 ലക്ഷം, മൃഗസംരക്ഷണ മേഖലയിൽ പാൽ, മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തതക്കും ക്ഷീരകർഷകർക്ക് തൊഴുത്ത് നിർമിക്കാനും ഒരു കോടി ആറ് ലക്ഷം രൂപയും ബജറ്റിലുണ്ട്.

പൊതു റോഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ 50 ലക്ഷം, സ്ത്രീകൾക്ക് സ്വയം പ്രതിരോധ പരിശീലനത്തിന് 25 ലക്ഷം, സ്ത്രീകളുടെ വരുമാന വർധനവിന് കുടുംബശ്രീ വിപുലീകരണം എന്നിവയും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

നീരുറവകൾ സംരക്ഷിക്കുന്നതിന് ഹരിത കേരളമിഷനുമായി ചേർന്ന് വിവിധ പദ്ധതികൾക്ക് 10 ലക്ഷം, ബഡ്സ് സ്കൂൾ നിർമ്മിക്കുന്നതിന് 20 ലക്ഷം,ആരോഗ്യ മേഖലയിൽ പൂളക്കുറ്റി സബ്‌സെൻ്റർ സേവനം മെച്ചപ്പെടുത്താനും, രോഗ നിർണയ ക്യാമ്പുകൾക്കും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനുമായി 67 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 

വിദ്യാഭ്യാസ മേഖലയിൽ ഓടപ്പുഴ ജി.എൽ.പി സ്കൂൾ അടിസ്ഥാന സൗകര്യ വികസനത്തിന് 19 ലക്ഷം, അതി ദരിദ്രരെ സംരക്ഷിക്കാൻ 20 ലക്ഷം,പട്ടിക ജാതി -പട്ടിക വർഗ കുടുംബങ്ങൾക്ക് ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ലഭ്യമാക്കാൻ 53 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

മാലിന്യ സംസ്കരണ പദ്ധതികൾക്ക് 40 ലക്ഷം രൂപയും ലൈഫ് ഭവന നിർമ്മാണത്തിനായി 51 ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ, സെക്രട്ടറി എൻ. പ്രദീപൻ, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!