Breaking News
നിങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഇങ്ങനെയാണോ? അറിയാം സ്വഭാവരഹസ്യങ്ങൾ

ഒരേ കാര്യമാണെങ്കിലും അത് ഓരോരുത്തരും ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. ഇക്കാര്യം പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാറില്ലെങ്കിലും നമ്മുടെ രീതികൾ വ്യക്തിത്വത്തെ തന്നെ എടുത്തു കാണിക്കുന്നുണ്ട് എന്നതാണ് വസ്തുത. മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുന്നതിൽ പോലും ഈ വ്യത്യസ്തതയുണ്ട്. ഫോൺ എങ്ങനെ പിടിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതെല്ലാം നമ്മുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും എന്നാണ് പറയുന്നത്.
∙ തള്ളവിരലാണോ പ്രധാനം?
ഫോൺ കയ്യിൽ പിടിക്കുന്നത് പ്രധാനമായും തള്ളവിരലിന്റെ താങ്ങോടെയാണെങ്കിൽ നിങ്ങൾ സ്ഥിരോത്സാഹം ഉള്ളവരായിരിക്കും. ഏതുകാര്യത്തിന്റെയും നല്ല വശങ്ങൾ കാണാനും ഏത് പ്രശ്നങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്യാനുമുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടായിരിക്കും. സ്വന്തം കഴിവുകളിൽ പൂർണ്ണവിശ്വാസമുള്ള ഇക്കൂട്ടർ ചെയ്യാനുള്ള ഒരു കാര്യത്തിൽ നിന്നും പിന്തിരിയുന്നവരല്ല. ഒരു വ്യക്തിയെ പരമാവധി മനസ്സിലാക്കിയതിനു ശേഷം മാത്രം ബന്ധങ്ങൾ സ്ഥാപിക്കാനാവും ഇവർ ശ്രമിക്കുക.
∙ ടൈപ്പ് ചെയ്യാനും സ്ക്രോൾ ചെയ്യാനും തള്ളവിരൽ ഉപയോഗിക്കുന്നവർ
ഫോണിൽ ടൈപ്പ് ചെയ്യുന്നതിന് പലർക്കും പല വിരലുകളാണ് വശം. ടൈപ്പ് ചെയ്യാനും സ്ക്രോൾ ചെയ്യാനും തള്ളവിരൽ കൂടുതലായി ഉപയോഗിക്കുന്നവർ തികഞ്ഞ ബുദ്ധിശാലികളായിരിക്കും. വളരെ ശ്രദ്ധയോടെ മാത്രമേ ഇവർ തീരുമാനങ്ങളെടുക്കു. തന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് കരുതും എന്ന് സദാ ചിന്തിക്കുന്നവരായിരിക്കും ഇക്കൂട്ടർ. ഒരാളെ കണ്ടുമുട്ടിയാൽ അവർ തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ളവരാണെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ ഇവർക്ക് സാധിക്കും. ബന്ധങ്ങൾ നിലനിർത്താൻ പരമാവധി പരിശ്രമിക്കാനും ഇവർക്ക് മടിയുണ്ടാകില്ല.
∙ ഇരു കൈകളിലെയും തള്ളവിരൽ ഉപയോഗിക്കുന്നവർ
ഫോൺ ഉപയോഗിക്കുമ്പോൾ രണ്ടു തള്ളവിരലും ഒരേസമയം പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഏറെ കാര്യക്ഷമതയും വേഗതയുമുള്ളവരാണെന്നാണ് അത് സൂചിപ്പിക്കുന്നത്. തൊഴിലിലെ ധാർമികതയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നൽകുന്ന ഇവർക്ക് ഒരു പ്രശ്നം പെട്ടെന്ന് തന്നെ തിരിച്ചറിയാനുള്ള കഴിവുണ്ട്. ഇക്കൂട്ടരുടെ വ്യക്തിത്വത്തിന് മൂന്നു തലങ്ങളുണ്ട്. എല്ലാവരുമായും സഹകരിക്കാനും ജീവിതം ആഘോഷമാക്കാനും സാധിക്കുന്നു എന്നതാണ് ഇതിൽ ഒന്നാമത്തേത്. തൊഴിലിടത്തിൽ എത്തിയാൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സിലുള്ള ആശയങ്ങൾ കൃത്യമായി പങ്കുവയ്ക്കാനുള്ള കഴിവുമുണ്ട്. സ്നേഹിക്കുന്നവരുടെ ഒപ്പമാണെങ്കിൽ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാതെ ഏറെ സ്വാതന്ത്ര്യത്തോടെ ഇടപെടാനും ഇവർക്ക് സാധിക്കും.
∙ ചൂണ്ടുവിരൽ ഉപയോഗിക്കുന്നവർ
ഫോൺ കൈകാര്യം ചെയ്യുമ്പോൾ ചൂണ്ടുവിരലാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ കലാപരമായ കഴിവുകളുള്ള വ്യക്തി ആയിരിക്കും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർ അംഗീകരിക്കുന്ന തരത്തിലുള്ളതായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. തൊഴിലിടത്തിലും പുറത്തും എപ്പോഴും നിങ്ങളുടെ ക്രിയാത്മകമായ കഴിവുകൾക്ക് അഭിനന്ദനങ്ങൾ തേടിയെത്തും. എന്നാൽ ബന്ധങ്ങളുടെ കാര്യത്തിൽ മുൻകൈയെടുക്കാൻ എപ്പോഴും അൽപ്പം മടിയുള്ളവരായിരിക്കും ഇക്കൂട്ടർ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
Breaking News
മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്