Breaking News
ഇറച്ചിക്കോഴിക്ക് കൊള്ളവില: കർഷകരും വ്യാപാരികളും വൻ ലാഭമുണ്ടാക്കുന്നു; എന്താണ് സത്യം?
കണ്ണൂർ : കോഴിക്ക് ക്ഷാമമാണെന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നോമ്പുകാലത്ത് പൊതുവെ ഇറച്ചി വിപണി സമ്മർദ്ധാവസ്ഥയിൽ ആണെങ്കിലും കേരളത്തിൽ ഇറച്ചിക്കോഴിവില കുതിക്കുകയാണ്. 100–110 രൂപയിൽനിന്ന് കോഴിവില 150നു മുകളിൽ എത്തിയിരിക്കുന്നു. കോഴിവില ഉയർന്നതിനൊപ്പം വ്യാപാരികളും കർഷകരും കൊള്ളവില ഇടാക്കുകയാണ് വില ഇടിക്കാൻ ശ്രമമുണ്ടാകണം എന്ന പേരിൽ സോഷ്യൽ മിഡിയ കാമ്പയിനും ചിലർ ആരംഭിച്ചിട്ടുണ്ട്. വില ഉയരുന്നതിനാൽ കോഴി വാങ്ങാതെ വില ഇടിക്കണമെന്നാണ് ഇക്കൂട്ടരുടെ ആഹ്വാനം.
വിലക്കയറ്റത്തിനു പിന്നിൽ?
കേരളത്തിലും കേരളത്തിലേക്ക് കോഴി കയറ്റിവിടുന്ന തമിഴ്നാട്ടിലും കോഴിക്ക് ക്ഷാമമാണെന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ലഭ്യത കുറയുമ്പോൾ ഉൽപന്നത്തിന് വില ഉയരുന്നതാണല്ലോ വിപണിരീതി. അതുതന്നെയാണ് ഇപ്പോൾ കോഴിയിലും പ്രതിഫലിക്കുന്നത്. അതോടൊപ്പം കോഴീത്തീറ്റയുടെ വിലവർധനയും തീറ്റവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. അടിക്കടിയുള്ള വിലവർധനയ്ക്കുശേഷം ഏതാനും ദിവസങ്ങൾക്കു മുമ്പ് കോഴിത്തീറ്റ വില ചാക്കൊന്നിന് 50–70 രൂപ വരെ വീണ്ടും വർധിച്ചിട്ടുണ്ട്.
ഇപ്പോൾ വിപണിയിലേക്കെത്തുന്ന കോഴികളിൽ ശരാശരി 90 രൂപയാണ് ഫാം റേറ്റ് ആയി കർഷകന് ലഭിക്കുന്നത്. 40 രൂപയുടെ കുഞ്ഞിനെ വാങ്ങി 43 രൂപയോളം ഒരു കിലോ തീറ്റയ്ക്കും ചെലവാക്കിയാണ് ഓരോ കർഷകനും കോഴിക്കുഞ്ഞുങ്ങളെ ഫാമിൽ ഇടുന്നത്. ഒരു കിലോ ശരീരഭാരം കൈവരിക്കാൻ 1.5–1.6 കിലോ തീറ്റയെങ്കിലും ഒരു കോഴി കഴിക്കും. അതുകൊണ്ടുതന്നെ ഉൽപാദനച്ചെലവിന് ആനുപാതികമായൊരു വില കർഷകർക്ക് ലഭിക്കുന്നില്ല. ഇനിയും കോഴിവില കൂടും എന്നതാണ് കർഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന സൂചന.
തീറ്റ വില ഉയർന്നതുമൂലം ഒട്ടേറെ കർഷകർ മേഖലയിൽനിന്ന് വിട്ടുനിന്നിരുന്നു. തീറ്റവില താഴാതെ മേഖലയിലേക്ക് ഇറങ്ങാൻ മടിക്കുകയാണ് പലരും. സംസ്ഥാനത്ത് കേരള ചിക്കന്റെ വ്യാപനത്തോടെ സാധാരണ ഇറച്ചിക്കോഴിക്കടകൾ പൂട്ടേണ്ട സ്ഥിതിയിൽ എത്തിയിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. സർക്കാർ സഹായം ലഭിക്കുന്നതാണ് ഇതിന്റെ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login