Connect with us

Breaking News

അതീവ ദരിദ്രർക്ക് തദ്ദേശ സഹായം

Published

on

Share our post

പാലക്കാട് : സംസ്ഥാനത്തെ അതീവ ദരിദ്ര കുടുംബങ്ങളുടെ ഉപജീവനവും അതിജീവനവും ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ തുക വകയിരുത്തും. ഒരംഗം മാത്രമുള്ള കുടുംബത്തിന് ഒരു വർഷം കുറഞ്ഞത് 35,000 രൂപയും ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് 75,000 രൂപയും ആദ്യ ഘട്ടത്തിൽ ചെലവഴിക്കും. 

ഇത്തരത്തിൽ ഗ്രാമപഞ്ചായത്തുകൾ കുറഞ്ഞത് മെ‍ാത്തം 10 ലക്ഷം, നഗരസഭകൾ 20 ലക്ഷം, കേ‍ാർപറേഷനുകൾ 50 ലക്ഷം എന്ന ക്രമത്തിൽ തുക വകയിരുത്തണമെന്ന് വാർഷിക പദ്ധതി തയാറാക്കൽ മാർഗരേഖയുടെ കരടിൽ തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു. 

കുടുംബങ്ങൾക്കായി തയാറാക്കുന്ന സൂക്ഷ്മ പദ്ധതികൾ അടിസ്ഥാനമാക്കി ആവശ്യമെങ്കിൽ കൂടുതൽ തുക പിന്നീട് അനുവദിക്കും. പട്ടിക വിഭാഗ വികസനം, അടിസ്ഥാന വികസനം, സാമൂഹിക ക്ഷേമം തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണു വാർഷിക പദ്ധതിയിൽ വിഹിതം കണ്ടെത്തുക. തുടർന്നുവരുന്ന വാർഷിക പദ്ധതികളിലും തുക നീക്കിവയ്ക്കും.  അതിദാരിദ്ര്യ ലഘൂകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം അനുവദിക്കാനായി ബ്ലേ‍ാക്ക് പഞ്ചായത്തുകൾ 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തുകൾ 2 കേ‍ാടി രൂപയും വാർഷിക പദ്ധതിയിൽ മാറ്റിവയ്ക്കും.

കുടുംബശ്രീയുടെ സഹായത്തേ‍ാടെ തയാറാക്കുന്ന സൂക്ഷ്മ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രാമ പഞ്ചായത്തുകൾ തുക വിനിയോഗിക്കുക. പദ്ധതി തയാറാക്കൽ അടുത്ത മാസത്തോടെ പൂർത്തിയാകും.  ഓരേ‍ാ കുടുംബത്തിന്റെയും സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് രൂപം നൽകുന്നതെന്ന് കില ഡയറക്ടർ ഡേ‍ാ. ജേ‍ായ് ഇളമൺ പറഞ്ഞു. ഒരു അംഗം മാത്രമുള്ള അതിദാരിദ്ര്യ കുടുംബങ്ങൾക്ക് ഊന്നൽ നൽകും.

വീട്ടിൽ ഭക്ഷ്യവസ്തുക്കൾ കിട്ടിയാലും അതു പാകം ചെയ്തു കഴിക്കാൻ ആകാത്തവർ, സ്വന്തം ആവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവർ, പരസഹായമില്ലാതെ നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങി ഇത്തരം കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തവും സങ്കീർണവുമാണ്. 

ആകെ 64,006 കുടുംബങ്ങൾ

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ 64,006 അതീവ ദരിദ്ര കുടുംബങ്ങളെയാണു കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 43,850 കുടുംബങ്ങളിലും ഒരംഗം മാത്രമാണുള്ളത്. 1735 കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ പേ‍ാലും കഴിയാത്ത സ്ഥിതിയുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!