Connect with us

Breaking News

വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോവിഡ് നഷ്ടപരിഹാരം; കേരളത്തിലടക്കം അന്വേഷണം

Published

on

Share our post

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ആരെങ്കിലും നഷ്ടപരിഹാരം നേടിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് പുറമെ, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നഷ്ടപരിഹാര വിതരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ച് അന്വേഷണ ഏജന്‍സി ഏതാണെന്ന് ഉള്‍പ്പടെ വ്യക്തമാക്കി ഉടന്‍ ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ നഷ്ടപരിഹാരം ലഭിക്കാനായി ചിലര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. രേഖകളുടെ പരിശോധന കാര്യമായി നടക്കാത്തതിനാല്‍ വ്യാജ രേഖകളും, സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയവര്‍ക്ക് അനര്‍ഹമായി സഹായം ലഭിച്ചിട്ടുണ്ടാകാം. അതിനാല്‍ അന്വേഷണം ആവശ്യമാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും അന്വേഷിക്കുന്നതിന് പകരം ഔദ്യോഗിക മരണ നിരക്കും, നഷ്ടപരിഹാരത്തിന് ലഭിച്ച അപേക്ഷകളും തമ്മില്‍ വലിയ അന്തരമുള്ള സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തുന്നത് ആകും ഫലപ്രദമെന്നു കോടതി അഭിപ്രായപെടുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കേരളം ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളിലെ നഷ്ടപരിഹാര വിതരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം ലഭിച്ച എല്ലാവേരയും കുറിച്ച് അന്വേഷിക്കുന്നതിന് പകരം ഒരു സാമ്പിള്‍ തയ്യാറാക്കി അന്വേഷണം നടത്തുന്നതാകും നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും നടപടി എടുക്കുന്നതിനും സിഎജി ഓഡിറ്റിന് ഉത്തരവിട്ടേക്കുമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര ഏജന്‍സികളില്‍ ഏതെങ്കിലും ഒന്ന് അന്വേഷണം നടത്തണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര ഏജന്‍സികളോ പോലീസ് ഏജന്‍സികളോ അന്വേഷിക്കുന്നതിന് പകരം ലീഗല്‍ സര്‍വീസ് അതോറിറ്റികളെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബുധനാഴ്ച്ച ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് മാരായ എം.ആര്‍. ഷാ, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!