Connect with us

Breaking News

കോളയാട് ഗ്രാമപ്പഞ്ചായത്ത് ബജറ്റ്; ദാരിദ്ര്യ നിർമാർജനവും സമഗ്ര വികസനവും ലക്ഷ്യം

Published

on

Share our post

കോളയാട് : ദരിദ്ര ജനവിഭാഗത്തെ സംരക്ഷിക്കുന്നതിനും പഞ്ചായത്തിന്റെ സമഗ്ര മേഖലകളിൽ വികസനം ലക്ഷ്യമിട്ടുമുള്ള ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അവതരിപ്പിച്ചു. പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ശുചിത്വ പരിപാലനം എന്നിവക്ക് ഊന്നൽ നല്കിയുള്ള ബജറ്റ്28 കോടി 63 ലക്ഷം രൂപ വരവും 26 കോടി 56 ലക്ഷം രൂപ ചിലവും ഒരു കോടി ആറ് ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. 

പട്ടികജാതി-പട്ടികവർഗ കോളനികളുടെ വികസനത്തിന് 97 ലക്ഷം,  പാർപ്പിട നിർമാണത്തിന് ആറു കോടി, സ്ത്രീകളുടെ ഉന്നമനത്തിന് അഞ്ച് ലക്ഷം, കുടുംബശ്രീക്ക് ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ 32 ലക്ഷം, പഞ്ചായത്ത് ശ്മശാന നിർമാണം പൂർത്തീകരിക്കാൻ 70 ലക്ഷം, എടയാറിൽ വഴിയോര വിശ്രമ ശുചിമുറിക്ക് 35 ലക്ഷം, ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം എന്നിവ ബജറ്റിലുണ്ട്.

സ്‌കൂൾ നവീകരണത്തിന് 15 ലക്ഷം,പഞ്ചായത്ത് കെട്ടിടം ആധുനിക-സൗന്ദര്യവല്കരണത്തിനും ആഴ്ച ചന്തക്ക് കെട്ടിടം നിർമിക്കാനും ഒന്നരക്കോടി, ബഡ്‌സ് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 16 ലക്ഷം, വയോജനങ്ങൾക്ക് പകൽ വീട് നിർമിക്കാൻ 10 ലക്ഷം, അങ്കണവാടികൾക്ക് അടിസ്ഥാന വികസനത്തിന് 15 ലക്ഷം, കോളയാട് മിനി സ്റ്റേഡിയം നവീകരണത്തിന് 32 ലക്ഷം എന്നിവക്ക് തുക വകയിരുത്തിയിട്ടുണ്ട്.

മാതാപിതാക്കളില്ലാത്ത കുട്ടികളുടെ സംരക്ഷണത്തിന് രണ്ട് ലക്ഷം, അതിദരിദ്രരുടെ ഉപജീവന സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്താൻ 10 ലക്ഷം, വയോജനങ്ങൾക്കും നിരാലംഭർക്കും വാതിൽപ്പടി സേവനം ലഭ്യമാക്കാൻ ഒരു ലക്ഷം, തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ 20 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് ഏഴ് കോടി, കുടിവെള്ള പദ്ധതിക്ക് 25 ലക്ഷവും ബജറ്റിലുണ്ട്. 

പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യഷത വഹിച്ചു. ടി. ജയരാജൻ, ശ്രീജ പ്രദീപൻ, റോയ് പൗലോസ്, കെ.പി. സുരേഷ്‌കുമാർ, ടി. ശങ്കരൻ, സാജൻ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!