Connect with us

Breaking News

ആത്മവിശ്വാസത്തോടെ ഒരുങ്ങാം പരീക്ഷകൾക്ക്; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Published

on

Share our post

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങളിൽ പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ ഏപ്രിൽ 26 വരെയും എസ്.എസ്.എൽ.സി പരീക്ഷ ഈ മാസം 31 മുതൽ ഏപ്രിൽ 29 വരെയും നടക്കാൻ പോകുന്നു. 

കോവിഡ് കാലത്ത് സ്വാഭാവിക സ്കൂൾ അനുഭവങ്ങളും ക്ലാസ് മുറി പഠനവും പൂർണമായും സാധ്യമായിട്ടില്ലാത്ത വിദ്യാർഥികൾ  നേരിടാൻ പോകുന്ന ഈ പരീക്ഷകൾക്ക്, അവരുടെ തുടർപഠനത്തിന്റെ ഗതി തീരുമാനിക്കുന്നതിൽ വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ദിവസങ്ങൾ നീളുന്ന ഈ പരീക്ഷയിൽ മാനസികവും ശാരീരികവുമായുള്ള  ഉണർവും ആരോഗ്യവും നിലനിർത്താൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അവസാനഘട്ട തയാറെടുപ്പുകൾക്കായി ഇനിപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം. 

ചോദ്യപേപ്പർ ഘടന മനസ്സിലാക്കുക

2022 ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വാർഷിക പൊതുപരീക്ഷയുടെ ഫൈനൽ പരീക്ഷ ചോദ്യപേപ്പർ പാറ്റേണുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻവർഷത്തെ ഘടനയിൽ നിന്നു ചില മാറ്റങ്ങൾ ഇത്തവണയുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ നടന്ന പരീക്ഷകൾക്കു വേണ്ടി പ്രഖ്യാപിക്കപ്പെട്ട വിധം പാഠഭാഗങ്ങളിലെ ‘ഫോക്കസ് ഏരിയ’കളിൽ മാത്രം ഒതുങ്ങുന്നതാവില്ല ഇത്തവണ ചോദ്യങ്ങൾ. ഉയർന്ന മാർക്ക് ലഭിക്കണമെങ്കിൽ ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള പാഠഭാഗങ്ങളും പഠിക്കണം. ഇഷ്ടമുള്ള ചോദ്യം തിരഞ്ഞെടുത്തെഴുതാൻ അവസരമില്ലാത്ത വിഭാഗം ചോദ്യങ്ങളും ഇത്തവണയുണ്ട്.

റിവിഷൻ ചെക്ക് ലിസ്റ്റ് 

റിവിഷൻ ഫലപ്രദമായി നടത്താനായാൽ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാം. അതിനായി ഒരു നല്ല ചെക്ക് ലിസ്റ്റ് തയാറാക്കുകയാണ് ആദ്യം വേണ്ടത്. എല്ലാ വിഷയങ്ങളുടെയും പഠനലക്ഷ്യങ്ങൾ വിദ്യാഭ്യാസ വകുപ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയനുസരിച്ചാണ് അധ്യാപകർ പഠിപ്പിച്ചിട്ടുണ്ടാവുക. അധ്യയനം ഫലപ്രദമായി നടന്നോ എന്നു പരിശോധിക്കുന്ന പരീക്ഷാ ചോദ്യങ്ങളും ഈ ‘പഠനലക്ഷ്യങ്ങളിൽ’ ഊന്നിയുള്ളതാകും. അതുകൊണ്ട്, പഠനലക്ഷ്യങ്ങളുടെ പട്ടിക തയാറാക്കുക. അവയുടെ അടിസ്ഥാനത്തിലാണ് റിവിഷൻ നടത്തേണ്ടത്. പഠിച്ച കാര്യങ്ങൾ ഓരോന്നും സ്വയം വിലയിരുത്തി, പൂർണപഠനം, ഭാഗികപഠനം, പഠിച്ചിട്ടില്ല എന്നിങ്ങനെ പട്ടികയിൽ അടയാളപ്പെടുത്തുക. അതിനുശേഷം അതുവരെ പഠിക്കാത്തതോ, ഭാഗികമായി മാത്രം പഠിച്ചതോ ആയ കാര്യങ്ങൾ പൂർത്തീകരിക്കാൻ എത്ര സമയം വേണമെന്നും ആരുടെ സഹായം തേടാമെന്നും തീരുമാനിക്കുക. 

റിവിഷൻ ടൈം ടേബിൾ

തയാറാക്കിയ ചെക്ക് ലിസ്റ്റ് അനുസരിച്ച് ആവശ്യമായ പഠനസമയം കണക്കാക്കിയാൽ പിന്നെ നല്ല റിവിഷൻ ടൈംടേബിൾ തയാറാക്കണം. ഓരോ വിഷയത്തിനും ആവശ്യമായ സമയക്രമീകരണം നടത്തുക. പരീക്ഷാദിനങ്ങൾക്കനുസരിച്ചു ലഭ്യമായ ദിവസങ്ങൾ കലണ്ടറിൽ രേഖപ്പെടുത്തുക. ഈ ടൈംടേബിൾ അനുസരിച്ചു പഠനം മുന്നോട്ടു പോകുന്നില്ലേ എന്നു വിലയിരുത്താൻ രക്ഷിതാക്കളുടെ സഹായം തേടാം. ഈ സമയം കൊണ്ട് അധ്യാപകരിൽ നിന്നോ സഹപാഠികളിൽ നിന്നോ സംശയനിവാരണവും നടത്താം.

എഴുതി പരിശീലിക്കുക

കേട്ടും കണ്ടും വായിച്ചും പഠിച്ചാൽ മാത്രം പോരാ, പരീക്ഷയിൽ അവയെല്ലാം നന്നായി എഴുതി ഫലിപ്പിച്ചാലേ മാർക്ക് ലഭിക്കൂ. ഓരോ ചോദ്യത്തിനും മാർക്കനുസരിച്ച്, സമയക്രമീകരണത്തോടെ പരീക്ഷയെഴുതാൻ പരിശീലിക്കേണ്ടതുണ്ട്. ഓൺലൈൻ പഠനകാലത്ത് എഴുത്തിൽ നിന്ന് അകലം സംഭവിച്ചിട്ടുള്ള വിദ്യാർഥികൾ പരീക്ഷാ ഹാളിൽ പ്രയാസപ്പെടാതിരിക്കാൻ എഴുത്തുപരീക്ഷാ പരിശീലനം നേടുന്നത് ഉചിതമാണ്. സമയം ക്രമീകരിച്ചെഴുതാൻ ഡയഗ്രങ്ങൾ, പട്ടികകൾ, മൈന്റ് മാപ്പ് പോലുള്ള അവതരണരീതികളും പരിശീലിക്കാവുന്നതാണ്. മറവിയെ മറികടക്കാനും ഇത്തരം പഠനം സഹായിക്കും.

ചോദ്യങ്ങൾക്കനുസരിച്ച് ആശയങ്ങളെ ചുരുക്കിയും വിശദീകരിച്ചും അവതരിപ്പിക്കുന്ന മാതൃകകൾ പരിചയപ്പെടണം. ഇത്തരമൊരു പരിശീലനത്തിനുള്ള അവസരമാണ് മാർച്ച് 16ന് ആരംഭിക്കുന്ന മോഡൽ പരീക്ഷ. 

ആരോഗ്യം ശ്രദ്ധിക്കുക 

കോവിഡ് വ്യാപനഭീതിയുടെയും കടുത്ത വേനൽച്ചൂടിന്റെയും പശ്ചാത്തലത്തിൽ മൂന്നാഴ്ചയിലേറെ നീളുന്ന പരീക്ഷാക്കാലത്ത് വിദ്യാർഥികൾ ആരോഗ്യസംരക്ഷണത്തിനു മുൻഗണന നൽകണം. വാക്സിനേഷൻ ലഭിച്ചവരായാലും സാമൂഹിക അകലം പാലിക്കാനും മാസ്ക്, സാനിറ്റൈസർ എന്നിവ ശരിയായി ഉപയോഗിക്കാനും ശ്രദ്ധിക്കണം. ധാരാളം ശുദ്ധജലം കുടിക്കാനും പഴങ്ങൾ, പച്ചക്കറി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക. 

ലക്ഷ്യബോധം സൂക്ഷിക്കുക

എസ്എസ്എൽസിക്കും പ്ലസ്ടുവിനും ശേഷം നടത്തേണ്ട ഉപരിപഠന മേഖലയെക്കുറിച്ചോ തിരഞ്ഞെടുക്കേണ്ട കരിയറിനെക്കുറിച്ചോ  ഒരു ലക്ഷ്യമുണ്ടെങ്കിൽ അതു പരീക്ഷാപഠനത്തിനുള്ള പ്രചോദനമാകും. മൊബൈൽ ഫോൺ, ടെലിവിഷൻ, വിനോദോപാധികൾ എന്നിവ പഠനത്തിൽ നിന്നു ശ്രദ്ധതിരിക്കാത്ത വിധം ക്രമീകരിച്ചു മാത്രം ഉപയോഗിക്കുക. പരീക്ഷാഭയം, പഠനപ്രശ്നങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ തുടങ്ങി എന്തുണ്ടായാലും അവയൊന്നും മറച്ചുവയ്ക്കാതിരിക്കുക, പരിശീലനം ലഭിച്ച അധ്യാപകരുടെയും കൗൺസലർമാരുടെയും സേവനം തേടുക. 


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!