Connect with us

Breaking News

അതീവ ദരിദ്രർക്ക് തദ്ദേശ സഹായം

Published

on

Share our post

പാലക്കാട് : സംസ്ഥാനത്തെ അതീവ ദരിദ്ര കുടുംബങ്ങളുടെ ഉപജീവനവും അതിജീവനവും ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ തുക വകയിരുത്തും. ഒരംഗം മാത്രമുള്ള കുടുംബത്തിന് ഒരു വർഷം കുറഞ്ഞത് 35,000 രൂപയും ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് 75,000 രൂപയും ആദ്യ ഘട്ടത്തിൽ ചെലവഴിക്കും. 

ഇത്തരത്തിൽ ഗ്രാമപഞ്ചായത്തുകൾ കുറഞ്ഞത് മെ‍ാത്തം 10 ലക്ഷം, നഗരസഭകൾ 20 ലക്ഷം, കേ‍ാർപറേഷനുകൾ 50 ലക്ഷം എന്ന ക്രമത്തിൽ തുക വകയിരുത്തണമെന്ന് വാർഷിക പദ്ധതി തയാറാക്കൽ മാർഗരേഖയുടെ കരടിൽ തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു. 

കുടുംബങ്ങൾക്കായി തയാറാക്കുന്ന സൂക്ഷ്മ പദ്ധതികൾ അടിസ്ഥാനമാക്കി ആവശ്യമെങ്കിൽ കൂടുതൽ തുക പിന്നീട് അനുവദിക്കും. പട്ടിക വിഭാഗ വികസനം, അടിസ്ഥാന വികസനം, സാമൂഹിക ക്ഷേമം തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണു വാർഷിക പദ്ധതിയിൽ വിഹിതം കണ്ടെത്തുക. തുടർന്നുവരുന്ന വാർഷിക പദ്ധതികളിലും തുക നീക്കിവയ്ക്കും.  അതിദാരിദ്ര്യ ലഘൂകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം അനുവദിക്കാനായി ബ്ലേ‍ാക്ക് പഞ്ചായത്തുകൾ 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തുകൾ 2 കേ‍ാടി രൂപയും വാർഷിക പദ്ധതിയിൽ മാറ്റിവയ്ക്കും.

കുടുംബശ്രീയുടെ സഹായത്തേ‍ാടെ തയാറാക്കുന്ന സൂക്ഷ്മ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രാമ പഞ്ചായത്തുകൾ തുക വിനിയോഗിക്കുക. പദ്ധതി തയാറാക്കൽ അടുത്ത മാസത്തോടെ പൂർത്തിയാകും.  ഓരേ‍ാ കുടുംബത്തിന്റെയും സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് രൂപം നൽകുന്നതെന്ന് കില ഡയറക്ടർ ഡേ‍ാ. ജേ‍ായ് ഇളമൺ പറഞ്ഞു. ഒരു അംഗം മാത്രമുള്ള അതിദാരിദ്ര്യ കുടുംബങ്ങൾക്ക് ഊന്നൽ നൽകും.

വീട്ടിൽ ഭക്ഷ്യവസ്തുക്കൾ കിട്ടിയാലും അതു പാകം ചെയ്തു കഴിക്കാൻ ആകാത്തവർ, സ്വന്തം ആവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവർ, പരസഹായമില്ലാതെ നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങി ഇത്തരം കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തവും സങ്കീർണവുമാണ്. 

ആകെ 64,006 കുടുംബങ്ങൾ

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ 64,006 അതീവ ദരിദ്ര കുടുംബങ്ങളെയാണു കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 43,850 കുടുംബങ്ങളിലും ഒരംഗം മാത്രമാണുള്ളത്. 1735 കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ പേ‍ാലും കഴിയാത്ത സ്ഥിതിയുണ്ട്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!