Breaking News
വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ അർഹമായ നഷ്ടപരിഹാരം; ഭൂമി വിട്ടുനൽകിയവർ സന്തുഷ്ടർ: മുഖ്യമന്ത്രി

കണ്ണൂർ : സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകിയവർ എല്ലാം സന്തുഷ്ടരാണെന്നും ഭൂമി ഏറ്റെടുക്കുമ്പോൾ അർഹമായ നഷ്ടപരിഹാരം ലഭിക്കില്ല എന്നാരും കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിട്ടുമെന്ന് കരുതിയതിലും കൂടുതൽ തുക ലഭിക്കും. ധർമ്മടം ചിറക്കുനിയിൽ നിന്ന് ആരംഭിച്ച് അണ്ടലൂർ -പാറപ്രം -മൂന്നുപെരിയ- ചക്കരക്കൽ -കാഞ്ഞിരോട് -മുണ്ടേരിമൊട്ട ചെക്കിക്കുളം -കരിങ്കൽകുഴി വഴി പറശ്ശിനിക്കടവിൽ അവസാനിക്കുന്ന റോഡ് നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.
മുൻപ് ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിച്ചവർ ദൃശ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്ന സന്തോഷം ഇതിന് തെളിവാണ്. വീട്, കടകൾ എന്നിവ നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പാക്കേജിൽ കുടുതൽ നേട്ടം ലഭിക്കും. നഷ്ടപരിഹാരത്തിന് പുറമേ വീട് വെക്കാൻ നാലു ലക്ഷം രൂപ അല്ലെങ്കിൽ ലൈഫ് പദ്ധതി വഴി പുതിയ വീട് അല്ലെങ്കിൽ പുനർഗേഹം പദ്ധതി വഴി സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് വെക്കാൻ നാല് ലക്ഷം രൂപയും അനുവദിക്കും. കെ-റെയിൽ ഭൂമി ഏറ്റെടുക്കലും ഈ രീതിയിലാണ് നടപ്പാക്കുക.
പ്രകൃതിക്ഷോഭങ്ങൾ നേരിടേണ്ടി വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സാധിക്കുന്ന രീതിയിലുള്ള റോഡ് നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ദേശീയ പാത വികസനം കേരളത്തിൽ നടപ്പാവില്ലെന്ന് ജനങ്ങൾ കരുതിയ കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് കേരളത്തിൽ ആരും അങ്ങനെ കരുതുന്നില്ല. കേരളത്തിലുടനീളം റോഡ് വികസനം നല്ല രീതിയിൽ മുന്നറിയിട്ടുണ്ട്.
തലപ്പാടി മുതൽ ഇങ്ങോട്ട് യാത്ര ചെയ്യുമ്പോൾ വലിയ തോതിൽ വീതി കൂട്ടി റോഡ് നിർമ്മാണം പുരോഗമിക്കുന്നത് കാണാം. നാല് വരിയായി നിർമ്മിക്കാനുദ്ദേശിച്ച റോഡ് ആറു വരിയായി മാറുകയാണ്. നാളെയുടെ ആവശ്യത്തിന് കാലാനുസൃതമായ പുരോഗതിയുണ്ടാവണം. പണ്ട് പഠിക്കുമ്പോൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചു. ഇന്ന് കുട്ടികൾക്ക് അത് പറ്റില്ല. എല്ലായിടത്തും വൈദ്യുതി എത്തിയതെങ്ങനെയെന്ന് എല്ലാവർക്കുമറിയാം-മുഖ്യമന്ത്രി പറഞ്ഞു.
ധർമ്മടം, കണ്ണൂർ, തളിപ്പറമ്പ് എന്നീ മൂന്ന് മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡ് സി.ആർ.എഫ് 2016-17 പദ്ധതിയിൽപ്പെടുത്തിയാണ് നവീകരിച്ചത്. 28.50 കി.മീ നീളമുള്ള റോഡിന് 24 കോടി രൂപയാണ് പരിഷ്‌കരണ പ്രവൃത്തിക്കായി അനുവദിച്ചത്. 18 മാസത്തെ കാലാവധിയാണ് പ്രവൃത്തി പൂർത്തിയാക്കാൻ അനുവദിച്ചത്. ദേശീയപാത 17നെ ധർമ്മടം-മേലൂർ റോഡ് വഴി ഇതുമായി ബന്ധിപ്പിക്കുന്നുണ്ട്.
അണ്ടലൂർകാവ്, പാറപ്രം, പറശ്ശിനിക്കടവ് അമ്പലം തുടങ്ങി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് റോഡ് കടന്നുപോകുന്നത്. തലശ്ശേരി താലൂക്കിനെ കണ്ണൂർ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡ് കൂടിയാണിത്. ചിറക്കുനി മുതൽ മൂന്ന് പെരിയ വരെ 5.50 മീറ്റർ വീതിയിലും, മൂന്ന് പെരിയ മുതൽ പറശ്ശിനിക്കടവ് വരെ ഏഴ് മീറ്റർ വീതിയിലും മെക്കാഡം ടാറിംഗ് നടത്തിയാണ് നവീകരിച്ചത്.
ആവശ്യമായ കൾവർട്ടുകളും ഫൂട്ട്പാത്തോടുകൂടിയ കോൺക്രീറ്റ് ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടൗണുകളിൽ റോഡിന്റെ അരികുകൾ തകരുന്നത് ഒഴിവാക്കുന്നതിനും റോഡിൻറ ഇരുവശത്തും വെള്ളം കെട്ടിനിന്ന് വൃത്തിഹീനമാകുന്നത് ഒഴിവാക്കുന്നതിനും കോൺക്രീറ്റ് ഉപയോഗിച്ച് ഷോൾഡറിങ് പ്രവൃത്തിയും നടത്തിയിട്ടുണ്ട്.
റോഡ് സുരക്ഷയുടെ ഭാഗമായി തെർമോപ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് വരകൾ, രാത്രിയിൽ തെളിഞ്ഞുകാണുന്ന റോഡ് സ്റ്റഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ദിശാ ബോർഡുകൾ, ഓരോപ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേര് ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോർഡുകൾ, സൈൻബോർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട് സർക്കാറിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരാതി അറിയിക്കുന്നതിനായി, റോഡ് നിർമ്മിച്ച കരാറുകാരന്റെയും ബന്ധപ്പെട്ട എഞ്ചിനീയർമാരുടെയും ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോർഡുകളും റോഡിന്റെ തുടക്കത്തിലും അവസാനിക്കുന്ന ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ദാമോദരൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, മുൻ എം.പി കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, പിണറായി പഞ്ചായത്തഗം കെ. പ്രവീണ, ദേശീയ പാത നോർത്ത് സർക്കിൾ സൂപ്രണ്ടിങ്ങ് എൻജിനീയർ ദിലീപ് ലാൽ, ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ കെ. ശശിധരൻ, രാജീവ് പാനുണ്ട, പലേരി മോഹനൻ അജയകുമാർ ജിനോത്ത്, എൻ.പി താഹിർ ഹാജി, വി.കെ ഗിരിജൻ, ടി.കെ കനകരാജ്, കെ.എം ഹരീഷ് , ദേശീയ പാത വിഭാഗം അസി. എൻജിനിയർ ടി. പ്രശാന്ത് എന്നിവർ പങ്കെടുത്തു.
Breaking News
ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം


കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.
Breaking News
ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.
Breaking News
സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു


കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.
കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്