Connect with us

Breaking News

വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോവിഡ് നഷ്ടപരിഹാരം; കേരളത്തിലടക്കം അന്വേഷണം

Published

on

Share our post

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ആരെങ്കിലും നഷ്ടപരിഹാരം നേടിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് പുറമെ, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നഷ്ടപരിഹാര വിതരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ച് അന്വേഷണ ഏജന്‍സി ഏതാണെന്ന് ഉള്‍പ്പടെ വ്യക്തമാക്കി ഉടന്‍ ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ നഷ്ടപരിഹാരം ലഭിക്കാനായി ചിലര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. രേഖകളുടെ പരിശോധന കാര്യമായി നടക്കാത്തതിനാല്‍ വ്യാജ രേഖകളും, സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയവര്‍ക്ക് അനര്‍ഹമായി സഹായം ലഭിച്ചിട്ടുണ്ടാകാം. അതിനാല്‍ അന്വേഷണം ആവശ്യമാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും അന്വേഷിക്കുന്നതിന് പകരം ഔദ്യോഗിക മരണ നിരക്കും, നഷ്ടപരിഹാരത്തിന് ലഭിച്ച അപേക്ഷകളും തമ്മില്‍ വലിയ അന്തരമുള്ള സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തുന്നത് ആകും ഫലപ്രദമെന്നു കോടതി അഭിപ്രായപെടുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കേരളം ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളിലെ നഷ്ടപരിഹാര വിതരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം ലഭിച്ച എല്ലാവേരയും കുറിച്ച് അന്വേഷിക്കുന്നതിന് പകരം ഒരു സാമ്പിള്‍ തയ്യാറാക്കി അന്വേഷണം നടത്തുന്നതാകും നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും നടപടി എടുക്കുന്നതിനും സിഎജി ഓഡിറ്റിന് ഉത്തരവിട്ടേക്കുമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര ഏജന്‍സികളില്‍ ഏതെങ്കിലും ഒന്ന് അന്വേഷണം നടത്തണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര ഏജന്‍സികളോ പോലീസ് ഏജന്‍സികളോ അന്വേഷിക്കുന്നതിന് പകരം ലീഗല്‍ സര്‍വീസ് അതോറിറ്റികളെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബുധനാഴ്ച്ച ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് മാരായ എം.ആര്‍. ഷാ, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!