Connect with us

Breaking News

അനധികൃത പാർക്കിങിനെതിരെ നടപടിയില്ല; കണ്ണൂർ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Published

on

Share our post

കണ്ണൂർ: അനധികൃത പാർക്കിങിനെതിരെ നടപടി പേരിലൊതുങ്ങിയതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കിൽ. കാൽനട യാത്രപോലും തടസപ്പെടുത്തിയാണ് വാഹനങ്ങളുടെ അനധികൃത പാർക്കിങ്. പൊലീസിന്റെ അനാസ്ഥയാണ് സ്ഥിതി വഷളാക്കുന്നതെന്നാണ് ആക്ഷേപം. കാൽടെക്സ് ജംക്ഷനിൽ നിന്ന് താവക്കരയിലേക്കുള്ള ഭാഗത്ത് എൻ.എസ്. ടാക്കീസിന് മുൻവശം മുതൽ പെട്രോൾ പമ്പ് വരെ റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവ് കാഴ്ചയാണ്.

നഗരത്തിന്റെ തെക്ക് – കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കാൽടെക്സ് ജംക്‌ഷൻ സിഗ്നലും കടന്ന് താലൂക്ക് ഓഫിസ് സ്റ്റോപ്പ് വഴി താവക്കരയിലേക്ക് പോകണമെന്നാണ് നിർദേശമെങ്കിലും ഇത് ലംഘിച്ച് എൻ.എസ്. ടാക്കീസിന് മുൻവശത്ത് യാത്രക്കാരെ ഇറക്കാൻ നിർത്തിയിടുന്നതും റോഡിലെ വാഹനക്കുരുക്ക് രൂക്ഷമാക്കുന്നു. താലൂക്ക് ഓഫിസ് – സ്റ്റേഡിയം കോർണർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ പരാതിപ്പെട്ടാലും യാത്രക്കാരെ ഇവിടെ ഇറക്കി വിടുമെന്നാണ് പരാതി. 

കാൽടെക്സിൽ തലശേരി ഭാഗത്തേക്കു പോകാൻ ബസ് ഷെൽട്ടർ ഒട്ടേറെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ്സുകൾ ഒരെണ്ണം പോലും ഷെൽട്ടറിന് സമീപം നിർത്താറില്ല. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കുള്ള വഴിക്ക് മുന്നിൽ തന്നെയാണ് സ്വകാര്യ ബസ്സുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. കൺമുന്നിൽ കണ്ടാലും പൊലീസ് ഇക്കാര്യത്തിൽ ഇടപെടാറുമില്ല. മിക്ക ദിവസങ്ങളിലും രാവിലെ മുതൽ ഉച്ച വരെ ചേംബർ ഓഫ് കൊമേഴ്സ് റോഡ് മുതൽ കലക്ടറേറ്റ് – താവക്കര വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. പ്രഭാത് ജംക്ഷൻ മുതൽ പ്ലാസ ജംക്‌ഷൻ വരെ കടകളിലും മറ്റും വരുന്നവർ റോഡിൽ തന്നെ വാഹനങ്ങൾ ഏറെ സമയം നിർത്തിയിടുന്നതും സ്ഥിരം കാഴ്ചയാണ്.

കണ്ണൂർ സെൻട്രൽ മാർക്കറ്റ് റോഡിലും അനധികൃത പാർക്കിങ് കൊണ്ടുള്ള ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റെയിൽവേ സ്റ്റേഷൻ മുത്തപ്പൻ ക്ഷേത്രം റോഡരികിൽ നോ പാർക്കിങ് എന്ന ബോർഡ് പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഈ ബോർഡിനു താഴെയാണ്. എൻ.എസ്. തിയറ്റർ റോഡരികിലും പൊലീസിന്റെ നോ പാർക്കിങ് ബോർഡ് നോക്കുകുത്തിയാണ്. കണ്ണൂർ നഗരത്തിൽ ഫൂട്പാത്തിൽ അടക്കം അനധികൃത വാഹന പാർക്കിങ് ഉണ്ട്. ഇതുകാരണം കാൽനട യാത്രികരാണ് ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത്. 


Share our post

Breaking News

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

Published

on

Share our post

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

Share our post

ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.


Share our post
Continue Reading

Breaking News

സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.


Share our post
Continue Reading

Trending

error: Content is protected !!