Connect with us

Breaking News

കണ്ണൂര്‍ ജില്ലയില്‍ ചൂട് 38 ഡിഗ്രിയിലേക്ക്, ശ്രദ്ധിക്കണം വെയിലിനെ

Published

on

Share our post

കണ്ണൂര്‍: ചൂട് 38 ഡിഗ്രിയിലെത്തിയ കണ്ണൂര്‍ ജില്ല വേനല്‍മഴ കാത്തുനില്‍ക്കുന്നു. കണ്ണൂര്‍ കാലാവസ്ഥാവിഭാഗത്തിന്റെ കണക്ക് പ്രകാരം മാര്‍ച്ച് നാലിനാണ് ജില്ല 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് നേരിട്ടത്. കുടിവെള്ളക്ഷാമത്തിന്റെ സൂചനയാണിത്. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം ഒരാഴ്ചയായുള്ള കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞ താപനില 28-ഉും. ഉയര്‍ന്ന ഊഷ്മാവും അന്തരീക്ഷ ആര്‍ദ്രതയും അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വേനല്‍മഴയുടെ കണക്ക്

മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെയാണ് കേരളത്തില്‍ വേനല്‍മഴയുടെ സീസണ്‍. ഈ കാലയളവില്‍ പെയ്യുന്ന മഴയാണ് വേനല്‍മഴ അഥവാ മണ്‍സൂണ്‍പൂര്‍വ മഴ. 2020-ല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ കുറവായിരുന്നു. സാധാരണ 281.9 മില്ലിമീറ്ററാണ് പെയ്യേണ്ടത്, കിട്ടിയത് 214.8 മില്ലിയാണ്. അതായത് 24 ശതമാനം കുറവ്.

2021-ല്‍ കേരളത്തില്‍ 127 ശതമാനം അധികം വേനല്‍മഴയാണ് പെയ്തത്. 196 ശതമാനം അധികം മഴ ലഭിച്ച കണ്ണൂരായിരുന്നു മുന്നില്‍. അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് 2021 മേയ് മാസത്തില്‍ വന്നതാണ് മഴ കൂടാന്‍ കാരണം. കണ്ണൂര്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ ലഭിച്ചിരുന്നു.

2021-ല്‍ ഉത്തര മലബാറിലെ തുലാപ്പെയ്ത്തില്‍ കിട്ടിയത് റെക്കോഡ് മഴയാണ്. വടക്കുകിഴക്ക് മണ്‍സൂണ്‍ (ഒക്ടോബര്‍-ഡിസംബര്‍) മഴപ്പെയ്ത്തില്‍ രേഖപ്പെടുത്തിയത് 726.60 മില്ലിമീറ്ററായിയിരുന്നു. നവംബറില്‍ മാത്രം പെയ്ത മഴയും ഉത്തര മലബാറില്‍ റെക്കോഡ് തിരുത്തിയിരുന്നു. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തുലാവര്‍ഷപ്പെയ്ത്തായിരുന്നു ഇതെന്ന് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി.കെ. രതീഷ് പറഞ്ഞു.

ശ്രദ്ധിക്കണം വെയിലിനെ

വരള്‍ച്ച വിളകളെ ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് കൃഷി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ വിളകളുടെ തടത്തില്‍ പുതയിടണമെന്നതാണ് പ്രധാന നിര്‍ദേശം. നനവില്ലാത്ത വിളകള്‍ക്ക് രാസവളങ്ങള്‍ ഉപയോഗിക്കരുത്. വേനല്‍ കനക്കുമ്പോള്‍ കുട്ടികള്‍ അടക്കം ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!