Connect with us

Breaking News

പേരാവൂർ താലൂക്കാസ്പത്രി വികസനം തടസപ്പെടുത്തുന്ന ഗവ.ഡോക്ടർമാർക്കെതിരെ വിജിലൻസിനും കലക്ടർക്കും തഹസിൽദാർക്കും പരാതി നല്കി

Published

on

Share our post

മണത്തണ: പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം തടസ്സപ്പെടുത്തുന്ന രണ്ട് ഗവ.ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മ അധികൃതർക്ക് പരാതി നല്കി.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ,ജില്ലാ കലക്ടർ കണ്ണൂർ,താലൂക്ക് തഹസിൽദാർ (ലാൻഡ് & റവന്യൂ) ഇരിട്ടി എന്നിവർക്കാണ് പേരാവൂർ ഫോറം രേഖാമൂലം പരാതി നല്കിയത്.

പേരാവൂർ താലൂക്ക് ആസ്പത്രി വികസനം രണ്ട് സർക്കാർ ഡോക്ടർമാർ തടയുന്ന അവസ്ഥയാണ് നിലവിലെന്ന് പരാതിയിൽ പറയുന്നു.ആസ്പത്രി മാസ്റ്റർപ്ലാനിന് എതിരെ സർക്കാർ ഡോക്ടർമാരായ ഡോ.രവീന്ദ്രനും ഡോ.സദാനന്ദനും ഹൈക്കോടതിയിൽ കേസ് പോവുകയും സ്റ്റേ വാങ്ങുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

നിലവിൽ ഈ ഡോക്ടർമാർ അനധികൃതമായി ആസ്പ്രതി സ്ഥലം അവരുടെ വീട്ടിലേക്കുള്ള വഴിയായി ഉപയോഗിക്കുകയും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനും ഉപയോഗിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.ആസ്പത്രി ഭൂമിയിലെ റോഡ് പൊതുവഴിയാണെന്ന് കാണിച്ച് ഒരു ഡോക്ടർ ആസ്പത്രി സ്ഥലത്തിന് സമീപം വാണിജ്യ സമുച്ചയം പണിയുകയും പേരാവൂർ പഞ്ചായത്തിൽ നിന്ന് അനധികൃതമായി ലൈസൻസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിലുണ്ട്.

സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കുകയെന്ന തെറ്റായ കാര്യം ഇരു ഡോക്ടർമാർ ചെയ്തിട്ടും നടപടികൾ വന്നിട്ടില്ല.പേരാവൂർ ആസ്പത്രിയിലെ കോവിഡ് ഐ.സി.യു നിർമാണം ഇവർ തടയുകയും കരാറുകാരൻ പേരാവൂർ പോലീസ്,ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകുകയും ചെയ്തിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

ആസ്പത്രി വികസനവുമായി ബന്ധപ്പെട്ട ഏത് പ്രവൃത്തിയും തടയുകയെന്ന ഗുരുതരമായ തെറ്റാണ് ഈ രണ്ട് സർക്കാർ ഡോക്ടർമാർ ചെയുന്നതെന്നും ഇതിന്മേൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും പേരാവൂർ ഫോറം അംഗങ്ങൾ ആവശ്യപ്പെട്ടു.

കൂട്ടായ്മയിലെ അംഗങ്ങളായ ബേബി കുര്യൻ,സന്തോഷ് പാമ്പാറ,എബി ജോൺ,ആനന്ദ് കൃഷ്ണൻ,ബിനീഷ് നാമത്ത്,സിജോ പേരാവൂർ,സി.എം.ജോസഫ്,പി.പി.മനോജ് കുമാർ എന്നിവരാണ് രണ്ട് ഡോക്ടർമാർക്കുമെതിരെ അന്വേഷണമാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നല്കിയത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!